കേരളാ പോലിസ് ഗുണ്ടാ സംഘങ്ങളെക്കാള് അധ:പ്പതിച്ചു. എം.കെ മനോജ് കുമാര്‍
BY ajay G.A.G29 May 2018 11:59 AM GMT
X
ajay G.A.G29 May 2018 11:59 AM GMT
തിരുവന്തപുരം: ജനങ്ങള്‍ക്ക് സൈ്വര്യമായി ജീവിക്കാന്‍ പറ്റാത്ത രീതിയില്‍ കേരളത്തിലെ പോലിസ് ഗുണ്ടാ സംഘങ്ങളെക്കാള് അധപ്പതിച്ചിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍. കെവിന്റെ ദുരഭിമാനകൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കേരളത്തിലെ പോലിസ് ഗുണ്ടാ പോലിസായി മാറിയിരിക്കുകയാണ്. ന്യായത്തിന്റെയും ഇരയുടെയും ഒപ്പം നില്‍ക്കേണ്ട പോലിസ് ഗുണ്ടകളുടെയും ഗുണ്ടാപ്പണി എടുത്തുകൊണ്ടിരിക്കുന്ന ഡി.വൈ.എഫ്.ഐയുടെയും സി.പി.ഐ.എം ഏരിയ നേതാക്കളുടെയും ചൊല്‍പ്പടിക്കു നില്ക്കുന്ന അടിമകളായി മാറിയിരിക്കുകയാണ്. ഇതിന് എല്ലാവിധ ആശിര്‍വാദവും നല്കുന്ന രീതിയിലുള്ള പ്രതികരണമാണ് മുഖ്യമന്ത്രിയില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. മൂന്നാംമുറയേയും കവച്ചുവെക്കുന്ന പീഢനങ്ങളാണ് പോലിസ് നടത്തികൊണ്ടിരിക്കുന്നത്.
യാഥാര്‍ത്ഥ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പരിശ്രമിക്കാതെ നിരപരാധികളെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചു കൊല്ലുന്ന ക്വട്ടേഷന്‍ സംഘങ്ങളായി ആഭ്യന്തര വകുപ്പു മാറിയിരിക്കുന്നു. പോലീസിന്റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതര പ്രശ്നങ്ങളിലെല്ലാം സി.പി.എം ന്റെ പ്രാദേശിക നേതാക്കളും ബന്ധപ്പെട്ടു എന്നതിന്റെ തെളിവുകള്‍ ഓരോ ദിവസവും വന്ന്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയ സംരക്ഷണത്തിന് പോലീസ് സേനയെ ഉപയോഗിക്കുന്നതിന്റെ തെളിവാണ് ഇത്. വര്‍ഷാ വര്‍ഷം പോലിസിലെ ക്രിമിനലുകളുടെ ലിസ്റ്റ് എടുക്കുന്നതിന് പകരം ഇത്തരക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടാനും പോലിസിലെ രാഷ്ട്രീയം അവസാനിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, വൈസ് പ്രസിഡന്റ് അബ്ദുല്‍ സലാം വേലുശ്ശേരി, സെക്രട്ടറി ഷബീര്‍ ആസാദ്, ജലീല്‍ കരമന സംസാരിച്ചു.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കേരളത്തിലെ പോലിസ് ഗുണ്ടാ പോലിസായി മാറിയിരിക്കുകയാണ്. ന്യായത്തിന്റെയും ഇരയുടെയും ഒപ്പം നില്‍ക്കേണ്ട പോലിസ് ഗുണ്ടകളുടെയും ഗുണ്ടാപ്പണി എടുത്തുകൊണ്ടിരിക്കുന്ന ഡി.വൈ.എഫ്.ഐയുടെയും സി.പി.ഐ.എം ഏരിയ നേതാക്കളുടെയും ചൊല്‍പ്പടിക്കു നില്ക്കുന്ന അടിമകളായി മാറിയിരിക്കുകയാണ്. ഇതിന് എല്ലാവിധ ആശിര്‍വാദവും നല്കുന്ന രീതിയിലുള്ള പ്രതികരണമാണ് മുഖ്യമന്ത്രിയില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. മൂന്നാംമുറയേയും കവച്ചുവെക്കുന്ന പീഢനങ്ങളാണ് പോലിസ് നടത്തികൊണ്ടിരിക്കുന്നത്.
യാഥാര്‍ത്ഥ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പരിശ്രമിക്കാതെ നിരപരാധികളെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചു കൊല്ലുന്ന ക്വട്ടേഷന്‍ സംഘങ്ങളായി ആഭ്യന്തര വകുപ്പു മാറിയിരിക്കുന്നു. പോലീസിന്റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതര പ്രശ്നങ്ങളിലെല്ലാം സി.പി.എം ന്റെ പ്രാദേശിക നേതാക്കളും ബന്ധപ്പെട്ടു എന്നതിന്റെ തെളിവുകള്‍ ഓരോ ദിവസവും വന്ന്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയ സംരക്ഷണത്തിന് പോലീസ് സേനയെ ഉപയോഗിക്കുന്നതിന്റെ തെളിവാണ് ഇത്. വര്‍ഷാ വര്‍ഷം പോലിസിലെ ക്രിമിനലുകളുടെ ലിസ്റ്റ് എടുക്കുന്നതിന് പകരം ഇത്തരക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടാനും പോലിസിലെ രാഷ്ട്രീയം അവസാനിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, വൈസ് പ്രസിഡന്റ് അബ്ദുല്‍ സലാം വേലുശ്ശേരി, സെക്രട്ടറി ഷബീര്‍ ആസാദ്, ജലീല്‍ കരമന സംസാരിച്ചു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT