kozhikode local

കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം: പ്രതിക്ക് മൂന്നു വര്‍ഷം കഠിന തടവ്

കോഴിക്കോട്: മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു.
കരുവശേരി മലയമ്മന്‍താഴം ഉപാസനയില്‍ സുശീലനെ(36) യാണ് മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി ജെ വിന്‍സെന്റ് ശിക്ഷിച്ചത്.
കുരുവട്ടൂര്‍ വാവാട്പറമ്പ് കൃഷ്ണകൃപയില്‍ നാരായണന്റെ മകന്‍ ഷാജികുമാര്‍ (45) മരിച്ച കേസിലാണ് വിധി. പിഴ തുക ഷാജികുമാറിന്റെ ഭാര്യ നിഷയ്ക്ക് നല്‍കാനും കോടതി വിധിച്ചു. 2013 മെയ് ആറിനാണ് കേസിനാസ്പദമായ സംഭവം. തടമ്പാട്ട്താഴം കണ്ണാടിക്കല്‍ റോഡില്‍ കണ്ണാടിക്കല്‍ പൊളിച്ച പീടികയില്‍യില്‍ വെച്ചാണ് അപകടം. സുശീലന്‍ സഞ്ചരിച്ച കാര്‍ ഷാജികുമാറും ഭാര്യ നിഷയും മകന്‍ അഭിഷേകും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടം. ഷാജികുമാര്‍ മരിക്കുകയും നിഷയ്ക്കും മകനും പരിക്കേല്‍ക്കുകയും ചെയ്തു.
സുശീലന്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. കേസില്‍ 17 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ പി വിശ്വംഭരന്‍ ഹാജരായി.
Next Story

RELATED STORIES

Share it