കൊടുംകാട്ടില്‍ കാണാതായ ബാലനെ ആറു ദിവസത്തിനുശേഷം കണ്ടെത്തി
BY Sumeera SMR4 Jun 2016 5:58 AM GMT
Sumeera SMR4 Jun 2016 5:58 AM GMT
ടോക്കിയോ: ജപ്പാനിലെ കൊടുംകാട്ടിലകപ്പെട്ട് ശനിയാഴ്ച മുതല്‍ കാണാതായ ഏഴുവയസ്സുകാരനെ ആറു ദിവസത്തിനുശേഷം ജീവനോടെ കണ്ടെത്തി. കരടികളുടെ അധിവാസകേന്ദ്രംകൂടിയായ വനത്തില്‍ നിന്നുമാണു യമാതോ തനൂക യെ കണ്ടെത്തിയത്. കുട്ടി പൂര്‍ണ ആരോഗ്യവാനാണെന്നും ചെറിയ പരിക്കുകള്‍ മാത്രമേയുള്ളൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൊക്കെയ്ഡോയിലെ ഷിക്കാബെയില് സ്ഥിതിചെയ്യുന്ന സൈനിക പരിശീലന ക്യാംപിനടുത്താണ് തനൂകയെ കണ്ടെത്തിയത്. എനിക്ക് വിശക്കുന്നു ഭക്ഷണം വേണം എന്നാണ് കണ്ടെത്തിയ ഉടനെ കുട്ടി ആവശ്യപ്പെട്ടത്. ശിക്ഷ നല്‍കുന്നതിനായി മാതാപിതാക്കളാണു കുട്ടിയെ കാട്ടിലേക്കു പറഞ്ഞുവിട്ടത്. മാതാപിതാക്കള്‍ കുട്ടിയോടും രക്ഷാപ്രവര്‍ത്തകരോടും മാപ്പുപറഞ്ഞു. രാത്രികാലങ്ങളില്‍ താപനില ഒമ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുന്ന മേഖലയില്‍ വെറും ജീന്‍സും ടീഷര്‍ട്ടും മാത്രമായിരുന്നു കുട്ടിയുടെ വേഷം. കൊടും തണുപ്പിനെ കുട്ടി എങ്ങനെ അതിജീവിച്ചുവെന്ന് ആശ്ചര്യപ്പെടുകയാണു രക്ഷാപ്രവര്‍ത്തകരും മാതാപിതാക്കളും. പോരാത്തതിനു മേഖലയില്‍ കനത്ത മഴയും റിപോര്‍ട്ട് ചെയ്തിരുന്നു. കൊടും കാട്ടില്‍ മഴയും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സംസൃഷ്ടിച്ചു. 180ഓളം പേരാണു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. എന്തൊക്കെ സസ്യങ്ങളാണു ഭക്ഷിക്കാന്‍ പാടില്ലാത്തതെന്ന നാട്ടറിവ് വിഷസസ്യങ്ങള്‍ വളരുന്ന കാട്ടില്‍ കുട്ടിക്ക് അപകടം ഒഴിവാക്കിയെന്നു മാതാപിതാക്കള്‍ പറഞ്ഞു.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT