കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചനിലയില്‍

കൊയിലാണ്ടി/കോഴിക്കോട്: ഭാര്യയെയും ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയും ശ്വാസംമുട്ടിച്ചു കൊന്നശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കോഴിക്കോട് മാങ്കാവിനടുത്ത മാനാരി സ്വദേശി പ്രശാന്ത്(29), ഭാര്യ അനുഷ(21), മകന്‍ അനിത് കൃഷ്ണ എന്നിവരാണു മരിച്ചത്.
ചേമഞ്ചേരിക്കടുത്ത കാട്ടില്‍പീടികയിലെ ഭാര്യവീട്ടില്‍ ശനിയാഴ്ച രാത്രി എത്തിയ പ്രശാന്ത് അനുഷയെ കഴുത്തുഞെരിച്ചും മകനെ ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയതാവാമെന്നാണ് പോലിസ് നിഗമനം. കൊലനടത്തിയശേഷം സ്വന്തം വീട്ടിലെത്തിയ പ്രശാന്ത് പുലര്‍ച്ചെ തൂങ്ങിമരിക്കുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു.
കാട്ടില്‍പീടിക നടുവിലപുരക്കല്‍ പുരുഷോത്തമന്റെയും മാളുക്കുട്ടിയുടെയും മകളാണ് മരിച്ച അനുഷ. മാനാരി ശ്മശാനത്തിന് സമീപം നല്ലോളിപ്പറമ്പില്‍ പ്രകാശന്റെയും മാളുക്കുട്ടിയുടെയും മകനാണ് പ്രശാന്ത്. മാനാരിയിലെ തന്നെ ഒരു കമ്പനിയില്‍ ജോലിചെയ്തുവരുകയായിരുന്നു പ്രശാന്ത്. ഇരുവരേയും കൊലപ്പെടുത്തിയശേഷം പ്രശാന്ത് ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമായിട്ടില്ല.
പ്രശാന്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാനാരി ശ്മശാനത്തിലും അനുഷയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ വെസ്റ്റ്ഹില്‍ പൊതുശ്മശാനത്തിലും സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it