കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നു: കേന്ദ്രമന്ത്രി അനന്ത് കുമാര്‍

കൊച്ചി: കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നെന്നു കേന്ദ്രമന്ത്രി അനന്ത് കുമാര്‍. എറണാകുളം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നിന്നു ദിനംപ്രതി പീഡനംപോലുള്ള നിരവധി കുറ്റകൃത്യങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. സാധാരണഗതിയില്‍ തിരഞ്ഞെടുപ്പുസമയത്ത് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തേണ്ടതാണ്. എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇക്കാര്യത്തില്‍ പരാജയപ്പെട്ടിരിക്കുകയാണ്. പട്ടികജാതി, വര്‍ഗ, പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരെല്ലാം സുരക്ഷ കിട്ടാതെ ദുരിതത്തിലാവുന്നു.
കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള മൂന്നു സംഭവങ്ങളാണു കേരളത്തിലുണ്ടായത്. പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ജിഷയുടെ ഘാതകരെ ഇനിയും കണ്ടുപിടിക്കാനായിട്ടില്ല. സംഭവത്തില്‍ ഇരു മുന്നണികളും ഒരുപോലെ ഉത്തരവാദികളാണ്. പെരുമ്പാവൂര്‍ എംഎല്‍എ സാജുപോളിനെ ജിഷയുടെ അമ്മ പലതവണ സഹായത്തിനായി സമീപിച്ചിട്ടും ഫലംകണ്ടില്ലെന്നതു ഗുരുതരമായ വീഴ്ചയാണ്. ജിഷ വധക്കേസില്‍ ഇരുമുന്നണികളും പരസ്പരം പഴിചാരുന്നതല്ലാതെ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it