കാറില്‍ ട്രക്കിടിച്ചു;തന്നെ കൊലപ്പെടുത്താനുള്ള ശ്രമമെന്ന് തൊഗാഡിയ
BY midhuna mi.ptk7 March 2018 11:01 AM GMT
X
midhuna mi.ptk7 March 2018 11:01 AM GMT
ന്യൂഡല്‍ഹി: വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ കാര്‍ അപകടത്തില്‍പെട്ടു. ഗുജറാത്തിലെ സൂറത്തില്‍ ആയിരുന്നു അപകടം. സൂറത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന തൊഗാഡിയ സഞ്ചരിച്ച കാറില്‍ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. എന്നാല്‍, തൊഗാഡിയയും കൂടെയുണ്ടായിരുന്നവരും സുരക്ഷിതരാണെന്ന് പോലീസ് പറഞ്ഞു. ട്രക്ക് കസ്റ്റഡിയിലെടുത്തതായും ഡ്രൈവറെ അറസ്റ്റ് ചെയ്തതായും സൂറത്ത് റൂറല്‍ എസ്പി എംകെ നായിക് പറഞ്ഞു.
അതേസമയം, തനിക്ക് നേരെ നടന്നത് കൊലപാതക ശ്രമമാണെന്ന് തൊഗാഡിയ ആരോപിച്ചു. തന്റെ വാഹനം ബുള്ളറ്റ് പ്രൂഫ് അല്ലായിരുന്നുവെങ്കില്‍ താന്‍ കൊല്ലപ്പെട്ടേനെ. തന്റെ ഇന്നത്തെ യാത്രയെക്കുറിച്ച് പോലീസിന് അറയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇസെഡ് കാറ്റഗറി സുരക്ഷയുള്ള തനിക്ക് പോലീസ് എസ്കോട്ട് ടീമിനെപ്പോലും തന്നില്ല. തന്റെ വാഹനം ബുള്ളറ്റ് പ്രൂഫ് അല്ലായിരുന്നെങ്കില്‍ അതിലെ ഒരാള്‍പോലും ബാക്കിയുണ്ടാവുമായിരുന്നില്ലെന്നും തൊഗാഡിയ പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് അഹമ്മദാബാദില്‍ വച്ച് അദ്ദേഹത്തെ കാണാതാവുകയും പിന്നീട് അബോധാവസ്ഥയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗുജറാത്ത് സര്‍ക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി തൊഗാഡിയ രംഗത്തെത്തിയിരുന്നു. ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ തന്നെ ഇല്ലാതാക്കാന്‍ സാധ്യതയുണ്ടെന്ന് തൊഗാഡിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ജോയന്റ് കമ്മിഷണര്‍ ജെ.കെ. ഭട്ട് തനിക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭട്ടിന്റെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ സത്യം അറിയാമെന്നും കഴിഞ്ഞ 15 ദിവസത്തിനിടെ എത്ര തവണ ഇരുവരും തമ്മില്‍ സംസാരിച്ചിട്ടുണ്ടെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, തനിക്ക് നേരെ നടന്നത് കൊലപാതക ശ്രമമാണെന്ന് തൊഗാഡിയ ആരോപിച്ചു. തന്റെ വാഹനം ബുള്ളറ്റ് പ്രൂഫ് അല്ലായിരുന്നുവെങ്കില്‍ താന്‍ കൊല്ലപ്പെട്ടേനെ. തന്റെ ഇന്നത്തെ യാത്രയെക്കുറിച്ച് പോലീസിന് അറയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇസെഡ് കാറ്റഗറി സുരക്ഷയുള്ള തനിക്ക് പോലീസ് എസ്കോട്ട് ടീമിനെപ്പോലും തന്നില്ല. തന്റെ വാഹനം ബുള്ളറ്റ് പ്രൂഫ് അല്ലായിരുന്നെങ്കില്‍ അതിലെ ഒരാള്‍പോലും ബാക്കിയുണ്ടാവുമായിരുന്നില്ലെന്നും തൊഗാഡിയ പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് അഹമ്മദാബാദില്‍ വച്ച് അദ്ദേഹത്തെ കാണാതാവുകയും പിന്നീട് അബോധാവസ്ഥയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗുജറാത്ത് സര്‍ക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി തൊഗാഡിയ രംഗത്തെത്തിയിരുന്നു. ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ തന്നെ ഇല്ലാതാക്കാന്‍ സാധ്യതയുണ്ടെന്ന് തൊഗാഡിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ജോയന്റ് കമ്മിഷണര്‍ ജെ.കെ. ഭട്ട് തനിക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭട്ടിന്റെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ സത്യം അറിയാമെന്നും കഴിഞ്ഞ 15 ദിവസത്തിനിടെ എത്ര തവണ ഇരുവരും തമ്മില്‍ സംസാരിച്ചിട്ടുണ്ടെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT