കുടുംബവഴക്ക്: അച്ഛന്‍ മകളെ കഴുത്തു ഞെരിച്ചു കൊന്നു കുടുംബവഴക്ക്: അച്ഛന്‍ മകളെ കഴുത്തു ഞെരിച്ചു കൊന്നു

ചേളാരി: കുടുംബവഴക്കിനെ തുടര്‍ന്ന് അച്ഛന്‍ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പെരുവള്ളൂര്‍ ഹൈസ്‌കൂളിനു സമീപം മുല്ലശ്ശേരി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശശി(46) ആണ് ഏക മകള്‍ ശാലു(18)നെ കൊലപ്പെടുത്തിയത്.സംഭവത്തിനുശേഷം പ്രതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച തായും പറയുന്നു. പ്രതി ഇന്നലെ പുലര്‍ച്ചെ തേഞ്ഞിപ്പലം പോലിസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാവുകയായിരുന്നു. ശാലു പ്ലസ്ടു കഴിഞ്ഞശേഷം ചേളാരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പിഎസ്‌സി പരിശീലന ത്തിനു പോവുകയായിരുന്നു. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ശശിയുടെ ഭാര്യ ശൈലജ നാലുദിവസം മുമ്പ് പെരിന്തല്‍മണ്ണയിലെ സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഇതേത്തുടര്‍ന്ന് അച്ഛനും മകളും മാത്രമാണ് ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം 11 മണിയോടെ അച്ഛനും മകളും തമ്മില്‍ ശൈലജ സ്വന്തം വീട്ടില്‍ പോയതുമായി ബന്ധപ്പെട്ട് സംസാരിച്ചു. ഇതു വാക്കേറ്റത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് അടുക്കളയില്‍ വച്ച് അച്ഛന്‍ മകളെ കഴുത്തില്‍ മുണ്ടിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പ്ലസ്ടു വിദ്യാര്‍ഥിയായ പ്രസാദ് ഏക സഹോദരനാണ്. തൃശൂരില്‍ നിന്നു വിരലടയാള വിദഗ്ധരും കോഴിക്കോട്ട് നിന്നു സയന്റിഫിക് വിദഗ്ധരും സംഭവസ്ഥലത്ത് തെളിവെടുപ്പു നടത്തി.
Next Story

RELATED STORIES

Share it