കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കരുതെന്ന ആവശ്യം ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാല്‍സംഗ കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കരുതെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. സംഭവം നടന്ന സമയത്ത് പ്രായപൂര്‍ത്തിയെത്തിയിട്ടില്ലായിരുന്ന പ്രതി ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍, സ്വതന്ത്രനാക്കുന്നതിനെതിരേ നല്‍കിയ ഹരജികള്‍ അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

മൂന്നു വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി, ഇപ്പോള്‍ 20 വയസ്സ് കഴിഞ്ഞ പ്രതി ഞായറാഴ്ച പുറത്തിറങ്ങും.
പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ മൂന്നു വര്‍ഷമാണെന്നും അതിനാല്‍ പ്രതി ജുവനൈല്‍ കസ്റ്റഡിയില്‍ തുടരുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ബാലനീതി നിയമങ്ങള്‍ അനുസരിച്ച് പ്രതിയെ മോചിപ്പിക്കാമെന്നു കോടതി പറഞ്ഞു.

ദുര്‍ഗുണ പരിഹാരശാലയിലെ തടവ് മൂന്നു വര്‍ഷം പൂര്‍ത്തിയാവുന്നതിനാല്‍ അതു വീണ്ടും നീട്ടണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ അപേക്ഷയാണ് ജസ്റ്റിസുമാരായ ജി രോഹിണിയും ജയന്ത് നാഥും അടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
Next Story

RELATED STORIES

Share it