Flash News

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച രണ്ടു പോലിസുകാര്‍ കസ്റ്റഡിയില്‍

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച രണ്ടു പോലിസുകാര്‍ കസ്റ്റഡിയില്‍
X
കോട്ടയം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനിലെ രണ്ടു പോലിസുകാരെ കസ്റ്റഡിയിലെടുത്തു. എഎസ്‌ഐ ബിജുവും ജീപ്പ് ഡ്രൈവറുമാണ് കസ്റ്റഡിയിലായത്. ക്സ്റ്റഡിയിലുള്ള പോലിസുകാരെ ചോദ്യം ചെയ്യുകയാണെന്ന് അന്വേഷണ ചുമതലയുള്ള ഐജി വിജയ് സാഖറെ അറിയിച്ചു. പോലിസുകാര്‍ പ്രതികളെ സഹായിച്ചുവെന്നും



അദ്ദേഹം വ്യക്തമാക്കി. രാത്രിയില്‍ പോലിസ് പകര്‍ത്തിയ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തായിട്ടുണ്ട്. എഎസ്‌ഐ ബിജുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

എഎസ്‌ഐ ബിജുവിന് സംഭവത്തില്‍ പങ്കുണ്ടെന്ന്‌കൊച്ചി റേഞ്ച് ഐജിയയായ വിജയ് സാഖറെ നേരത്തേ റിപോര്‍ട്ട് നല്‍കിയിരുന്നു. കെവിനെ തട്ടികൊണ്ടുപോവുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സംഭവത്തില്‍ പോലിസിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന റിപോര്‍ട്ടാണ് പുറത്തുവന്നിരുന്നത്. ഐജി സാഖറെയുടെ റിപോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

അതിനിടെ, പോലിസിനെ പ്രതിരോധത്തിലാക്കി കേസിലെ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോ പോലിസുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു.കെവിന്‍ തങ്ങളുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടെന്നും ബന്ധുവായ അനീഷിനെ വിട്ടയയ്ക്കാന്‍ തയ്യാറാണെന്നുമാണ് സംഭാഷണത്തിലുള്ളത്.ചെയ്യുന്നത് തെറ്റാണ്.എന്നാല്‍ നീനുവിനെ എങ്ങനെയും തങ്ങള്‍ക്ക് വേണമെന്നും പറയുന്നുണ്ട്. ഷാനുവും ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ള ഗാന്ധിനഗര്‍ എസ്‌ഐയുമായുള്ള സംഭാഷണമാണ് ഇതെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it