കാന്‍സര്‍ രോഗിയായ 14കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി

ലഖ്‌േനാ: 14കാരിയായ കാന്‍സര്‍ രോഗി ലഖ്‌േനാവില്‍ ആറു മണിക്കൂറിനിടെ രണ്ടു തവണ കൂട്ടബലാല്‍സംഗത്തിന് ഇരയായി. ഞായറാഴ്ച വൈകീട്ട് വീട്ടില്‍ നിന്നു പുറത്തുപോയ പെണ്‍കുട്ടി തിരിച്ച്എത്താത്തതിനെ തുടര്‍ന്നു പിതാവ് പോലിസിന് നല്‍കിയ പരാതിയിലാണു വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണ്. പെണ്‍കുട്ടി ബ്ലഡ് കാന്‍സര്‍ രോഗിയാണ്.  ഞായറാഴ്ച വൈകീട്ട് 4.30ഓടെ പെണ്‍കുട്ടി പലചരക്കു കടയിലേക്കു നടന്നുപോവുമ്പോള്‍ പരിചിതരായ ഒരാള്‍ മാര്‍ക്കറ്റിലേക്ക് വിടാമെന്നു പറഞ്ഞ്്് ബൈക്കില്‍ കയറ്റി. പക്ഷേ മാര്‍ക്കറ്റിന് പകരം പെണ്‍കുട്ടിയെ ചെറിയ പാലത്തിനടുത്തു കൂട്ടിക്കൊണ്ടു പോയി. മറ്റൊരാളുമായി ചേര്‍ന്ന് ബലാല്‍സംഗത്തിനിരയാക്കിയ ശേഷം പിന്നീട് റോഡ് സൈഡില്‍ ഉപേക്ഷിക്കുകയായിരുന്നെന്നു പോലിസ് പറഞ്ഞു. തുടര്‍ന്നു രാത്രി 11ഓടെ പെണ്‍കുട്ടി വീട്ടില്‍പോവാന്‍ ശ്രമം നടത്തി. ഈ സമയം ബുള്ളറ്റില്‍ അതുവഴി എത്തിയ വീരേന്ദ്രയാദവ് (38) എന്നയാള്‍  പെണ്‍കുട്ടിയെ കണ്ടു വീട്ടിലെത്തിക്കാമെന്നു വാഗ്ദാനം നല്‍കി. പെണ്‍കുട്ടി വാക്കു വിശ്വസിച്ച് ഇയാളോടൊപ്പം ബൈക്കില്‍ കയറി. തുടര്‍ന്ന് റോഡ് അരികില്‍ വച്ച് അയാളും പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു. സരോജിനി നഗര്‍ സര്‍ക്കിള്‍ ഓഫിസര്‍ ലാല്‍പ്രതാപ് സിങ് ആണു വിവരങ്ങള്‍ സ്ഥിരീകരിച്ചത്. പോക്‌സോ നിയമപ്രകാരം പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. യാദവിനെ ഞായറാഴ്ച രാവിലെ ബിജനൂര്‍ ചൗരഹയില്‍ നിന്ന് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടു പേര്‍ക്കായി പോലിസ് തിരച്ചില്‍ തുടരുകയാണ്.  പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. റിപോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നു പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it