Flash News

കേരളത്തില്‍ ലൗ ജിഹാദില്ല;ആഭ്യന്തരവകുപ്പിന്റെ റിപോര്‍ട്ട്

തിരുവനന്തപുരം: കേരളത്തി ല്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണു കണ്ടെത്തല്‍. പ്രണയം നടിച്ച് പെണ്‍കുട്ടികളെ ആസൂത്രിതമായി ഇസ്്‌ലാമിലേക്ക് മതംമാറ്റുന്നുവെന്ന പ്രചാരണങ്ങള്‍ തള്ളിക്കളയുന്നതാണ് പഠന റിപോര്‍ട്ട്. 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 7299 പേരാണ് കേരളത്തില്‍ ഇസ്്‌ലാം സ്വീകരിച്ചത്.   ഒരോ വര്‍ഷവും ശരാശരി 1216 പേര്‍. ഇസ്‌ലാം സ്വീകരിക്കുന്നവരില്‍ കൂടുതലും 18നും 25നും മധ്യേ പ്രായമുള്ള യുവാക്കളാണ്. ഇവരില്‍ 82 ശതമാനം പേരും ഹിന്ദുമതത്തില്‍ നിന്നാണ്. 17.9 ശതമാനമാണ് ക്രൈസ്തവര്‍. മതംമാറിയ ഹൈന്ദവരില്‍ ഭൂരിഭാഗവും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. 64.6 ശതമാനം. നായര്‍വിഭാഗം 10 ശതമാനം, പട്ടികവിഭാഗം 7 ശതമാനം എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ മതംമാറ്റം. പ്രണയം, കുടുംബപ്രശ്‌നങ്ങള്‍, ദാരിദ്ര്യം, മാനസിക പ്രശ്‌നങ്ങള്‍, സാമൂഹിക പദവികള്‍, സാമൂഹിക മാധ്യമങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ മതപരിവര്‍ത്തനത്തിനു പിന്നിലുണ്ടെന്ന്് റിപോര്‍ട്ട് വ്യക്തമാക്കുന്നു. 61 ശതമാനം മതംമാറ്റവും പ്രണയത്തെ തുടര്‍ന്നാണെ ങ്കിലും മതംമാറ്റുക ലക്ഷ്യമിട്ടുള്ള പ്രണയമല്ല ഇവയെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. അണുകുടുംബങ്ങളില്‍ നിന്നുള്ളവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമാണ് മതംമാറിയവരില്‍ ഏറെയും. ഇവരില്‍ 72 ശതമാനം പേരും പ്രത്യേക രാഷ്ട്രീയ അനുഭാവമില്ലാത്തവരാണ്. രാഷ്ട്രീയാഭിമുഖ്യമുള്ളവരില്‍ 17 ശതമാനം സിപിഎം, 8 ശതമാനം കോണ്‍ഗ്രസ്, 2 ശതമാനം ബിജെപി, 1 ശതമാനം സിപിഐ അനുഭാവികളാണ്. തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഏറ്റവുമധികം മതംമാറ്റം നടന്നത്. ഇസ്്‌ലാം സ്വീകരിച്ച 500ലധികം പേരുടെ വിശദവിവരങ്ങള്‍ ശേഖരിച്ചാണ് ആഭ്യന്തര വകുപ്പ് റിപോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം, ഇസ്്‌ലാമില്‍നിന്നു മറ്റു മതങ്ങളിലേക്കുള്ള മാറ്റങ്ങളെക്കുറിച്ച് റിപോര്‍ട്ടില്‍ പരാമര്‍ശമേയില്ല.
Next Story

RELATED STORIES

Share it