malappuram local

കുപ്രസിദ്ധ വാഹന മോഷ്ടാവ് നമ്പില്ലത്ത് മുജീബ്‌റഹ്മാന്‍ പിടിയില്‍

കൊണ്ടോട്ടി: സംസ്ഥാനത്തെ കുപ്രസിദ്ധ വാഹന മോഷ്ടാവ് നെടിയിരുപ്പ് നമ്പില്ലത്ത് മുജീബ്‌റഹ്മാന്‍(46) പോലിസ് പിടിയില്‍. മഞ്ചേരിയില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് കൊണ്ടോട്ടി പോലിസ് മുജീബിനെ പിടികൂടിയത്. കഴിഞ്ഞ വിഷുവിന് കൊണ്ടോട്ടി പാണ്ടിക്കാട് നിന്ന് ബൊലോറ ജീപ്പ് മോഷണംപോയ സംഭവത്തിലെ അന്വേഷണത്തിനിടെയാണ് പോലിസിന് തലവേദന സൃഷ്ടിച്ച് മുങ്ങുന്ന പ്രതിയെ പിടികൂടിയത്.
ചോദ്യംചെയ്യലില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി 10 വാഹനങ്ങള്‍ മോഷ്ടിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചു. മോഷ്ടിച്ചവയിലേറെയും ബൊലോറ വാഹനങ്ങളാണ്. പ്രതിക്ക് സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 40 ലേറെ കേസുകളില്‍ വാറുണ്ടുളളതായി പോലിസ് പറഞ്ഞു. ബൊലോറ ജീപ്പുകളോടാണ് പ്രതിക്ക് താല്‍പര്യം. പഴയ ബൊലോറ വാഹനങ്ങള്‍ ഒരു സ്‌കൈയിലും സ്‌കൂട്ടര്‍ ഡ്രൈവറും ഉപോയോഗിച്ച് തുറന്ന് മോഷ്ടിക്കുകയാണ് ചെയ്യുന്നത്. മോഷ്ടിച്ച വാഹനങ്ങള്‍ തമഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയിലെ ഡിണ്ടിഗലില്‍ എത്തിച്ച് മറിച്ച് വില്‍ക്കും. ഇതിനായി പ്രത്യേകസംഘം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വാഹന മോഷണ കേസില്‍ പിടിയിലായിരുന്ന മുജീബ് രണ്ടര വര്‍ഷം മുമ്പ് ജാമ്യത്തിലിറങ്ങി വ്യാജ പാസ്‌പോര്‍ട്ടുമായി വിദേശത്തേക്ക് കടന്നെങ്കിലും പിന്നീട് നാട്ടിലെത്തി ഏര്‍വാടി, നാഗൂര്‍, ഉള്ളാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
2014 ഒക്ടോബറില്‍ വടകരയില്‍നിന്ന് മോഷണംപോയ ഇന്‍ഡിക കാര്‍, 2015 ജനുവരിയില്‍ നെടിയിരുപ്പിലെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ട ബൊലോറ ജീപ്പ്, 2015 നവംബറില്‍ പുളിക്കല്‍ പഞ്ചായത്ത് ഓഫിസിനു മുമ്പില്‍ നിര്‍ത്തിയിട്ട പഞ്ചായത്ത് അധീനതയിലുളള ബൊലോറ ജീപ്പ്, നവംബറില്‍ നീറാട് വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ട ബൊലോറ ജീപ്പ്, 2015 ഡിസംബറില്‍ ഒഴുകൂരില്‍ വീട്ട് വളപ്പില്‍ നിര്‍ത്തിയിട്ട ബൊലോറ ജീപ്പ്, കഴിഞ്ഞ ജനുവരിയില്‍ കുഴിമണ്ണയില്‍ നിന്ന് ബൊലോറ ജീപ്പ് തുടങ്ങിയ വാഹനങ്ങളെല്ലാം മോഷ്ടിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചു. ഇതിനിടയില്‍ വിദേശത്തേക്ക് കടക്കാനുളള ശ്രമത്തിനിടയിലായിരുന്നു. കാപ്പ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മലപ്പുറം എസ്പി വിജയന്‍ ഡിവൈഎസ്പി ഷറഫുദ്ധീന്‍ എന്നിവരുടെ നിര്‍ദേശത്തില്‍ കൊണ്ടോട്ടി എസ്‌ഐ സന്തോഷ്, എസ്‌ഐ ബിജേഷ്, പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരായ കെ അബ്ദുള്‍ അസീസ്, മനാട്ട് സത്യനാഥ്, ശശി കുണ്ടറക്കാട, ഷബീര്‍, ഷാജി എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. കളവ് പോയ വാഹനങ്ങള്‍ വീണ്ടെടുക്കാനും കൂട്ടു പ്രതികളെ കണ്ടെത്താനുമായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
Next Story

RELATED STORIES

Share it