Kollam Local

കൂട്ടംതെറ്റി പോയത് മരണത്തിലേക്ക്

ഓയൂര്‍: ഉല്‍സവ സ്ഥലത്ത് വച്ച് കൂട്ടം തെറ്റി ശരണ്‍ പോയത് മരണത്തിലേക്ക്. റോഡുവിള കെപിഎം സ്‌കൂളിന് സമീപം ശരണ്‍നിവാസില്‍ മണി- ലത ദമ്പതികളുടെ മകന്‍ ചന്തു എന്ന് വിളിക്കുന്ന ശരണ്‍(17) മാതാവിന്റെ സ്ഥലമായ ഭൂതക്കുളത്തുനിന്നും ബന്ധുക്കളോടും സഹോദരന്‍ ശരത്തിനോടുമൊപ്പമാണ് ശരണ്‍ ക്ഷോത്രോല്‍സവത്തിന് പോയത്.
ഉല്‍സവസ്ഥലത്തുവെച്ച് ചിറക്കരയിലുള്ള കൂട്ടുകാരനെ കണ്ടുമുട്ടുകയും കൂട്ടം പിരിഞ്ഞ് ശരണ്‍ അയാളോടൊപ്പം പോവുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള പരവൂര്‍ ജങ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിലിരിക്കുമ്പോള്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂര അടര്‍ന്ന് വീണ് സാരമായി പരിക്കേല്‍ക്കുകയായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു അന്ത്യം.
അപകടം നടക്കുമ്പോള്‍ ശരണിന്റെ സഹോദരന്‍ ശരത് പരവൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തായിരുന്നു. ശരണിനെ അന്വേഷിച്ച് നടന്ന ശരത് ശരണിനോടൊപ്പമുണ്ടായിരുന്ന കല്ലുവാതുക്കലുള്ള കൂട്ടുകാരനെ കണ്ടുമുട്ടുകയും അയാളില്‍നിന്നും ബസ് സ്റ്റാന്‍ഡില്‍ വച്ച് ശരണിന് കൈക്കും കാലിനും പരിക്കേറ്റതായും ആശുപത്രിയില്‍ കൊണ്ടുപോയതായും അറിയുകയായിരുന്നു. ഓടനാവട്ടം കെആര്‍ജിപിഎം സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിയാണ്.
Next Story

RELATED STORIES

Share it