കായല്‍ കൈയേറ്റം: തോമസ് ചാണ്ടിക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്.
BY sruthi srt4 Jan 2018 6:17 AM GMT
X
sruthi srt4 Jan 2018 6:17 AM GMT
കോട്ടയം: ലേക് പാലസ് റിസോര്‍ട്ടിലേക്ക് നിലം നികത്തി റോഡ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. വിഷയത്തില്‍ വിജിലന്‍സ് ശുപാര്‍ശകള്‍ അംഗീകരിച്ച കോടതി തോമസ് ചാണ്ടിക്കെതിരേ എഫ്ഐആര്‍ തയ്യാറാക്കി കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്. അടുത്ത 18ന് കേസ് വീണ്ടും പരിഗണിക്കും.
ആലപ്പുഴ ലേക്പാലസ് റിസോര്‍ട്ടിനു സമീപത്തുകൂടെ വലിയകുളം മുതല്‍ സീറോ ജെട്ടി വരെയുള്ള റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് വിജിലന്‍സ് ശുപാര്‍ശയിലുണ്ടായിരുന്നത്.
എംപിമാരുടെ ഫണ്ടുപയോഗിച്ച് നിലംനികത്തി ലേക്പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതിലൂടെ 65 ലക്ഷം രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന പരാതില്‍ തോമസ് ചാണ്ടിക്കെതിരേ ത്വരിതാന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി കഴിഞ്ഞ നവംബറില്‍ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അപൂര്‍ണമാണെന്ന് കാട്ടി വിജിലന്‍സ് ഡയറക്ടര്‍ മടക്കിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് തോമസ് ചാണ്ടിക്കെതിരേ കേസെടുക്കാന്‍ ശുപാര്‍ശയുള്ളത്. ജനതാദള്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്കിയ പരാതിയിലായിരുന്നു നടപടി. വലിയകുളം മുതല്‍ സീറോ ജെട്ടി വരെ ഒരുകിലോമീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലും രണ്ടര ഏക്കറോളം നിലംനികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചെന്നാണു പരാതി.
രാജ്യസഭാ എംപിമാരായിരിക്കെ പി ജെ കുര്യന്, കെ ഇ ഇസ്മയില്‍ എന്നിവരുടെ ഫണ്ടുപയോഗിച്ച് തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് റോഡ് നിര്‍മിച്ചു. പൊതു ആവശ്യത്തിന് പാടംനികത്തുമ്പോള്‍ പ്രാദേശിക വികസന സമിതിയുടെ അനുവാദം വാങ്ങണം. എന്നാല്‍, റോഡ് നിര്‍മാണത്തിന് മേല്‍നോട്ടംവഹിച്ച ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഇത് പാലിച്ചിട്ടില്ല. റിസോര്‍ട്ടിന് വേണ്ടി 30 ലക്ഷം രൂപ മുടക്കി നിലംനികത്തുകയും 35 ലക്ഷം രൂപ മുടക്കി ടാര്‍ ചെയ്യുകയും ചെയ്തു. നിയമസഭാംഗമെന്ന നിലയിലുള്ള സ്വാധീനം ഇതിനായി തോമസ്ചാണ്ടി ഉപയോഗിച്ചു തുടങ്ങിയവയാണ് പരാതിയിലെ ആരോപണങ്ങള്‍.
ആലപ്പുഴ ലേക്പാലസ് റിസോര്‍ട്ടിനു സമീപത്തുകൂടെ വലിയകുളം മുതല്‍ സീറോ ജെട്ടി വരെയുള്ള റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് വിജിലന്‍സ് ശുപാര്‍ശയിലുണ്ടായിരുന്നത്.
എംപിമാരുടെ ഫണ്ടുപയോഗിച്ച് നിലംനികത്തി ലേക്പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതിലൂടെ 65 ലക്ഷം രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന പരാതില്‍ തോമസ് ചാണ്ടിക്കെതിരേ ത്വരിതാന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി കഴിഞ്ഞ നവംബറില്‍ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അപൂര്‍ണമാണെന്ന് കാട്ടി വിജിലന്‍സ് ഡയറക്ടര്‍ മടക്കിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് തോമസ് ചാണ്ടിക്കെതിരേ കേസെടുക്കാന്‍ ശുപാര്‍ശയുള്ളത്. ജനതാദള്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്കിയ പരാതിയിലായിരുന്നു നടപടി. വലിയകുളം മുതല്‍ സീറോ ജെട്ടി വരെ ഒരുകിലോമീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലും രണ്ടര ഏക്കറോളം നിലംനികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചെന്നാണു പരാതി.
രാജ്യസഭാ എംപിമാരായിരിക്കെ പി ജെ കുര്യന്, കെ ഇ ഇസ്മയില്‍ എന്നിവരുടെ ഫണ്ടുപയോഗിച്ച് തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് റോഡ് നിര്‍മിച്ചു. പൊതു ആവശ്യത്തിന് പാടംനികത്തുമ്പോള്‍ പ്രാദേശിക വികസന സമിതിയുടെ അനുവാദം വാങ്ങണം. എന്നാല്‍, റോഡ് നിര്‍മാണത്തിന് മേല്‍നോട്ടംവഹിച്ച ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഇത് പാലിച്ചിട്ടില്ല. റിസോര്‍ട്ടിന് വേണ്ടി 30 ലക്ഷം രൂപ മുടക്കി നിലംനികത്തുകയും 35 ലക്ഷം രൂപ മുടക്കി ടാര്‍ ചെയ്യുകയും ചെയ്തു. നിയമസഭാംഗമെന്ന നിലയിലുള്ള സ്വാധീനം ഇതിനായി തോമസ്ചാണ്ടി ഉപയോഗിച്ചു തുടങ്ങിയവയാണ് പരാതിയിലെ ആരോപണങ്ങള്‍.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT