kannur local

കൂത്തുപറമ്പില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്

കൂത്തുപറമ്പ്: സിപിഎം നേതാവിന്റെയും ആര്‍എസ്എസ് പ്രവര്‍ത്തകന്റെയും വീടിനുനേരെ ബോംബേറ്. രണ്ടു സ്ത്രീകള്‍ക്ക് പരിക്ക്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൈതേരി ഇടം ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ജാനാസ് വീട്ടില്‍ ഹര്‍ഷിന്‍ ഹരീഷിന്റെ വീടിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം.
ബോംബേറില്‍ വീടിന്റെ ജനല്‍ തകര്‍ന്നു. ചില്ലുകള്‍ തെറിച്ച് സഹോദരി ഹരിതയുടെ മുഖത്ത് മുറിവേറ്റു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ അമ്മ ഷീലയുടെ കേള്‍വിക്ക് തകരാറുണ്ടായി. ഇരുവരെയും തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹര്‍ഷിന്റെ വീടിനുനേരെ കഴിഞ്ഞ വര്‍ഷവും ബോംബേറുണ്ടായിരുന്നു.
സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു. ഇതിനു തുടര്‍ച്ചയെന്നോണം സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയംഗം കൈതേരി തേന്‍പുളിയിലെ പി അബ്ദുര്‍റഷീദിന്റെ വീടിനു നേരെ ബോംബേറുണ്ടായി.
പുലര്‍ച്ചെ 2.20ഓടെയാണ് സംഭവം. ഉഗ്രശേഷിയുള്ള രണ്ട് ബോംബുകളാണ് എറിഞ്ഞത്. ബോംബുകള്‍ ഗ്രില്‍സില്‍ തട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
ഗ്രില്‍സും ജനല്‍ചില്ലും തകര്‍ന്നു. ഉന്നത പോലിസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
Next Story

RELATED STORIES

Share it