കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍
BY kasim kzm30 March 2018 5:11 AM GMT
kasim kzm30 March 2018 5:11 AM GMT
രാജാക്കാട്: ഹൈറേഞ്ച് മേഖലയിലെ കാലാവസ്ഥ വ്യതിയാനം ഇതര കാര്‍ഷിക വിളകളെ എന്ന പോലെ കൊക്കോ കൃഷിയേയും സാരമായി ബാധിക്കുന്നു. ഉദ്പാനക്കുറവിനൊപ്പം വിലയിടിവു കൂടിയായതോടെ കാലങ്ങളായി കൊക്കോ കൃഷിയെ ആശ്രയിച്ച് കുടംബം പുലര്‍ത്തിവന്നിരുന്നവര്‍ പോലും കൊക്കോ കൃഷിയെ കൈവിടുകയാണ്.
കായ ചീയുന്നതി നൊപ്പം കമ്പുണങ്ങല്‍ കൂടിയായതോടെ രോഗങ്ങളും കൊക്കോ കര്‍ഷകരെ വലക്കുന്നു. എല്ലാ ആഴ്ച്ചയിലും മോശമല്ലാത്തൊരു തുക വരുമാനമായി കൊക്കോകൃഷിയില്‍ നിന്നു ലഭിച്ചിരുന്നതാണ്. മഴക്കാലത്തു പോലും മെച്ചപ്പെട്ട കായ്ഫലം മലയോരകര്‍ഷകന്റെ വയറുനിറച്ചിരുന്നു. കുമിള്‍ ശല്യം മൂലം കമ്പുണങ്ങല്‍,തുരപ്പന്‍,കായ്ചീയല്‍ തുടങ്ങിയ രോഗങ്ങളാണ് പ്രധാനമായും കൊക്കെച്ചെടിയെ ബാധിക്കുന്നത്.
മരങ്ങള്‍ പൂവിടുന്ന സമയത്ത് കാലാവസ്ഥ മാറുന്നതുമൂലം അവ കൊഴിഞ്ഞ് പോകുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഒരു കിലോ ഗ്രാം ഉണങ്ങിയ കൊക്കോപ്പരിപ്പിന് 190 രൂപയായിരുന്നു പോയവര്‍ഷത്തെ വില. ഇത്തവണ അത് 150 രൂപയായി കുത്തനെ താഴ്ന്നു.60 രൂപയായിരുന്ന പച്ചകൊക്കോയുടെ വില 45 രൂപയായി താഴ്ന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.ഇതിനെല്ലാം പുറമേയാണ് ചൂട് കൂടുതലായതിനാല്‍ പൂവിടുന്ന കൊക്കോപൂക്കള്‍ വാടി കരിയുന്നത്.
അധ്വാനവും മുടക്കുമുതലും കൂടുതലാണെങ്കിലും ഏലം കൃഷിയാണ് നിലവിലെ സാഹചര്യത്തില്‍ മെച്ചമെന്നാണ് പലകര്‍ഷകരുടെയും അഭിപ്രായം. കൊക്കോ മരങ്ങള്‍ മുറിച്ചു മാറ്റി തണലിനായി ചെറുമരങ്ങള്‍ നിശ്ചിത അകലത്തില്‍ വച്ച് പിടിപ്പിച്ച് ഏലകൃഷിയിലേക്ക് തിരിയാനുള്ള തീരുമാനത്തിലാണ് വലിയൊരുവിഭാഗം കൊക്കോ കര്‍ഷകര്‍. കര്‍ഷകര്‍ ഉണക്കികൊണ്ടുവരുന്ന കൊക്കോപരിപ്പ് വാങ്ങുവാന്‍ ഇടനിലക്കാരുള്‍പ്പെടെ പലകമ്പനികളും മടികാണിച്ചതും കൊക്കോകര്‍ഷകരുടെ മനസ്സ് മടുപ്പിച്ചു.
കായ ചീയുന്നതി നൊപ്പം കമ്പുണങ്ങല്‍ കൂടിയായതോടെ രോഗങ്ങളും കൊക്കോ കര്‍ഷകരെ വലക്കുന്നു. എല്ലാ ആഴ്ച്ചയിലും മോശമല്ലാത്തൊരു തുക വരുമാനമായി കൊക്കോകൃഷിയില്‍ നിന്നു ലഭിച്ചിരുന്നതാണ്. മഴക്കാലത്തു പോലും മെച്ചപ്പെട്ട കായ്ഫലം മലയോരകര്‍ഷകന്റെ വയറുനിറച്ചിരുന്നു. കുമിള്‍ ശല്യം മൂലം കമ്പുണങ്ങല്‍,തുരപ്പന്‍,കായ്ചീയല്‍ തുടങ്ങിയ രോഗങ്ങളാണ് പ്രധാനമായും കൊക്കെച്ചെടിയെ ബാധിക്കുന്നത്.
മരങ്ങള്‍ പൂവിടുന്ന സമയത്ത് കാലാവസ്ഥ മാറുന്നതുമൂലം അവ കൊഴിഞ്ഞ് പോകുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഒരു കിലോ ഗ്രാം ഉണങ്ങിയ കൊക്കോപ്പരിപ്പിന് 190 രൂപയായിരുന്നു പോയവര്‍ഷത്തെ വില. ഇത്തവണ അത് 150 രൂപയായി കുത്തനെ താഴ്ന്നു.60 രൂപയായിരുന്ന പച്ചകൊക്കോയുടെ വില 45 രൂപയായി താഴ്ന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.ഇതിനെല്ലാം പുറമേയാണ് ചൂട് കൂടുതലായതിനാല്‍ പൂവിടുന്ന കൊക്കോപൂക്കള്‍ വാടി കരിയുന്നത്.
അധ്വാനവും മുടക്കുമുതലും കൂടുതലാണെങ്കിലും ഏലം കൃഷിയാണ് നിലവിലെ സാഹചര്യത്തില്‍ മെച്ചമെന്നാണ് പലകര്‍ഷകരുടെയും അഭിപ്രായം. കൊക്കോ മരങ്ങള്‍ മുറിച്ചു മാറ്റി തണലിനായി ചെറുമരങ്ങള്‍ നിശ്ചിത അകലത്തില്‍ വച്ച് പിടിപ്പിച്ച് ഏലകൃഷിയിലേക്ക് തിരിയാനുള്ള തീരുമാനത്തിലാണ് വലിയൊരുവിഭാഗം കൊക്കോ കര്‍ഷകര്‍. കര്‍ഷകര്‍ ഉണക്കികൊണ്ടുവരുന്ന കൊക്കോപരിപ്പ് വാങ്ങുവാന്‍ ഇടനിലക്കാരുള്‍പ്പെടെ പലകമ്പനികളും മടികാണിച്ചതും കൊക്കോകര്‍ഷകരുടെ മനസ്സ് മടുപ്പിച്ചു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT