കാവി-ചുവപ്പുവല്‍ക്കരണം വിദ്യാഭ്യാസ മേഖലയ്ക്ക് അപകടം: എം കെ രാഘവന് എംപി
BY kasim kzm4 March 2018 2:57 AM GMT
kasim kzm4 March 2018 2:57 AM GMT
കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് കേന്ദ്രത്തില്‍ കാവിവല്‍ക്കരണവും കേരളത്തില്‍ ചുവപ്പുവല്ക്കരണവുമാണ് നടക്കുന്നതെന്ന് എം കെ രാഘവന് എംപി. കേരള ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (കെഎച്ച്്എസ്ടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ ദേശീയ തലത്തില്‍ പാഠ്യപദ്ധതികളില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധാപൂര്‍വം വിശകലനം ചെയ്യേണ്ടതുണ്ട്. ഡാര്‍വിന്റെ സിദ്ധാന്തങ്ങളെ പോലും നിരാകരിക്കുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്.
തങ്ങള്‍ നിര്‍ദേശിക്കുന്നതു മാത്രമേ പഠിപ്പിക്കാവൂ എന്നാണ് സംഘപരിവാരം നല്കുന്ന താക്കീത്. ഇതിലൂടെ രാജ്യം പ്രാണവായുപോലെ കാത്തുപോന്ന മതേതര സംസ്കാരത്തെ തകര്‍ക്കാനാണ് ശ്രമം. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിക്കാവട്ടെ ക്ലാസെടുക്കാനല്ലാതെ ഭരിക്കാനറിയില്ല. ഉട്ടോപ്യന്‍ ആശയങ്ങളാണ് അദ്ദേഹം പലപ്പോഴും പങ്കുവയ്ക്കുന്നത്. ഹൈസ്കൂളും ഹയര്‍ സെക്കന്‍ഡറിയും ലയിപ്പിക്കാനുള്ള നീക്കം ഇത്തരത്തിലുള്ളതും ആത്മഹത്യാപരവുമാണ്. രാജ്യത്തെ കരിക്കുലം പരിഷ്കരിക്കേണ്ടതുണ്ട്. എന്നാല്‍ അത് കക്ഷിരാഷ്ട്രീയ കാഴ്ചപ്പാടിലുള്ളതാവരുത്. പരീക്ഷയ്ക്ക് പഠിക്കുക എന്നതുമാറി ജീവിതവിജയത്തെ മൊത്തമായി കാണുന്ന പരിഷ്കാരങ്ങളാണ് ഉണ്ടാവേണ്ടതെന്നും എംപി പറഞ്ഞു. ഇന്ത്യന്‍ ജനതയെ മതപരമായി വിഭജിച്ച് ശിഥിലമാക്കാനുള്ള കേന്ദ്രഭരണകൂട നീക്കത്തിനെതിരേ ജാഗ്രത പാലിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഭക്ഷണം, വിശ്വാസം എന്നീ മൗലിക അവകാശങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. കേരളത്തില്‍ രാഷ്ട്രീയ സ്വാതന്ത്ര്യം പൂര്‍ണമായും ഇല്ലാതാക്കുകയാണ്.
രാഷ്ട്രീയത്തെ വാളിന്തുമ്പിലേക്ക് ആവാഹിക്കാനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിച്ചുവരുന്നത്. അടുത്തകാലത്ത് നടന്ന കൊലപാതകങ്ങള്‍ ഇതിന് ഉദാഹരണമാണ്. ചുവപ്പ് രാഷ്ട്രീയം ഭീകരരാഷ്ട്രീയമായി പരിണമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടാഗോര്‍ സെന്ററിനറി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ടി വി ഇബ്രാഹിം എംഎല്‍എ അധ്യക്ഷനായി. സെന്റര്‍ ഫോര്‍ സൊസൈറ്റി ആന്റ് സെക്കുലര്‍ ഡയറക്ടര്‍ ഇര്ഫാന് എന്‍ജിനീയര്‍, നിസാര്‍ ചേലേരി, സി കെ സുബൈര്‍ സംസാരിച്ചു.
തങ്ങള്‍ നിര്‍ദേശിക്കുന്നതു മാത്രമേ പഠിപ്പിക്കാവൂ എന്നാണ് സംഘപരിവാരം നല്കുന്ന താക്കീത്. ഇതിലൂടെ രാജ്യം പ്രാണവായുപോലെ കാത്തുപോന്ന മതേതര സംസ്കാരത്തെ തകര്‍ക്കാനാണ് ശ്രമം. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിക്കാവട്ടെ ക്ലാസെടുക്കാനല്ലാതെ ഭരിക്കാനറിയില്ല. ഉട്ടോപ്യന്‍ ആശയങ്ങളാണ് അദ്ദേഹം പലപ്പോഴും പങ്കുവയ്ക്കുന്നത്. ഹൈസ്കൂളും ഹയര്‍ സെക്കന്‍ഡറിയും ലയിപ്പിക്കാനുള്ള നീക്കം ഇത്തരത്തിലുള്ളതും ആത്മഹത്യാപരവുമാണ്. രാജ്യത്തെ കരിക്കുലം പരിഷ്കരിക്കേണ്ടതുണ്ട്. എന്നാല്‍ അത് കക്ഷിരാഷ്ട്രീയ കാഴ്ചപ്പാടിലുള്ളതാവരുത്. പരീക്ഷയ്ക്ക് പഠിക്കുക എന്നതുമാറി ജീവിതവിജയത്തെ മൊത്തമായി കാണുന്ന പരിഷ്കാരങ്ങളാണ് ഉണ്ടാവേണ്ടതെന്നും എംപി പറഞ്ഞു. ഇന്ത്യന്‍ ജനതയെ മതപരമായി വിഭജിച്ച് ശിഥിലമാക്കാനുള്ള കേന്ദ്രഭരണകൂട നീക്കത്തിനെതിരേ ജാഗ്രത പാലിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഭക്ഷണം, വിശ്വാസം എന്നീ മൗലിക അവകാശങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. കേരളത്തില്‍ രാഷ്ട്രീയ സ്വാതന്ത്ര്യം പൂര്‍ണമായും ഇല്ലാതാക്കുകയാണ്.
രാഷ്ട്രീയത്തെ വാളിന്തുമ്പിലേക്ക് ആവാഹിക്കാനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിച്ചുവരുന്നത്. അടുത്തകാലത്ത് നടന്ന കൊലപാതകങ്ങള്‍ ഇതിന് ഉദാഹരണമാണ്. ചുവപ്പ് രാഷ്ട്രീയം ഭീകരരാഷ്ട്രീയമായി പരിണമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടാഗോര്‍ സെന്ററിനറി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ടി വി ഇബ്രാഹിം എംഎല്‍എ അധ്യക്ഷനായി. സെന്റര്‍ ഫോര്‍ സൊസൈറ്റി ആന്റ് സെക്കുലര്‍ ഡയറക്ടര്‍ ഇര്ഫാന് എന്‍ജിനീയര്‍, നിസാര്‍ ചേലേരി, സി കെ സുബൈര്‍ സംസാരിച്ചു.
Next Story
RELATED STORIES
ഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMTവയനാട്ടിലെ ഫ്ളാറ്റിൽ 58-കാരൻ മരിച്ചനിലയിൽ; മൃതദേഹത്തിന്...
17 April 2024 10:28 AM GMTസുഗന്ധഗിരി മരംമുറിക്കേസില്‍ നടപടി; വനംവകുപ്പ് ഉദ്യോഗസ്ഥ കെ നീതുവിന്...
17 April 2024 10:26 AM GMTമാസപ്പടി കേസ്: സിഎംആർഎൽ എംഡി ശശിധരന് കര്‍ത്തയുടെ വീട്ടിൽ ഇഡി സംഘം;...
17 April 2024 10:05 AM GMTമാസപ്പടി ആരോപണക്കേസ്: ശശിധരന് കര്‍ത്തയെ ഇഡി ചോദ്യംചെയ്തു
17 April 2024 10:02 AM GMTസംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളില്‍ അടിമുടി വീഴ്ചയെന്ന് സിഎജി...
17 April 2024 9:58 AM GMT