കാന്‍ഷി റാമിന്റെ രാഷ്ട്രീയദര്‍ശനം
BY kasim kzm28 March 2018 3:19 AM GMT
kasim kzm28 March 2018 3:19 AM GMT
കാഞ്ചാ ഐലയ്യ
രാജമുണ്ട്രിയില്‍ നിന്നു ഹൈദരാബാദിലേക്കു യാത്ര പോവുന്നതിനിടെയാണ് കാന്‍ഷി റാമിനു മസ്തിഷ്‌കാഘാതം സംഭവിക്കുന്നത്. അന്നു മുതല്‍ അദ്ദേഹം ശരീരം തളര്‍ന്നു നിശ്ചലാവസ്ഥയിലായി. കുറച്ചുദിവസത്തേക്കു സംസാരശേഷി നഷ്ടമായെങ്കിലും ക്രമേണ അദ്ദേഹം സംസാരശേഷി വീണ്ടെടുത്തു. മസ്തിഷ്‌കാഘാതവും പ്രായാധിക്യവും മൂലം അദ്ദേഹത്തിനു രാഷ്ട്രീയരംഗത്തു സജീവമായി ഇടപെടാന്‍ കഴിയാത്ത ഘട്ടം വന്നു. ഇതു മുന്‍കൂട്ടിക്കണ്ട മായാവതി, ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി)യുടെ പ്രസിഡന്റായി സ്ഥാനമേറ്റു. ഭാവിയില്‍ ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് അദ്ദേഹത്തിനു സജീവമായി ഇടപെടാന്‍ കഴിഞ്ഞേക്കില്ലെന്നതിന്റെ സൂചനയായിരുന്നു അത്.
ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹികരംഗത്ത് കാന്‍ഷി റാമിന്റെ പങ്ക് എന്താണെന്നു പഠിക്കേണ്ട സമയമാണിത്. അംബേദ്കറിനു ശേഷം ദലിതരുടെ മിശിഹയായി കാന്‍ഷി റാം മാറി. അംബേദ്കറെപ്പോലെ അദ്ദേഹം രാഷ്ട്രീയക്കാരനും പണ്ഡിതനും ആയിരുന്നില്ല. മറിച്ച്, അംബേദ്കറേക്കാള്‍ വലിയ രാഷ്ട്രീയ ആശയപ്രചാരകനായിരുന്നു കാന്‍ഷി റാം. 20 വര്‍ഷമെന്ന ചെറുകാലയളവിനുള്ളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാന്‍ഷി റാം ഉണ്ടാക്കിയ പ്രഭാവം ശ്രദ്ധേയമാണ്. പൂനെയിലെ ആയുധനിര്‍മാണ ഫാക്ടറിയില്‍ സാധാരണ തൊഴിലാളിയായാണ് അദ്ദേഹം ജീവിതം ആരംഭിക്കുന്നത്. പിന്നീട് ദലിത് തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്കു നീങ്ങി. അതിനു വേണ്ടി തുടക്കത്തില്‍ തന്നെ അദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ചു. ദലിത് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനിടയില്‍ തന്നെ, 80കളുടെ തുടക്കത്തില്‍ ദലിത് തൊഴിലാളിക്കൂട്ടങ്ങളെ സംഘടിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹം ഉത്തര്‍പ്രദേശില്‍ സ്ഥിരതാമസമാക്കി. അവിടെവച്ചാണ് ഒരു രാഷ്ട്രീയകക്ഷിയായി സ്വയം മാറാനുള്ള രാഷ്ട്രീയബോധ്യം ദലിതര്‍ കൈവരിച്ചിട്ടുണ്ടെന്ന കാഴ്ചപ്പാടില്‍ അദ്ദേഹം എത്തുന്നത്.
ഇന്ദിരാഗാന്ധി ഭരണത്തിന്റെ പ്രഥമഘട്ടത്തില്‍, കോണ്‍ഗ്രസ്സിന്റെ തണലിലാണു ദലിതര്‍ ഒരു രാഷ്ട്രീയകക്ഷിയായി സംഘടിപ്പിക്കപ്പെട്ടത്. ഗ്രാംഷിയന്‍ ശൈലിയില്‍ പറഞ്ഞാല്‍, ദലിതര്‍ക്കു വേണ്ടിയല്ല മറിച്ച്, വോട്ടിനു വേണ്ടിയായിരുന്നു ദലിത് പാര്‍ട്ടി രൂപവല്‍ക്കരണത്തിനു കോണ്‍ഗ്രസ് മുന്‍കൈയെടുത്തത്. ദലിതരുടെ ചരിത്രപരമായ തൊട്ടുകൂടായ്മയും അര്‍ധ അടിമമനോഭാവവും മാറേണ്ടതിന് അത്തരമൊരു പാര്‍ട്ടി രൂപവല്‍ക്കരണം അനിവാര്യ ഉപാധിയായിരുന്നു.
കുറച്ചു ഭൂമി, അല്ലെങ്കില്‍ മറ്റു സാമ്പത്തിക ആസ്തി എന്നിവയായിരുന്നു അന്നു വടക്കേ ഇന്ത്യയിലെ ദലിതരുടെ ആവശ്യം. കര്‍ഷകത്തൊഴിലാളികളില്‍ വലിയ ഭാഗം അവരായിരുന്നു. 1971ലെ ഭൂപരിഷ്‌കരണ അജണ്ട ചിലയിടങ്ങളില്‍ അവരുടെ പ്രസ്തുത ആവശ്യങ്ങള്‍ നിറവേറ്റിനല്‍കി. ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തെ സംബന്ധിച്ചിടത്തോളം പോളിങ് ബൂത്തില്‍ പോലും സ്വന്തം കാലില്‍ എഴുന്നേറ്റുനില്‍ക്കണമെങ്കില്‍ അടിസ്ഥാന സാമ്പത്തികശേഷി അനിവാര്യമായിരുന്നു.
ദലിത് വോട്ടുകളും ഒബിസി വോട്ടുകളും ഏകോപിപ്പിക്കുന്ന കാര്യത്തില്‍ ആശയവ്യക്തതയോടെ കാന്‍ഷി റാം ബിഎസ്പി രൂപവല്‍ക്കരിക്കുന്ന സമയത്ത്, ഒബിസി വിഭാഗക്കാര്‍ ചെറിയതോതില്‍ ഭൂസ്വത്ത് നേടിയെടുത്തുകഴിഞ്ഞിരുന്നു. എന്നാല്‍, ഭൂവുടമാവകാശത്തിന്റെ കാര്യത്തില്‍ ദലിതര്‍ ഒബിസികളേക്കാള്‍ ബഹുദൂരം പിന്നിലായിരുന്നെങ്കിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പട്ടികജാതിക്കാരേക്കാള്‍ പിറകിലായിരുന്നു ഒബിസി വിഭാഗക്കാര്‍ എന്നു കാണാന്‍ കഴിയും. ദലിതരെയും ഒബിസികളെയും ഒരൊറ്റ രാഷ്ട്രീയപ്പാര്‍ട്ടിയുടെ കീഴില്‍ ഒരുമിച്ചുനിര്‍ത്താന്‍ ആവശ്യമായ ഭാഷ വികസിപ്പിച്ചെടുത്ത ആദ്യത്തെ രാഷ്ട്രീയക്കാരനായിരുന്നു കാന്‍ഷി റാം.
പ്രസ്തുത ലക്ഷ്യസാക്ഷാല്‍ക്കാരത്തിനു വേണ്ടി, ദലിത് എന്ന ആശയത്തിനു പകരം 'ബഹുജന്‍' എന്ന ആശയം അദ്ദേഹം വികസിപ്പിച്ചെടുത്തു. ജ്യോതിബാ ഫൂലേ അവതരിപ്പിച്ച ബുദ്ധിസ്റ്റ് ആശയമായിരുന്നു അതെങ്കിലും കാന്‍ഷി റാം അതിനെ രാഷ്ട്രീയ ഭാഷയിലേക്ക് അവതരിപ്പിച്ചു വിവര്‍ത്തനം ചെയ്തു. ദലിതരെ ന്യൂനപക്ഷമായല്ല മറിച്ച്, ഭൂരിപക്ഷത്തിന്റെ ഭാഗമായി തന്നെ ആഖ്യാനപരമായി ഉയര്‍ത്തിക്കാണിക്കുന്നതിനു വേണ്ടിയായിരുന്നു അത്. അംബേദ്കറൈറ്റ് വ്യവഹാരത്തില്‍, ഒരുമിച്ചുചേര്‍ക്കാന്‍ കഴിയാത്ത ന്യൂനപക്ഷം എന്ന നിലയിലാണ് ദലിതര്‍ എല്ലായ്‌പ്പോഴും മനസ്സിലാക്കപ്പെട്ടത്. ഒബിസി വിഭാഗക്കാരും പുലര്‍ത്തിവന്നിരുന്ന തൊട്ടുകൂടായ്മയായിരുന്നു അതിനു കാരണം. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തു നടന്ന സാമൂഹിക ജനാധിപത്യ പ്രക്രിയയുടെ ഫലമായി തൊട്ടുകൂടായ്മയ്ക്കു പുറത്തുനില്‍ക്കുന്ന സമൂഹത്തിന്റെ ഉറച്ച മനസ്സില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
ഒബിസികളെയും പട്ടികജാതിക്കാരെയും ഏകോപിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരുന്നു. ഈ തുടര്‍പ്രക്രിയയുടെ പ്രാധാന്യം കാന്‍ഷി റാം തിരിച്ചറിഞ്ഞു. ദലിതരുടെയും ഒബിസികളുടെയും പൗരാവകാശങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം തന്റെ രാഷ്ട്രീയ സിദ്ധാന്തം വികസിപ്പിച്ചു. ഒരു പ്രത്യയശാസ്ത്ര വര്‍ഗമെന്ന നിലയിലാണ് അദ്ദേഹം ജാതിയെ വിശദീകരിച്ചത്. ചരിത്രപരമായ യഥാര്‍ഥ വര്‍ഗമെന്ന നിലയില്‍ അതിനെ ഉയര്‍ത്തിക്കാട്ടാന്‍, അംബേദ്കറുടെ ചിത്രത്തിന്റെ കൂടെ മഹാത്മാ ഫൂലെ, സാഹു മഹാരാജ്, പെരിയാര്‍ എന്നിവരുടെ ചിത്രങ്ങളും കാന്‍ഷി റാം ഉയര്‍ത്തിപ്പിടിക്കാന്‍ തുടങ്ങി. അതുവരേയും വടക്കേ ഇന്ത്യന്‍ യാഥാസ്ഥിതിക, രാഷ്ട്രീയ സമൂഹത്തിനു മുമ്പാകെ പ്രസ്തുത ചരിത്ര വ്യക്തിത്വങ്ങള്‍ പരിചയപ്പെടുത്തപ്പെട്ടിരുന്നില്ല. കൂടാതെ ചരിത്രത്തിലെ മറ്റ് ഒബിസി സൈദ്ധാന്തികരുമായി അംബേദ്കറും വ്യവസ്ഥാപിതമായി ബന്ധിപ്പിക്കപ്പെട്ടിരുന്നില്ല. തന്ത്രപരമായി ഒരുമിച്ചുചേര്‍ക്കപ്പെട്ട ശക്തിയെന്ന നിലയില്‍ തിരഞ്ഞെടുപ്പു യുദ്ധത്തില്‍ പട്ടികജാതിക്കാരെയും ഒബിസികളെയും അണിനിരത്താനുള്ള നീക്കമാണ് കാന്‍ഷി റാം നടത്തിയത്. തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനും സ്വന്തമായി ഭരണനിര്‍വഹണം നടത്താനുമുള്ള ഘട്ടത്തിലേക്കു പ്രവേശിക്കാന്‍ ഈ മനശ്ശാസ്ത്രപരമായ നീക്കം അനിവാര്യ ഉപാധിയും സുപ്രധാനവുമായിരുന്നു.
അംബേദ്കര്‍, 'റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ' രൂപവല്‍ക്കരിച്ചെങ്കിലും ദലിത് ന്യൂനപക്ഷവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ കാരണം തിരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാന്‍ ആ പാര്‍ട്ടിക്ക് സാധിച്ചില്ല. അതൊരു സമ്മര്‍ദഗ്രൂപ്പായി ഒതുങ്ങി.
പ്രസ്തുത ന്യൂനപക്ഷ വീക്ഷണത്തെ കാന്‍ഷി റാം ഭൂരിപക്ഷ വീക്ഷണത്തിലേക്കു മാറ്റി. ഈ മനശ്ശാസ്ത്രപരമായ പ്രയോഗം ഒബിസികളിലേക്കാള്‍ കൂടുതല്‍ പ്രാവര്‍ത്തികമായത് ദലിതരിലാണ്. യുപി സാഹചര്യത്തില്‍, ചുരുങ്ങിയത് ബിഎസ്പിക്കു വോട്ട് ചെയ്യുക എന്ന ദൃഢനിശ്ചയത്തോടെ, ദലിതരെ മുഴുവന്‍ പോളിങ് ബൂത്തുകളിലേക്ക് എത്തിക്കാനെങ്കിലും കാന്‍ഷി റാമിനു കഴിഞ്ഞു. അതൊരു വലിയ നേട്ടം തന്നെയായിരുന്നു.
1984ലെ തിരഞ്ഞെടുപ്പില്‍, യുപിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താനുള്ള ചരടുവലികള്‍ കാന്‍ഷിറാം നടത്തി. 'ബഹുജന്‍' ആശയത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തക്ക ആത്മവിശ്വാസമുള്ള സംഘമായി അദ്ദേഹം ദലിതരെ സംഘടിപ്പിച്ചു. ഒരുപാടു മണ്ഡലങ്ങളില്‍, ദലിതരെ കൂടാതെ, ഒബിസി വിഭാഗങ്ങളില്‍ നിന്നോ മുസ്‌ലിംകളില്‍ നിന്നോ ഒരു വിഭാഗം പതുക്കെപ്പതുക്കെ ബിഎസ്പിയുമായി ചേരുന്നത് അദ്ദേഹം ഉറപ്പുവരുത്തി. ഇത് ചില മണ്ഡലങ്ങളില്‍ ബിഎസ്പിക്കു തിരഞ്ഞെടുപ്പു വിജയം പ്രദാനം ചെയ്യാന്‍ തുടങ്ങി. ബഹുജന്‍ സമാജത്തിന്റെ രൂപവല്‍ക്കരണത്തില്‍ കേന്ദ്രീകരിക്കപ്പെട്ടവയായിരുന്നു അദ്ദേഹത്തിന്റെ സൈദ്ധാന്തിക വിശദീകരണങ്ങള്‍. പലരും കരുതിയപോലെ കേവലം തിരഞ്ഞെടുപ്പു വിജയങ്ങള്‍ക്കു പിറകെ മാത്രം പായുകയായിരുന്നില്ല അദ്ദേഹം. ജാതി ഉന്മൂലനത്തിന് ഇറങ്ങിപ്പുറപ്പെടും മുമ്പ് അംബേദ്കര്‍ പ്രാവര്‍ത്തികമാക്കിയ അജണ്ട- കുത്തനെ നില്‍ക്കുന്ന ജാതിഗോവണി- നിര്‍ബന്ധമായും നെടുകെ വയ്‌ക്കേണ്ടതുണ്ട് എന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. അപ്പോള്‍ മാത്രമേ ജാതിഗോവണിയുടെ പടികള്‍ നാശോന്മുഖമാവുകയുള്ളൂ. രാഷ്ട്രീയശക്തിയെ പ്രധാന താക്കോലായി കാന്‍ഷി റാം പരിഗണിച്ചിരുന്നെങ്കിലും പ്രസ്തുത രാഷ്ട്രീയശക്തി നേടിയെടുക്കാനുള്ള പ്രക്രിയ, ബഹുജനങ്ങളുടെ സാമൂഹിക ശാക്തീകരണവുമായി ബന്ധപ്പെട്ടു പോവേണ്ടതുണ്ട്.
ബഹുജന്‍ സമാജ് കേവലമൊരു രാഷ്ട്രീയ സമാജമല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. അതൊരു സാമൂഹിക സമാജം കൂടിയാണ്. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ നിന്നു വ്യത്യസ്തമായി സാമൂഹിക ശാക്തീകരണത്തിന്റെ ഏജന്റായി രാഷ്ട്രീയശാക്തീകരണത്തെ അദ്ദേഹം തിരഞ്ഞെടുത്തു. രാഷ്ട്രീയ പരിഷ്‌കരണം സാമൂഹിക പരിഷ്‌കരണത്തിലേക്കും നയിക്കുമെന്ന സൂത്രവാക്യമാണ് അദ്ദേഹം ഉപയോഗിച്ചത്. പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍, ഒബിസികള്‍ എന്നിവരുടെ ഇടയില്‍ നിന്ന് ഉയര്‍ന്നുവരുന്ന വരേണ്യവര്‍ഗം അധികാരത്തെക്കുറിച്ചു കൂടുതല്‍ ബോധമുള്ളവരായി മാറുകയാണെന്നും അധികാര രാഷ്ട്രീയവുമായി അടുക്കുകയാണെന്നും കാന്‍ഷി റാം തിരിച്ചറിഞ്ഞു.
