Flash News

കൊലക്കേസ് പ്രതിയുടെ മൃതദേഹം കടലില്‍

കൊലക്കേസ് പ്രതിയുടെ മൃതദേഹം കടലില്‍
X
[caption id="attachment_283468" align="alignnone" width="560"] Representational image[/caption]



തലശ്ശേരി: സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ദുരൂഹ സാഹചര്യത്തില്‍ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
തലായിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കെ ലതേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തലായി ഏട്ടന്‍ നാണു സ്മാരക മന്ദിരത്തിനു സമീപം പൊക്കായിന്റവിട അജിത്ത് കുമാര്‍ (30) ആണു മരിച്ചത്. മുഖത്തും മറ്റും പരിക്കേറ്റ നിലയിലായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മല്‍സ്യബന്ധനത്തൊഴിലാളിയായിരുന്ന അജിത്ത് കുമാര്‍ നേരത്തെ ബിജെപി പ്രവര്‍ത്തകനായിരുന്നു. കുറച്ചുകാലമായി പാര്‍ട്ടിയുമായി അടുത്ത ബന്ധമില്ല. ശനിയാഴ്ച രാത്രി ബന്ധുവിന്റെ വാടകവീടിനു സമീപം അജിത്ത് കുമാറിനെ സംശയകരമായ സാഹചര്യത്തില്‍ കാണുകയും പരിസരവാസികള്‍ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് യുവാവിനെ മരിച്ചനിലയില്‍ തലശ്ശേരി കടല്‍പ്പാലത്തിനു സമീപം കണ്ടെത്തിയത്.
തലശ്ശേരി പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പരേതനായ പൊക്കായിന്റവിട വാസുവിന്റെയും വല്ലിയുടെയും മകനായ അജിത്ത് കുമാര്‍ അവിവാഹിതനാണ്. സഹോദരങ്ങള്‍: സുന്ദരന്‍, സുധീഷ്, രാഗിണി, റീന, സീന.
Next Story

RELATED STORIES

Share it