കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

കോട്ട: 40കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. രാജസ്ഥാനിലെ ബാരന്‍ജില്ലയിലാണു സംഭവം. ഒരു മാസം മുമ്പാണു സംഭവം നടന്നത്. സമൂഹമാധ്യമത്തില്‍ ബലാല്‍സംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്നാണു യുവതി വനിതാ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
കൂട്ടബലാല്‍സംഗത്തില്‍ പങ്കാളികളായ ആറു യുവാക്കള്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോട്ടയില്‍ തെരുവോരത്തെ കടയിലെ ജോലിക്കാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായ യുവതി. ബാരന്‍ ജില്ലയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ സ്ത്രീയെ പരിചയക്കാരനായ ചേതന്‍ മീണ(21) എന്ന യുവാവ് ലക്ഷ്യസ്ഥാനത്ത് എത്തിക്കാമെന്നു പറഞ്ഞ് മോട്ടോര്‍ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് മറ്റ് അഞ്ചുപേരും ബലാല്‍സംഗം ചെയ്തു. ബലാല്‍സംഗം യുവാക്കള്‍ ഫോണില്‍ പകര്‍ത്തിയെന്നും സ്ത്രീ പരാതിയില്‍ പറഞ്ഞു.
ബന്ധുക്കളുടെ വീട്ടിനടുത്ത് യുവതിയെ ഉപേക്ഷിച്ച യുവാക്കള്‍, സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിമുഴക്കുകയും ചെയ്തു. യുവതി മൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തുമെന്നു പോലിസ് പറഞ്ഞു. ബാരന്‍ ഡിഎസ്പിക്കാണ് കേസന്വേഷണത്തിന്റെ ചുമതല.
Next Story

RELATED STORIES

Share it