ഭരണകൂട സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അനുഭവസമ്പത്തു നേടിയ പട്ടികജാതിക്കാരായ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനു രഹസ്യമായി സഹായങ്ങള്‍ നല്‍കി. കാന്‍ഷി റാമിന്റെ മഹത്തായ നേട്ടമായിരുന്നു അത്. അതേസമയത്തു തന്നെ ഉയര്‍ന്നുവരാന്‍ തുടങ്ങിയ ഒബിസി രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ പോരായ്മയും അതുന്നെയായിരുന്നു. മുലായം സിങ്, ലാലുപ്രസാദ് യാദവ് എന്നിവരില്‍ നിന്നു വ്യത്യസ്തമായി, തിരഞ്ഞെടുപ്പ് അജണ്ടയും സാമൂഹിക പരിഷ്‌കരണ അജണ്ടയും കാന്‍ഷി റാം പരസ്പരം സംയോജിപ്പിച്ചു.
തന്റെ മതകാഴ്ചപ്പാട് അദ്ദേഹം തന്ത്രപരമായി മറച്ചുസൂക്ഷിച്ചു. സാമുദായികവാദത്തോട് അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നില്ല. കാരണം, അംബേദ്കറൈറ്റ് എന്ന നിലയില്‍, മതമെന്ന നിലയില്‍ ഹിന്ദുയിസത്തിനെയും വര്‍ഗീയ പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഹിന്ദുത്വത്തെയും വേര്‍തിരിക്കുന്നതില്‍ അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നില്ല. അംബേദ്കറില്‍ നിന്നു വ്യത്യസ്തമായി, രാഷ്ട്രീയത്തിനു ചുറ്റുമാണ് അദ്ദേഹത്തിന്റെ വ്യവഹാരം കേന്ദ്രീകരിക്കപ്പെട്ടിരുന്നത്. 'വോട്ട് ഹമാരാ, രാജ് തുമാര: നഹി ചലേഗാ' (ഞങ്ങളുടെ വോട്ടും നിങ്ങളുടെ ഭരണവും: അതു നടക്കില്ല) എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മുദ്രാവാക്യം. ദലിതരുടെ പൗരാവകാശ പ്രഖ്യാപനമായിരുന്നു അത്.
തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ കാന്‍ഷി റാമിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു മുമ്പ്, ദലിത് നേതാക്കളായ ജഗ്ജീവന്‍ റാം, രാംവിലാസ് പാസ്വാന്‍ തുടങ്ങിയവരെപ്പോലുള്ളവര്‍ മന്ത്രിമാരായി മാറുകയും ജഗ്ജീവന്‍ റാമിനെപ്പോലുള്ള ഒരാള്‍ കഴിവുള്ള ഭരണാധികാരിയായി അംഗീകരിക്കപ്പെടുകയും ചെയ്തു. പക്ഷേ, അവരൊന്നും തന്നെ സ്വന്തമായൊരു തിരഞ്ഞെടുപ്പു മണ്ഡലം ഒരിക്കലും ഉണ്ടാക്കിയെടുത്തില്ല. ജഗ്ജീവന്‍ റാം, അല്ലെങ്കില്‍ പാസ്വാന്‍, അതുമല്ലെങ്കില്‍ മറ്റേതൊരു ദലിത് രാഷ്ട്രീയക്കാരനുമായിക്കൊള്ളട്ടെ, ദലിതര്‍ക്കു വേണ്ടി ഒരു രാഷ്ട്രീയ വിമോചന അജണ്ട അവരൊന്നും തന്നെ ആവിഷ്‌കരിച്ചു നടപ്പാക്കിയില്ല. കാന്‍ഷി റാം അതു നടപ്പാക്കി.
