കുട്ടികളുടെ ചിത്രങ്ങളുമായി വീണ്ടും അശ്ലീല ഫേസ്ബുക്ക് പേജ്
BY Sumeera SMR14 Dec 2015 3:39 AM GMT
Sumeera SMR14 Dec 2015 3:39 AM GMT
തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് കെട്ടടങ്ങും മുമ്പേ ഫേസ്ബുക്കില്‍ വീണ്ടും അശ്ലീലപേജുകള് പ്രത്യക്ഷപ്പെട്ടു. ഇതുസംബന്ധിച്ച് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്കു പരാതി ലഭിച്ചു. കൊച്ചു സുന്ദരികള്‍ക്കു സമാനമായ പേരോടെയുള്ള രണ്ടു പേജുകളാണ് ഫേസ്ബുക്കില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പേജില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെയും സിനിമാതാരങ്ങളുടെയും ഫോട്ടോകളും അശ്ലീല കമന്റുകളും കാണാം. 800ലേറെ പേര് ലൈക്ക് ചെയ്തിട്ടുള്ള പേജ് നവംബര്‍ അവസാനമാണ് തുടങ്ങിയിരിക്കുന്നത്. നമ്പര്‍ നല്കി ചില സന്ദര്‍ശകര്‍ പെണ്‍കുട്ടികളെ ആവശ്യപ്പെടുകയും വിലപേശുകയും ചെയ്യുന്നുമുണ്ട്. പേജിനെതിരേ തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്കു പരാതി ലഭിച്ചു. പരാതി പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷണര്‍ എച്ച് വെങ്കിടേഷ് അറിയിച്ചു.
കൂടാതെ, മോശം പദംപ്രയോഗമുള്ള പേരിലുള്ള മറ്റൊരു പേജും ഫേസ്ബുക്കില്‍ സജീവമാണ്. 2200ഓളം പേര് ലൈക്ക് ചെയ്തിട്ടുള്ള പേജില്‍ സിനിമ, സീരിയല്‍ താരങ്ങളുടെയും മറ്റു സ്ത്രീകളുടെയും ചിത്രങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ പേജുകള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന പേജുകള്‍ക്കെതിരേ സമൂഹമാധ്യമത്തിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. അടൂരില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സാഹചര്യത്തില്‍ സ്കൂള്‍ കുട്ടികളെ ചുറ്റിപ്പറ്റി നടക്കുന്ന പെണ്‍വാണിഭസംഘങ്ങളെ പിടികൂടണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു.
പേജില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെയും സിനിമാതാരങ്ങളുടെയും ഫോട്ടോകളും അശ്ലീല കമന്റുകളും കാണാം. 800ലേറെ പേര് ലൈക്ക് ചെയ്തിട്ടുള്ള പേജ് നവംബര്‍ അവസാനമാണ് തുടങ്ങിയിരിക്കുന്നത്. നമ്പര്‍ നല്കി ചില സന്ദര്‍ശകര്‍ പെണ്‍കുട്ടികളെ ആവശ്യപ്പെടുകയും വിലപേശുകയും ചെയ്യുന്നുമുണ്ട്. പേജിനെതിരേ തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്കു പരാതി ലഭിച്ചു. പരാതി പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷണര്‍ എച്ച് വെങ്കിടേഷ് അറിയിച്ചു.
കൂടാതെ, മോശം പദംപ്രയോഗമുള്ള പേരിലുള്ള മറ്റൊരു പേജും ഫേസ്ബുക്കില്‍ സജീവമാണ്. 2200ഓളം പേര് ലൈക്ക് ചെയ്തിട്ടുള്ള പേജില്‍ സിനിമ, സീരിയല്‍ താരങ്ങളുടെയും മറ്റു സ്ത്രീകളുടെയും ചിത്രങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ പേജുകള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന പേജുകള്‍ക്കെതിരേ സമൂഹമാധ്യമത്തിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. അടൂരില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സാഹചര്യത്തില്‍ സ്കൂള്‍ കുട്ടികളെ ചുറ്റിപ്പറ്റി നടക്കുന്ന പെണ്‍വാണിഭസംഘങ്ങളെ പിടികൂടണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT