കൃപാല്‍ സിങിന്റെ മരണം: പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ആവശ്യപ്പെട്ട് കുടുംബം

ന്യുഡല്‍ഹി: ചാരവൃത്തി കേസില്‍ പാക് ജയിലില്‍ കഴിയവെ കഴിഞ്ഞ ദിവസം മരിച്ച കൃപാല്‍ സിങിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന പാക് വാദം കുടുംബം തള്ളി. മരണത്തിനു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കൃപാലിന്റെ മൃതദേഹവും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും ലഭ്യമാക്കണമെന്ന് കൃപാല്‍ സിങിന്റെ അനന്തരവള്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് കൃപാല്‍ സിങിന്റെ കുടുംബം കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ കണ്ടു. കൃപാലിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുവരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ച്ചയ്ക്കുശേഷം അവര്‍ പ്രതികരിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് പാക് ജയിലില്‍ കൊല്ലപ്പെട്ട സരബ്ജിത്ത് സിങിന്റെ സഹോദരി ദല്‍ബീര്‍ കൗറും സംഘത്തിലുണ്ടായിരുന്നു. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചാണ് കൃപാല്‍ സിങിനെ പാക് അധികൃതര്‍ ജയിലിടച്ചത്.
Next Story

RELATED STORIES

Share it