കാന്‍ഷി റാം രംഗത്തേക്കു വന്നതിനുശേഷം ഒരുപാട് ദലിത് നേതാക്കള്‍ സ്വയം ഭരണാധികാരികളായി ഉയര്‍ന്നുവരാന്‍ തുടങ്ങി. ലാലുപ്രസാദ് യാദവ്, മുലായംസിങ് യാദവ് തുടങ്ങിയവരെപ്പോലുള്ള ഒബിസി നേതാക്കള്‍ പോലും കാന്‍ഷി റാമിന്റെ നയതന്ത്രങ്ങളോട് ഒരുപാടു കടപ്പെട്ടവരാണ്. ഒരു നയതന്ത്രജ്ഞനെന്ന നിലയില്‍, പ്രധാനമന്ത്രിപദവിയില്‍ കുറഞ്ഞ ഒരു സ്ഥാനവും വഹിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. മുഖ്യമന്ത്രിപദം പോലുള്ള ചെറിയ പദവികള്‍ അദ്ദേഹത്തിന്റെ കഴിവുകളെ ക്ഷയിപ്പിക്കുമെന്നും പ്രധാനമന്ത്രിപദവി കൈയാളുന്ന ഒരാള്‍ക്ക് ഏതൊരു മുഖ്യമന്ത്രിക്കു മേലും കുരുക്കിടാന്‍ സാധിക്കുമെന്നും അദ്ദേഹം എന്നോടൊരിക്കല്‍ സ്വകാര്യമായി പറഞ്ഞിരുന്നു. യുപിയുടെ മുഖ്യമന്ത്രി ആവുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കാതിരുന്നതിനും അക്കാലത്ത് വളരെ ചെറുപ്പമായിരുന്ന മായാവതിക്കു മുഖ്യമന്ത്രിസ്ഥാനം കൈമാറിയതിനും കാരണം അതായിരിക്കാന്‍ സാധ്യതയുണ്ട്.
രാഷ്ട്രപതിയാവാന്‍ അദ്ദേഹത്തിനു താല്‍പര്യമുണ്ടോ എന്നറിയാന്‍ ബിജെപി ആളുകളെ അയച്ചിരുന്നു എന്ന കിംവദന്തി അന്നു പരന്നിരുന്നു. അദ്ദേഹം അതു നിരസിച്ചതായി പറയപ്പെടുന്നു. അതു സത്യമാണെങ്കിലും അല്ലെങ്കിലും ശരി, ദരിദ്രരില്‍ ദരിദ്രരെ ഉദ്ബുദ്ധരാക്കിയ മനുഷ്യന്‍ എന്ന നിലയിലാണ് ഇന്ത്യന്‍ ചരിത്രം അദ്ദേഹത്തെ സ്മരിക്കുക. തന്നെക്കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്ത് എഴുതി, എന്ത് എഴുതിയില്ല എന്നതൊന്നും അദ്ദേഹം കാര്യമാക്കിയില്ല. ഇന്ത്യന്‍ മാധ്യമലോകം എല്ലായ്‌പ്പോഴും അദ്ദേഹത്തോടു ക്രൂരമായാണു പെരുമാറിയത്. പക്ഷേ, അതൊന്നും തന്നെ അദ്ദേഹത്തെ ഒരുതരത്തിലും ബാധിച്ചില്ല.
അവിവാഹിതനായിരുന്ന ആ സാധാരണ മനുഷ്യനാണ് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും കാരണം. ബഹുജനങ്ങളെ (എസ്‌സികളും എസ്ടികളും ഒബിസികളും ചേര്‍ന്ന വിഭാഗത്തെ) ഒരു മഹാ സാമൂഹിക രാഷ്ട്രീയശക്തിയാക്കി അദ്ദേഹം മാറ്റി. എന്റെ വീക്ഷണത്തോടു യോജിച്ചാലും ഇല്ലെങ്കിലും ശരി, ബുദ്ധനും ഫൂലേക്കും പെരിയാറിനും അംബേദ്കറിനും ശേഷം അദ്ദേഹമായിരിക്കും ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹിക രാഷ്ട്രീയ പരിഷ്‌കര്‍ത്താവ്. ി
(കടപ്പാട്: ഉത്തരകാലം ഡോട്ട്‌കോം)
രാജമുണ്ട്രിയില്‍ നിന്നു ഹൈദരാബാദിലേക്കു യാത്ര പോവുന്നതിനിടെയാണ് കാന്‍ഷി റാമിനു മസ്തിഷ്‌കാഘാതം സംഭവിക്കുന്നത്. അന്നു മുതല്‍ അദ്ദേഹം ശരീരം തളര്‍ന്നു നിശ്ചലാവസ്ഥയിലായി. കുറച്ചുദിവസത്തേക്കു സംസാരശേഷി നഷ്ടമായെങ്കിലും ക്രമേണ അദ്ദേഹം സംസാരശേഷി വീണ്ടെടുത്തു. മസ്തിഷ്‌കാഘാതവും പ്രായാധിക്യവും മൂലം അദ്ദേഹത്തിനു രാഷ്ട്രീയരംഗത്തു സജീവമായി ