കൊച്ചിയില്‍ ചോദിച്ചപ്പോള്‍ മുറിയില്ല; കര്‍ണാടകയിലെ എംല്‍എമാര്‍ അര്‍ധരാത്രി ഹൈദരാബാദിലേക്ക് കടന്നതിങ്ങനെ
BY MTP18 May 2018 8:56 AM GMT
X
MTP18 May 2018 8:56 AM GMT
ബംഗളൂരു: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും നാണംകെട്ട രീതിയിലുള്ള ടോം ആന്റ് ജെറി കളി നടക്കുന്ന കര്‍ണാടകയില്‍ ബിജെപി പിടിയില്‍ നിന്ന് തങ്ങളുടെ എംഎല്‍മാരെ രക്ഷിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും നടത്തുന്ന പെടാപ്പാട് ആരിലും ചിരിയും സഹതാപവും സൃഷ്ടിക്കും. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ഇന്നലെ രാവിലെ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തോടെ തന്നെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അപകടം മണത്തിരുന്നു. അധികാരമേറ്റ ഉടന്‍ തന്നെ ഉന്നത പോലിസ് തലത്തില്‍ അഴിച്ചു പണി നടത്തുകയും എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിനും ഹോട്ടലിനും സുരക്ഷ പിന്‍വലിക്കുകയും ചെയ്തതോടെ യെദ്യൂരപ്പ കടുത്ത കൈക്ക് മുതിരുമെന്ന സൂചന കിട്ടി. എംഎല്‍എമാരെ സംസ്ഥാനത്തിന് പുറത്തു കടത്തുകയല്ലാതെ രക്ഷയില്ല.
കൊച്ചിയിലും ബിജെപി സമ്മര്‍ദ്ദം!
എങ്ങോട്ടു പോവും, ആദ്യത്തെ ലക്ഷ്യം കൊച്ചിയായിരുന്നു. സിപിഎം ഭരണമാണ്. ബിജെപിക്ക് കാര്യമായ സ്വാധീനമില്ല, അതായിരുന്നു കൊച്ചി തിരഞ്ഞെടുക്കാന്‍ കാരണം. എന്നാല്‍, കൊച്ചിയില്‍ ബന്ധപ്പെട്ടപ്പോള്‍ ഹോട്ടലുകളിലൊന്നും മുറി ഒഴിവില്ലെന്ന മറുപടി. കേന്ദ്ര തലത്തില്‍ ബിജെപി ഹോട്ടലുകളെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയുമായിരുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍മാരില്‍ ഒരാളായ മധു ഗൗഡ് യാശികി പറഞ്ഞു.
അര്‍ധരാത്രി ഹൈദരാബാദിലേക്ക്
അതോടെയാണ് ഹൈദരാബാദ് തിരഞ്ഞെടുത്തത്. മാധ്യമങ്ങളെ ഒഴിവാക്കാന്‍ പുതുച്ചേരിയിലേക്ക് പോവുകയാണെന്ന കിംവദന്തിയും ഇടക്ക് പരത്തിയിരുന്നു. ചാര്‍ട്ടേഡ് വിമാനത്തിന് ശ്രമിച്ചപ്പോള്‍ അവിടെയും പാര. തങ്ങള്‍ക്ക് അനുമതി ലഭിച്ചില്ലെന്ന് എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരുടെ മറുപടി. അപ്പോഴേക്കും സമയം 11.30 ആയി. വൈകുന്തോറും അപകടം വര്‍ധിക്കും. ഇനി ഒറ്റ വഴിയേയുള്ളു. 116 എംഎഎല്മാരെയും ബസ്സുകളില്‍ അതിര്‍ത്തി കടത്തുക.
രണ്ടു ബസ്സുകളില്‍ യാത്ര
രാത്രി 12.15ന് ബംഗളൂരുവിലെ ഈഗിള്‍ട്ടന്‍ റിസോര്‍ട്ടില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങളും ശാംഗ്രിലാല് ആഡംബര ഹോട്ടലില്‍ നിന്ന് ജെഡിഎസ് അംഗങ്ങളും രണ്ടു ബസ്സുകളിലായി കയറി. ഇരുട്ടിനെ കീറി മുറിച്ച് അര്‍ധരാത്രി ബസ്സുകള്‍ ഹൈദരാബാദ് ലക്ഷ്യമിട്ട് പാഞ്ഞു. പിന്നാലെ ഏതാനും മാധ്യമങ്ങളുടെ വാഹനങ്ങളും.
ഇടയില്‍ വിശ്രമസൗകര്യവുമായി സ്ലീപ്പര്‍ ബസ്
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഏതാനും എംഎല്‍എമാര്‍ മൂന്നാതൊരു ബസ്സിലേക്ക് മാറി. കുറച്ച് കൂടി സൗകര്യമായി യാത്ര ചെയ്യാവുന്ന സ്ലീപ്പര്‍ ബസ്സായിരുന്നു അത്. വെള്ളവും, ബ്ലാങ്കറ്റുകളും ഭക്ഷണവും യാത്രാ വഴിയില്‍ സൗകര്യം ചെയ്തു. രാവിലെ അഞ്ച് മണിയോടെ ഹൈദരാബാദില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ചായ കുടിക്കാനായി ബസ്സുകള്‍ നിര്‍ത്തി.
ബിജെപി നടത്തുന്നത് നാണംകെട്ട കളി
കുറുമാറ്റ നിരോധന നിയമം നിലനില്‍ക്കെ തന്നെ എത്ര നാണം കെട്ട രീതിയിലാണ് ബിജെപി തങ്ങളുടെ പിന്നാലെ കൂടിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ മധു ഗൗഡ് യാശ്കി ചായ കുടിക്കിടെ ദേശീയ ചാനലിനോട് പറഞ്ഞു. ബിജെപിയുടെ നാണം കെട്ട കളിക്ക് പ്രധാനമന്ത്രി നേരേന്ദ്ര മോദി പിന്തുണ നല്‍കിയിരിക്കുകയാണ്. ക്രിമിനലുകളെപ്പോലെയാണ് അവര്‍ പെരുമാറുന്നത്- അദ്ദേഹം പറഞ്ഞു. ബംഗളൂരുവിലേക്കുള്ള വഴിയിലാണ് കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങിനെ തട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹം ആരോപിച്ചു. എംഎല്‍എമാരുടെ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ബിജെപി ഭീഷണിപ്പെടുത്തുകയാണ്.
കോളുകള്‍ റെക്കോഡ് ചെയ്യാന്‍ ആപ്പ്
കോളുകള്‍ ട്രാക്ക് ചെയ്യാനും റെക്കോഡ് ചെയ്യാനും സാധിക്കുന്ന ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എല്ലാ എംഎല്‍എമാരോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചില ചാറ്റുകള്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും ആവശ്യമായ സന്ദര്‍ഭത്തില്‍ അതു പുറത്തുവിടുമെന്നും എംഎല്‍എമാര്‍ പറഞ്ഞു.
[caption id="attachment_374274" align="alignnone" width="560"] കെപിസിസി പ്രസിഡന്റ് പരമേശ്വര്‍ ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിന് പുറത്ത്[/caption]
ജനാധിപത്യം സംരക്ഷിക്കാന്‍ 500 കിലോമീറ്റര്‍ യാത്ര
ജനാധിപത്യം സംരക്ഷിക്കാനാണ് 500 കിലോമീറ്റര്‍ താണ്ടി ഹൈദരാബാദ് വരെയുള്ള ഈ ഓട്ടം, ലക്ഷ്യത്തിലെത്തിയപ്പോള് എംഎല്‍എമാരില്‍ ഒരാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ബസ്സുകളില്‍ ഒന്ന് ഹയാത്ത് റീജന്‍സിയിലും മറ്റൊന്ന് താജ് കൃഷ്ണയിലും നിര്‍ത്തി. ഹോട്ടല്‍ ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ അകത്തേക്ക് കടക്കാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു.
[embed]https://www.youtube.com/watch?v=atRhbRq5NNA[/embed]
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT