കൊച്ചിയില്‍ ചികില്‍സ തേടിയ കോഴിക്കോട് സ്വദേശിനിക്ക് നിപാ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ കോഴിക്കോട് സ്വദേശിനിക്ക് നിപാ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. യുവതിയുടെ രക്തസാംപിളുകള്‍ പരിശോധിച്ച ലാബാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു. 19 വയസ്സുള്ള യുവതിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിന്നു തലവേദനയും ഛര്‍ദ്ദിയും പനിയും ക്ഷീണവുമായിട്ടാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഈ മാസം 19ന് അഡ്മിറ്റ് ചെയ്തത്. യുവതിയുടെ ബന്ധുവീട്ടിലെ മറ്റു രണ്ടുപേര്‍ക്കും ഇതേ അസുഖ ലക്ഷണങ്ങള്‍ ഉണ്ടാവുകയും തുടര്‍ന്ന്, ഇവര്‍ക്ക് നിപ ആണെന്നു സ്ഥിരീകരിക്കുകയും പിന്നീട് മരിക്കുകയും ചെയ്തിരുന്നു. അസുഖസമയത്ത് യുവതി ഇവരെ സന്ദര്‍ശിക്കുകയും അവരുടെ മരണശേഷം അവിടെ പോവുകയും ചെയ്തിരുന്നു. അതേസമയം, യുവതിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it