കാറും ബസ്സും കൂട്ടിയിടിച്ച് ബാലിക ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

പത്തനാപുരം(കൊല്ലം): പിറവന്തൂരില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് ബാലിക ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്കു പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കാര്‍ യാത്രക്കാരിയായ രണ്ട് വയസ്സുകാരി നൗഫ, െ്രെഡവര്‍ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി മുജീബ് റഹ്മാന്‍ (26) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തൂത്തുക്കുടി സ്വദേശികളായ സെയ്ദലി ഫാത്തിമ (21), നൗഫയുടെ മാതാവ് ഫാത്തിമ പര്‍വിന്‍ (36), മുഹമ്മദലി ഫാത്തിമ (56) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ബുഹാരി (15), ഇര്‍ഫാന്‍ എന്നിവരെ പുനലൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരെല്ലാം ബന്ധുക്കളാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ പിറവന്തൂര്‍ വാഴത്തോപ്പ് ഗവ. മോഡല്‍ യുപി സ്‌കൂളിന് സമീപമാണ് അപകടം നടന്നത്.
തിരുവനന്തപുരത്തുനിന്നു വൈറ്റിലയ്ക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സും എറണാകുളത്തെ വാട്ടര്‍ തീം പാര്‍ക്കില്‍ പോയി മടങ്ങുകയായിരുന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കാറും ബസ്സും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം നടന്ന ഉടന്‍ പ്രദേശവാസികളാണ് കാര്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. പുനലൂര്‍ പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Next Story

RELATED STORIES

Share it