കുടുംബത്തിലെ ദുരൂഹമരണങ്ങള്‍: അന്വേഷണം ഊര്‍ജിതം
BY kasim kzm20 April 2018 3:14 AM GMT
kasim kzm20 April 2018 3:14 AM GMT
തലശ്ശേരി: മുഖ്യമന്ത്രിയുടെ നാട്ടിലെ ഒരുവീട്ടില്‍ അടുത്തിടെ ഒന്നിനു പിറകെ മറ്റൊന്നായി നടന്ന നാലു ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. പിണറായി പടന്നക്കര കൂഞ്ഞേരി കുഞ്ഞിക്കണ്ണന്റെ വണ്ണത്താംവീട്ടില്‍ 2012ലാണ് ദുരൂഹത ഉയര്‍ത്തുന്ന മരണപരമ്പരയുടെ തുടക്കം. കുഞ്ഞിക്കണ്ണന്റെ മകള്‍ സൗമ്യയുടെ മകളായ കീര്‍ത്തന (ഒന്ന്) ഛര്‍ദിയെ തുടര്‍ന്നു മരിച്ചു. സംശയമൊന്നും ഇല്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തില്ല. സൗമ്യയുടെ മൂത്തമകളും നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഐശ്വര്യ ഇക്കഴിഞ്ഞ ജനുവരി 21ന് ഇതേ സാഹചര്യങ്ങളില്‍ മരിച്ചു. ഐശ്വര്യയെയും പോസ്റ്റ്മോര്‍ട്ടത്തിനു വിധേയമാക്കിയില്ല.
കുഞ്ഞിക്കണ്ണന്റെ ഭാര്യ വടവതി കമല(68) കഴിഞ്ഞ മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന് (76) ഏപ്രില്‍ 13നും ഛര്‍ദിയെ തുടര്‍ന്ന് മരിച്ചു. ഭര്‍ത്താവുമായി അകന്നുകഴിയുന്ന സൗമ്യ (34) ഛര്‍ദിയെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് ഫോറന്‍സിക് സര്ജന് ഡോ. സുജിത് ശ്രീനിവാസനും സംഘവും പരിശോധിക്കുകയും രക്തം പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. തുടര്‍ച്ചയായ മരണങ്ങളില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. സിഐ കെ ഇ പ്രേമചന്ദ്രനാണ് അന്വേഷണ ചുമതല. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചിട്ടില്ല.
ദുരൂഹമരണങ്ങള്‍ സംബന്ധിച്ച് പ്രദേശവാസികള്‍ ചില സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വീട്ടുകിണറില്‍ അയേണിന്റെയും അമോണിയത്തിന്റെയും അംശങ്ങള്‍ വന്‍തോതില്‍ ഉണ്ടെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അധികൃതര്‍ കിണര്‍വെള്ളം പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
അതേസമയം, സൗമ്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ദിവസം ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ലഭ്യമാവുന്ന മുറയ്ക്ക് ശാസ്ത്രീയാന്വേഷണം തൃപ്തികരമായി നടത്തുമെന്ന് പോലിസ് പറഞ്ഞു.
കുഞ്ഞിക്കണ്ണന്റെ ഭാര്യ വടവതി കമല(68) കഴിഞ്ഞ മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന് (76) ഏപ്രില്‍ 13നും ഛര്‍ദിയെ തുടര്‍ന്ന് മരിച്ചു. ഭര്‍ത്താവുമായി അകന്നുകഴിയുന്ന സൗമ്യ (34) ഛര്‍ദിയെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് ഫോറന്‍സിക് സര്ജന് ഡോ. സുജിത് ശ്രീനിവാസനും സംഘവും പരിശോധിക്കുകയും രക്തം പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. തുടര്‍ച്ചയായ മരണങ്ങളില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. സിഐ കെ ഇ പ്രേമചന്ദ്രനാണ് അന്വേഷണ ചുമതല. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചിട്ടില്ല.
ദുരൂഹമരണങ്ങള്‍ സംബന്ധിച്ച് പ്രദേശവാസികള്‍ ചില സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വീട്ടുകിണറില്‍ അയേണിന്റെയും അമോണിയത്തിന്റെയും അംശങ്ങള്‍ വന്‍തോതില്‍ ഉണ്ടെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അധികൃതര്‍ കിണര്‍വെള്ളം പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
അതേസമയം, സൗമ്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ദിവസം ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ലഭ്യമാവുന്ന മുറയ്ക്ക് ശാസ്ത്രീയാന്വേഷണം തൃപ്തികരമായി നടത്തുമെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT