കാമറൂണില്‍ ഇരട്ട സ്‌ഫോടനം; എട്ടു മരണം

യൂവൂന്തെ: നൈജീരിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന വടക്കന്‍ കാമറൂണ്‍ പ്രവിശ്യയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ നാലു സാധാരണക്കാര്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടതായി സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. ഫോട്ടോക്കോള്‍ നഗരത്തിനു സമീപത്തെ നിഗി ഗ്രാമത്തില്‍ ശനിയാഴ്ചയുണ്ടായ ആദ്യസ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ യുവാവ് ലേമാരിയിലെ നേതാവിന്റെ ഭവനത്തിനു മുമ്പില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തൊട്ടു പിന്നാലെ ബെല്‍റ്റ് ബോംബ് ഘടിപ്പിച്ചെത്തിയ മൂന്നു യുവതികളും ഇതിനു സമീപത്ത് പൊട്ടിത്തെറിച്ചു.
നൈജീരിയന്‍ സായുധസംഘമായ ബോക്കോ ഹറാമാണ് സ്‌ഫോടനത്തിനു പിന്നിലെന്നു കരുതുന്നു.
Next Story

RELATED STORIES

Share it