കെ ജി ബാലകൃഷ്ണന്റെ ബന്ധുക്കളുടെ ആദായ നികുതി; വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിനോട് സുപ്രിംകോടതി
BY Sumeera SMR15 March 2016 4:05 AM GMT
Sumeera SMR15 March 2016 4:05 AM GMT
ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ ബന്ധുക്കളുടെ ആദായ നികുതി വിവരങ്ങള്‍ നല്കാന് സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. കെ ജി ബാലകൃഷ്ണന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോഴും കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ആയിരുന്നപ്പോഴുമുള്ള ബന്ധുക്കളുടെ ആദായ നികുതി വിവരങ്ങളാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടത്.
ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ ബന്ധുക്കള്‍ കേസില്‍ കക്ഷികളല്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകള്‍ രോഹത്ഗി കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ ആദായ നികുതി റിട്ടേണ്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഒരു സന്നദ്ധ സംഘടന സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. കുടുതല്‍ വാദം കേള്‍ക്കുന്നതിനായി ജുലൈ 12ന് കോടതി കേസ് പരിഗണിക്കും.
മകന്, മകള്‍, സഹോദരങ്ങള്‍ എന്നിവരുടെ പേരില്‍ 21 ഓളം സ്വത്തുക്കള്‍ കെ ജി ബാലകൃഷ്ണന് വാങ്ങിക്കൂട്ടിയെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ് ആരോപിച്ചു.
ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ ബന്ധുക്കള്‍ കേസില്‍ കക്ഷികളല്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകള്‍ രോഹത്ഗി കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ ആദായ നികുതി റിട്ടേണ്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഒരു സന്നദ്ധ സംഘടന സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. കുടുതല്‍ വാദം കേള്‍ക്കുന്നതിനായി ജുലൈ 12ന് കോടതി കേസ് പരിഗണിക്കും.
മകന്, മകള്‍, സഹോദരങ്ങള്‍ എന്നിവരുടെ പേരില്‍ 21 ഓളം സ്വത്തുക്കള്‍ കെ ജി ബാലകൃഷ്ണന് വാങ്ങിക്കൂട്ടിയെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ് ആരോപിച്ചു.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT