കുഞ്ഞുങ്ങളോടൊപ്പം യുവതി കായലില്‍ ചാടി; ഒരു കുഞ്ഞിന്റെ മൃതദേഹം കിട്ടി

കൊച്ചി: കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് യുവതി രണ്ടു കുഞ്ഞുങ്ങളോടൊപ്പം കായലില്‍ ചാടി ആത്മഹത്യ—ക്കു ശ്രമിച്ചു. കൊച്ചി പിഴല സ്വദേശി അറയ്ക്കല്‍ മൈക്കിളിന്റെ ഭാര്യ സിന്ധുവാണ് രണ്ടു കുഞ്ഞുങ്ങള്‍ക്കൊപ്പം മൂലമ്പിള്ളി കോതാട് പാലത്തില്‍നിന്നു താഴേക്ക് ചാടി ആത്മഹത്യക്കു ശ്രമിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സിന്ധു മക്കള്‍ക്കൊപ്പം പള്ളിയില്‍ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. രാത്രി വീട്ടിലെത്താതിരുന്നതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സിന്ധുവിന്റെ ചെരിപ്പും ബാഗും പാലത്തില്‍നിന്നു കണ്ടെത്തിയത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് അവശനിലയില്‍ പുഴയില്‍ സിന്ധുവിനെ കണ്ടെത്തിയത്. ചീനവലയില്‍ പിടിച്ചുകിടന്ന സിന്ധുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂലമ്പിള്ളി പാലത്തിന്റെ 200 മീറ്റര്‍ ദൂരെനിന്നു ഷെറിന്റെ (ഏഴ്) മൃതദേഹം കണ്ടെടുത്തു. നാലുവയസ്സുകാരനായ ഷോണിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കോതമംഗലത്തുനിന്നും ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ധരുള്‍പ്പെടെ സംഘങ്ങളും സ്‌കൂബാ ടീമുകളും നേവിയും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്.
കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്കു കാരണമെന്ന് വരാപ്പുഴ എസ് ഐ വിനോദ് പറഞ്ഞു. ആത്മഹത്യാ പ്രേരണാകുറ്റത്തിന് ഭര്‍ത്താവ് മൈക്കിളിനെതിരേ കേസെടുക്കുമെന്ന് എസ് ഐ പറഞ്ഞു. പിഴല സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ഷെറിന്‍. ഷോണ്‍ നഴ്‌സറി വിദ്യാര്‍ഥിയാണ്.
Next Story

RELATED STORIES

Share it