കൊട്ടിയൂര്‍ മഹോല്‍സവം: കര്‍ശന സുരക്ഷയൊരുക്കാന്‍ തീരുമാനം
BY kasim kzm26 May 2018 4:21 AM GMT
kasim kzm26 May 2018 4:21 AM GMT
ഇരിട്ടി: കൊട്ടിയൂര്‍ വൈശാഖ മഹോല്‍സവം തുടങ്ങാനിരിക്കെ ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നിര്‍ദേശപ്രകാരം ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ ഇരിട്ടി താലൂക്ക് ഓഫിസില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ അവലോക യോഗത്തിലാണ് തീരുമാനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാമിലി ഹെല്‍ത്ത് സെന്റര്‍, ആംബുലന്‍സ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. 27 മുതല്‍ അക്കരെ കൊട്ടിയൂരില്‍ എയ്ഡ്പോസ്റ്റ് സ്ഥാപിക്കും.
28ന് മേഖലയിലെ ഹോട്ടല്‍ കച്ചവടക്കാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്. കൊട്ടിയൂര്‍ മേഖലയില്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണ് . തീര്‍ത്ഥാടന കേന്ദ്രത്തിലെത്തുന്നവരില്‍ ഏറിയ പങ്കും കോഴിക്കോട് മേഖലയില്‍ നിന്നാണെന്നിരിക്കെ ആശങ്ക പരിഹരിക്കാന്‍ കോഴിക്കോട് കലക്ടര്‍, ഡിഎഒ എന്നിവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരണമെന്ന് യോഗത്തില്‍ അഭിപ്രായമുണ്ടായി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്ക്വാഡ് രൂപീകരിക്കണമെന്നും പരിശോധന കര്‍ശനമാക്കണമെന്നും എക്സൈസ് അധികൃതരോട് ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് കാരിബാഗുകള്‍, കുപ്പികള്‍ എന്നിവ വില്‍ക്കരുതെന്നും വലിച്ചെറിയരുതെന്നും കച്ചവടക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും.
ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനും 28ന് വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് ഘോഷയാത്ര നടത്തും. കടകളില്‍ കര്‍ശന പരിശോധന നടത്താനും ഉല്‍സവനഗരി യാചകനിരോധിത മേഖലയാക്കാനും തീരുമാനിച്ചു.
മുഴുവന്‍ ഭക്തജനങ്ങള്‍ക്കും തിളപ്പിച്ച വെള്ളം നല്കാന് ദേവസ്വം ബോര്‍ഡ് നടപടികള്‍ സ്വീകരിക്കും. തിരക്ക് നിയന്ത്രിക്കാനും ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കാനും ഗതാഗത നിയന്ത്രണത്തിനും സഹായമുണ്ടാവുമെന്ന് പോലിസ് അധികാരികള്‍ ഉറപ്പുനല്‍കി. പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്കിങ് റേറ്റ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും.
കച്ചവടക്കാര്‍ക്കും ഹോട്ടല്‍ തൊഴിലാളികള്‍ക്കും പഞ്ചായത്തുകള്‍ ഐഡി കാര്‍ഡുകള്‍ നല്‍കും. ഇന്നുമുതല്‍ ഉല്‍സവം കഴിയുന്നതുവരെ ഭാരം കയറ്റിയ വണ്ടികള്‍ ബോയിസ് ടൗണ്‍ റോഡിലൂടെയും സമാന്തര വഴികളിലൂടെയും പോവുന്നത് നിരോധിച്ചു.
യോഗത്തില്‍ കേളകം എഎസ്ഐ മനോജ്കുമാര്‍, ഇ ആര് സുരേഷ്, കൊട്ടിയൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഇന്‍സ്പെക്ടര്‍ എസ് പ്രദീപ്, പേരാവൂര്‍ അഗ്നിരക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ സി ശശി, കൊട്ടിയൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി ആര് ഷാജി, കൊട്ടിയൂര്‍ ദേവസ്വം അക്കൗണ്ടന്റ് കെ പി മോഹന്‍ദാസ്, പേരാവൂര്‍ സിവില്‍ എക്സൈസ് ഓഫിസര്‍ കെ ഉമര്‍, പേരാവൂര്‍ ബ്ലോക്ക് ജിഇഒ ശൈലേഷ് ബാബു, ജില്ലാ ശുചിത്വ മിഷന് പ്രോഗ്രാം ഓഫിസര്‍ കെ സിറാജുദ്ദീന്, കൊട്ടിയൂര്‍ പഞ്ചായത്ത് എച്ച്സിവി പവിത്രന്, കേളകം ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അഖില്‍ ചാക്കോ, റോയി നമ്പുടാകം പങ്കെടുത്തു.
28ന് മേഖലയിലെ ഹോട്ടല്‍ കച്ചവടക്കാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്. കൊട്ടിയൂര്‍ മേഖലയില്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണ് . തീര്‍ത്ഥാടന കേന്ദ്രത്തിലെത്തുന്നവരില്‍ ഏറിയ പങ്കും കോഴിക്കോട് മേഖലയില്‍ നിന്നാണെന്നിരിക്കെ ആശങ്ക പരിഹരിക്കാന്‍ കോഴിക്കോട് കലക്ടര്‍, ഡിഎഒ എന്നിവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരണമെന്ന് യോഗത്തില്‍ അഭിപ്രായമുണ്ടായി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്ക്വാഡ് രൂപീകരിക്കണമെന്നും പരിശോധന കര്‍ശനമാക്കണമെന്നും എക്സൈസ് അധികൃതരോട് ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് കാരിബാഗുകള്‍, കുപ്പികള്‍ എന്നിവ വില്‍ക്കരുതെന്നും വലിച്ചെറിയരുതെന്നും കച്ചവടക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും.
ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനും 28ന് വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് ഘോഷയാത്ര നടത്തും. കടകളില്‍ കര്‍ശന പരിശോധന നടത്താനും ഉല്‍സവനഗരി യാചകനിരോധിത മേഖലയാക്കാനും തീരുമാനിച്ചു.
മുഴുവന്‍ ഭക്തജനങ്ങള്‍ക്കും തിളപ്പിച്ച വെള്ളം നല്കാന് ദേവസ്വം ബോര്‍ഡ് നടപടികള്‍ സ്വീകരിക്കും. തിരക്ക് നിയന്ത്രിക്കാനും ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കാനും ഗതാഗത നിയന്ത്രണത്തിനും സഹായമുണ്ടാവുമെന്ന് പോലിസ് അധികാരികള്‍ ഉറപ്പുനല്‍കി. പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്കിങ് റേറ്റ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും.
കച്ചവടക്കാര്‍ക്കും ഹോട്ടല്‍ തൊഴിലാളികള്‍ക്കും പഞ്ചായത്തുകള്‍ ഐഡി കാര്‍ഡുകള്‍ നല്‍കും. ഇന്നുമുതല്‍ ഉല്‍സവം കഴിയുന്നതുവരെ ഭാരം കയറ്റിയ വണ്ടികള്‍ ബോയിസ് ടൗണ്‍ റോഡിലൂടെയും സമാന്തര വഴികളിലൂടെയും പോവുന്നത് നിരോധിച്ചു.
യോഗത്തില്‍ കേളകം എഎസ്ഐ മനോജ്കുമാര്‍, ഇ ആര് സുരേഷ്, കൊട്ടിയൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഇന്‍സ്പെക്ടര്‍ എസ് പ്രദീപ്, പേരാവൂര്‍ അഗ്നിരക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ സി ശശി, കൊട്ടിയൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി ആര് ഷാജി, കൊട്ടിയൂര്‍ ദേവസ്വം അക്കൗണ്ടന്റ് കെ പി മോഹന്‍ദാസ്, പേരാവൂര്‍ സിവില്‍ എക്സൈസ് ഓഫിസര്‍ കെ ഉമര്‍, പേരാവൂര്‍ ബ്ലോക്ക് ജിഇഒ ശൈലേഷ് ബാബു, ജില്ലാ ശുചിത്വ മിഷന് പ്രോഗ്രാം ഓഫിസര്‍ കെ സിറാജുദ്ദീന്, കൊട്ടിയൂര്‍ പഞ്ചായത്ത് എച്ച്സിവി പവിത്രന്, കേളകം ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അഖില്‍ ചാക്കോ, റോയി നമ്പുടാകം പങ്കെടുത്തു.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT