കുളിക്കടവില്‍ വാക്കേറ്റമുണ്ടായിട്ടില്ല: സമീപവാസികള്‍

പെരുമ്പാവൂര്‍: ജിഷയുടെ കൊലയാളി അമീറുല്‍ ഇസ്‌ലാമുമായി തങ്ങളുടെ കോളനിയിലെ ഒരു സ്ത്രീ കുളിക്കടവില്‍ വച്ച് വാക്കേറ്റമുണ്ടായതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജിഷയുടെ വീടിന് സമീപമുള്ള ചക്കികല്ല് കോളനി നിവാസികള്‍.
ഈ കോളനിയുടെ സമീപത്തുകൂടി ഒഴു കുന്ന തോട്ടിലെ കുളിക്കടവില്‍ സ്ത്രീകള്‍ കുളിക്കുന്നതിനിടെ പ്രതി ഒളിഞ്ഞ് നോക്കിയെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും ഇവര്‍ പറയുന്നു. ഈ കുളിക്കടവിലോ തോടിന്റെ വശങ്ങളിലോ ആര്‍ക്കും ഒളിഞ്ഞിരിക്കാനുള്ള യാതൊരുവിധ സൗകര്യവുമില്ലെന്നും ഇവര്‍ പറയുന്നു.
എന്നാല്‍, ശുദ്ധജലമുള്ള തോടായതിനാല്‍ ഈ പ്രദേശത്തെ തൊഴിലാളികളും കോളനി നിവാസികളും കുളിക്കുന്നതിനായി സ്ഥിരം ഉപയോഗിക്കാറുണ്ടായിരുന്നു. ജിഷയും സ്ഥിരമായി ഇവിടെ കുളിക്കാനെത്തുമായിരുന്നു. എന്നാല്‍, ഇവിടെ പ്രതിയെന്ന് പറയുന്ന അമീറുല്‍ ഇസ്‌ലാം കുളിക്കാനോ വേറൊരു തരത്തിലുള്ള രീതിയിലോ എത്തിയിരുന്നതായി കണ്ടിട്ടില്ലെന്നും കോളനി നിവാസികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it