കുമ്മനം കേരളത്തിന്റെ പാരമ്പര്യം മറക്കരുത്
BY Sumeera SMR22 Dec 2015 4:07 AM GMT
Sumeera SMR22 Dec 2015 4:07 AM GMT
തിരുവനന്തപുരം: മതാതീതമായ സൗഹൃദം പുലര്‍ത്തുന്ന കേരളത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും വിസ്മരിച്ചുകൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നടത്തുന്ന പ്രസ്താവനകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ജനങ്ങളെ വിഭജിക്കുന്ന അഭിപ്രായപ്രകടനങ്ങളാണ് അദ്ദേഹം നടത്തുന്നത്. പരസ്പരം ബഹുമാനിച്ച് സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. തിരുവിതാംകൂറിലെയും മലബാറിലെയും ക്ഷേത്രങ്ങളില്‍ വെളിച്ചെണ്ണയും ശര്‍ക്കരയും എത്തിച്ചിരുന്നത് ക്രിസ്ത്യന്‍, മുസ്ലിം കുടുംബങ്ങളാണ്. ഇപ്പോഴും പല ക്ഷേത്രങ്ങളിലും ഈ പാരമ്പര്യം തുടരുന്നു. ധാരാളം ക്ഷേത്രകമ്മിറ്റികളില്‍ മറ്റു മതസ്ഥര്‍ ഭാരവാഹികളാണ്. വാവര് പള്ളി സന്ദര്‍ശിച്ചശേഷം അയ്യപ്പഭക്തര്‍ ശബരിമലയ്ക്കു പോവുകയും ധാരാളം അയ്യപ്പഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയിലെത്തി മാല ഊരുകയും ചെയ്യാറുണ്ട്.
സംസ്ഥാനത്തിന്റെ എല്ലായിടത്തും ഉല്‍സവങ്ങളിലും തിരുനാളുകളിലും എല്ലാവരും ഒന്നിച്ചാണു പങ്കെടുക്കുന്നത്. നമ്മുടെ പൂര്‍വികര്‍ വിശാലമനസ്സോടെ സൃഷ്ടിച്ചെടുത്ത ഇത്തരം പാവനമായ സംസ്കൃതികളെയാണ് ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കുമ്മനത്തെപ്പോലുള്ളവര്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വര്‍ഗീയകലാപങ്ങള്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന നാടാണു കേരളം. ആളിക്കത്തുമെന്നു പ്രതീക്ഷിച്ച നിലയ്ക്കല്‍ വിഷയംപോലും സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ നമുക്കു സാധിച്ചു. ആരാധനാലയങ്ങളുടെ പരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം സംബന്ധിച്ച് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അതു പരിശോധിക്കും. കുറച്ചുകൂടി പക്വതയുള്ള സമീപനമാണു ബിജെപിയുടെ നേതൃത്വത്തില്‍നിന്നു കേരളം പ്രതീക്ഷിച്ചത്. രാജ്യത്തിനാകെ മാതൃകയായ കേരളത്തിന്റെ മതേതരമനസ്സില്‍ വിദ്വേഷം വിതയ്ക്കുന്നവരെ നാട് പുറന്തള്ളുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്കി.
ജനങ്ങളെ വിഭജിക്കുന്ന അഭിപ്രായപ്രകടനങ്ങളാണ് അദ്ദേഹം നടത്തുന്നത്. പരസ്പരം ബഹുമാനിച്ച് സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. തിരുവിതാംകൂറിലെയും മലബാറിലെയും ക്ഷേത്രങ്ങളില്‍ വെളിച്ചെണ്ണയും ശര്‍ക്കരയും എത്തിച്ചിരുന്നത് ക്രിസ്ത്യന്‍, മുസ്ലിം കുടുംബങ്ങളാണ്. ഇപ്പോഴും പല ക്ഷേത്രങ്ങളിലും ഈ പാരമ്പര്യം തുടരുന്നു. ധാരാളം ക്ഷേത്രകമ്മിറ്റികളില്‍ മറ്റു മതസ്ഥര്‍ ഭാരവാഹികളാണ്. വാവര് പള്ളി സന്ദര്‍ശിച്ചശേഷം അയ്യപ്പഭക്തര്‍ ശബരിമലയ്ക്കു പോവുകയും ധാരാളം അയ്യപ്പഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയിലെത്തി മാല ഊരുകയും ചെയ്യാറുണ്ട്.
സംസ്ഥാനത്തിന്റെ എല്ലായിടത്തും ഉല്‍സവങ്ങളിലും തിരുനാളുകളിലും എല്ലാവരും ഒന്നിച്ചാണു പങ്കെടുക്കുന്നത്. നമ്മുടെ പൂര്‍വികര്‍ വിശാലമനസ്സോടെ സൃഷ്ടിച്ചെടുത്ത ഇത്തരം പാവനമായ സംസ്കൃതികളെയാണ് ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കുമ്മനത്തെപ്പോലുള്ളവര്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വര്‍ഗീയകലാപങ്ങള്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന നാടാണു കേരളം. ആളിക്കത്തുമെന്നു പ്രതീക്ഷിച്ച നിലയ്ക്കല്‍ വിഷയംപോലും സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ നമുക്കു സാധിച്ചു. ആരാധനാലയങ്ങളുടെ പരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം സംബന്ധിച്ച് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അതു പരിശോധിക്കും. കുറച്ചുകൂടി പക്വതയുള്ള സമീപനമാണു ബിജെപിയുടെ നേതൃത്വത്തില്‍നിന്നു കേരളം പ്രതീക്ഷിച്ചത്. രാജ്യത്തിനാകെ മാതൃകയായ കേരളത്തിന്റെ മതേതരമനസ്സില്‍ വിദ്വേഷം വിതയ്ക്കുന്നവരെ നാട് പുറന്തള്ളുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്കി.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT