കാമുകിയെ കൊന്ന് എസ്‌ഐ ആത്മഹത്യക്ക് ശ്രമിച്ചു

ന്യൂഡല്‍ഹി: പോലിസ് സബ് ഇന്‍സ്‌പെക്റ്റര്‍ കാമുകിയെ വെടിവച്ചുകൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. ദക്ഷിണ പശ്ചിമ ഡല്‍ഹിയിലെ ദ്വാരകാ സെകര്‍ നാലിലെ പാര്‍ക്കിലാണ് സംഭവം. ഡല്‍ഹി പോലിസിലെ സബ് ഇന്‍സ്‌പെക്റ്റര്‍ വിജേന്ദ്ര ബിഷ്‌ണോയി (33) ആണ് കാമുകി നികിത(28)യെ വെടിവച്ചുകൊന്നത്.
ഭര്‍ത്താവുമായുളള ബന്ധം ഉപേക്ഷിച്ചു തനിച്ച് ദ്വാരകയില്‍ താമസിക്കുന്ന നികിത മുന്‍ പത്രപ്രവര്‍ത്തകയാണ്. രാജസ്ഥാന്‍ സ്വദേശിയായ ബിഷ്‌ണോയ്ക്ക് നികിതയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് മുതിര്‍ന്ന പോലിസുദ്യോഗസ്ഥന്‍ പറഞ്ഞു. ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയാണ് ബീഷ്‌ണോയിയെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. ബിഷ്‌ണോയി ആവശ്യപ്പെട്ട പ്രകാരം പാര്‍ക്കിലെത്തിയ നികിതയെ സര്‍വീസ് റിവോള്‍വര്‍കൊണ്ട് വെടിവച്ചുകൊല്ലുകയായിരുന്നു. നികിതയുടെ നെഞ്ചത്തും വയറിലുമാണ് വെടിയേറ്റത്. ശബ്ദം കേട്ട് ആളുകള്‍ തടിച്ചുകൂടിയപ്പോള്‍ ബിഷ്‌ണോയി സ്വയം വെടിവച്ചു മരിക്കാന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇയാളെ പോലിസും നാട്ടുകാരും എയിംസില്‍ പ്രവേശിപ്പിച്ചു.
2008ലാണ് ബിഷ്‌ണോയി എസ്‌ഐ ആയി പോലിസില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ റണ്‍ഹൗല പോലിസ് സ്‌റ്റേഷനിലാണ് ഇയാള്‍ ജോലി നോക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ബിഷ്‌ണോയ്ക്ക് നികിതയുമായി അടുത്ത ബന്ധമുണ്ടെന്നു പോലിസ് പറഞ്ഞു. രണ്ട് പേരുടെയും വീട്ടുകാരെ കൊലപാതക വിവരം പോലിസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ജോയിന്റ് പോലിസ് കമ്മിഷണര്‍ ദേപേന്ദ്ര പഥക് അറിയിച്ചു.
Next Story

RELATED STORIES

Share it