കേരളത്തില്‍ അടുത്തിടെ നടന്ന 90 മിശ്രവിവാഹങ്ങള്‍ എന്‍ഐഎ പരിശോധിക്കും

കേരളത്തില്‍ അടുത്തിടെ നടന്ന 90 മിശ്രവിവാഹങ്ങള്‍ എന്‍ഐഎ പരിശോധിക്കും
X

ന്യൂഡല്‍ഹി: കേരളത്തില്‍  കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നടന്ന 90 മിശ്രവിവാഹങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ അറിയിച്ചു. വിവാഹശേഷം ഹിന്ദു യുവതികള്‍ ഇസ്‌ലാം മതം സ്വീകരിച്ച സംഭവങ്ങളില്‍ സംഘടിതമായോ നിര്‍ബന്ധിതമായോ മതപരിവര്‍ത്തന ശ്രമം ഉണ്ടായിട്ടുണ്ടോ എന്നും, വിവാഹശേഷം പെണ്‍കുട്ടികളെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടായോ എന്നുമായിരിക്കും എന്‍ഐഎ അന്വേഷിക്കുക. സംസ്ഥാനത്ത് രണ്ടുവര്‍ഷത്തിനിടെയുണ്ടായ 90 മിശ്രവിവാഹങ്ങളുടെ പട്ടിക കേരള പൊലിസാണ് എന്‍ഐഎക്കു നല്‍കിയത്. ഇതിലെ 23 യുവതികളെ വിവാഹം ചെയ്തത്് പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്നുമാണ് പോലിസ് എന്‍ഐഎയെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 60ഓളം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സംഘം ചോദ്യം ചെയ്തതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
ആഗസ്ത് 24ന് ഹാദിയാ കേസ് പരിഗണിക്കവെ ഷെഫിന്‍ ജഹാനും ഹാദിയയും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട മുഴുവന്‍ സംഭവങ്ങളും ഒരു ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ സുപ്രിംകോടതി നേരത്തെ എന്‍ഐഎക്കു നിര്‍ദേശം നല്‍കിയിരുന്നു. സുപ്രിംകോടതിയുടെ ഈ നിര്‍ദേശം സ്‌റ്റേ ചെയ്യണമെന്ന ഷെഫിന്‍ ജഹാന്റെ ആവശ്യവും കോടതിയുടെ പരിഗണനയിലാണ്.
അതേസമയം, ഇസലാം മതം സ്വീകരിച്ചതിനെ  തുടര്‍ന്ന് നിരവധി വിവാദങ്ങളുയര്‍ന്ന  കാസര്‍കോട്ടെ ആതിരയുടേയും പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ആതിരാ നമ്പ്യാരുടേയും മതംമാറ്റത്തിന് പിന്നില്‍ ആരുടേയും നിര്‍ബന്ധങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. ഡോ. ഹാദിയ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍ഐഎ സംഘം ഈ രണ്ടു പെണ്‍കുട്ടികളെയും ചോദ്യം ചെയ്തപ്പോഴാണ്  അവര്‍ ഇക്കാര്യം അറിയിച്ചതെന്നും എന്‍ഐഎ ആറിയിച്ചു. ഇരുവരുടെയും മൊഴികള്‍ പരിശോധിച്ചു വരുകയാണെന്നും എന്‍ഐഎ പറഞ്ഞു. ഇരു പെണ്‍കുട്ടികളുടേയും മതംമാറ്റത്തിന് പിന്നില്‍ ലൗജിഹാദാണെന്ന സംഘപരിവാര പ്രചാരണം തെറ്റാണെന്നു വ്യക്തമാക്കുന്നതാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പുതിയ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it