Flash News

കൈയേറ്റക്കാരുടെ പട്ടിക തട്ടിക്കൂട്ടെന്ന് മന്ത്രിയുടെ സഹോദരന്‍



തൊടുപുഴ: പത്ത് വര്‍ഷം മുമ്പ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ആരംഭിച്ച വേട്ടയാണ് തനിക്ക് നേരെ ഇപ്പോഴും തുടരുന്നതെന്ന് മന്ത്രി എം എം മണിയുടെ സഹോദരനും മുന്‍ സിപിഎം ഏരിയാ സെക്രട്ടറിയുമായ എം എം ലംബോധരന്‍. തന്നെ കരുവാക്കി എം എം മണിയെ വ്യക്തിഹത്യ നടത്തുക എന്നതാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ലക്ഷ്യം. ഇതിനാണ് മൂന്നാറിലെ ഇല്ലാത്ത ഭൂമി കൈയേറ്റം ആരോപിച്ച് തന്നെയും കുടുംബത്തെയും ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ അപകീര്‍ത്തിപ്പെടുത്തുന്നത്. തന്റെ മകന്റെ പേര് ഉള്‍പ്പെടുന്ന കൈയേറ്റക്കാരുടെ പട്ടിക 10 വര്‍ഷം മുമ്പ് തയ്യാറാക്കിയതും അടിസ്ഥാന രഹിതമെന്ന് കണ്ട് തള്ളിയതുമാണെന്ന് ലംബോധരന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ജില്ലാകലക്ടറുടെയും സബ് കലക്ടറുടെയും നേതൃത്വത്തില്‍ സര്‍ക്കാരിനെ കബളിപ്പിക്കാനാണ്  പുതിയ പട്ടിക. ഇതിനെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷണം നടത്തണം. ലംബോധരന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it