കേരളാ കോണ്‍ഗ്രസ് എമ്മില്‍ തുടരും: മോന്‍സ് ജോസഫ്

കോട്ടയം: പി ജെ ജോസഫിനൊപ്പമുള്ളവര്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ തന്നെ തുടരുമെന്ന് കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മോന്‍സ് ജോസഫ് എംഎല്‍എ. കെ എം മാണി ചെയര്‍മാനും പി ജെ ജോസഫ് വര്‍ക്കിങ് ചെയര്‍മാനുമായുള്ള പാര്‍ട്ടി നേതൃത്വത്തെയാണു താനടക്കമുള്ളവര്‍ അംഗീകരിക്കുന്നത്. പാര്‍ട്ടി വിട്ടു പോയ നേതാക്കള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങളെ തള്ളുന്നതായും മോന്‍സ് ജോസഫ് പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് ആരു പോയാലും അത് നഷ്ടം തന്നെയാണെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മോന്‍സ് വ്യക്തമാക്കി.
ഫ്രാന്‍സിസ് ജോര്‍ജിന് അര്‍ഹമായ പരിഗണന പാര്‍ട്ടിയില്‍ ലഭിച്ചില്ലെന്ന അഭിപ്രായം തനിക്കുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് രണ്ടാമതൊരു സീറ്റ് കിട്ടിയിരുന്നുവെങ്കില്‍ അത് ഫ്രാന്‍സിസ് ജോര്‍ജിന് തന്നെയാവുമായിരുന്നു. നിയമസഭയിലേക്ക് ഫ്രാന്‍സിസ് ജോര്‍ജിന് കൂടുതല്‍ സീറ്റ് നല്‍കുന്നതിനു താനടക്കമുള്ളവര്‍ ഇടപെടല്‍ നടത്തിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനങ്ങളുണ്ടാവുന്നതിനു മുമ്പ് അവര്‍ പാര്‍ട്ടി വിട്ടു പോവുകയായിരുന്നു. പാര്‍ട്ടി സ്ഥാനമാനങ്ങളുടെ കാര്യത്തില്‍ ജോസഫിനോടൊപ്പമുള്ളവര്‍ക്ക് ആദ്യകാലങ്ങളില്‍ പരിഗണന ലഭിച്ചിരുന്നില്ല. പിന്നീട് ചര്‍ച്ചകളിലൂടെയാണു പരിഹരിച്ചത്. സിറ്റിങ് എംഎല്‍എമാരുടെ സീറ്റ് മാറേണ്ടതില്ലെന്ന കരാര്‍ ലയന സമയത്ത് ഉണ്ടാക്കിയിട്ടുണ്ട്. അതിന്‍പ്രകാരം താന്‍ കടുത്തുരുത്തിയില്‍ തന്നെ മല്‍സരിക്കും. മറിച്ചുള്ള പ്രചാരണങ്ങള്‍ പിതൃത്വമില്ലാത്തതെന്ന് കെ എം മാണി തന്നെ പറഞ്ഞിട്ടുണ്ടെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it