കൊച്ചി-കോഴിക്കോട് ഹൈസ്പീഡ് പാസഞ്ചര്‍ ഷിപ്പ് പരിഗണയില്‍

തിരുവനന്തപുരം: കൊച്ചിക്കും കോഴിക്കോടിനും ഇടയ്ക്കു ഹൈസ്പീഡ് പാസഞ്ചര്‍ ഷിപ്പ് സര്‍വീസ് ആരംഭിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി കെ ബാബു നിയമസഭയെ അറിയിച്ചു. ബാറുകള്‍ അടച്ചുപൂട്ടിയശേഷം ചാരായ വാറ്റ്, അനധികൃത മദ്യവില്‍പന, മദ്യം കൈവശംവയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് 12,850 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മന്ത്രി പറഞ്ഞു.
ഭൂരഹിതരില്ലാത്ത പദ്ധതിപ്രകാരം 43,437 ഭൂരഹിതര്‍ക്ക് ഭൂമി അനുവദിച്ചതായി സി ദിവാകരനെ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ടെറിഷ്യറി കാന്‍സര്‍ കെയര്‍ സെന്റര്‍ കേന്ദ്ര സഹായത്തോടെ ആരംഭിക്കുന്നതിന് നടപടി ആരംഭിച്ചതായി മന്ത്രി ശിവകുമാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it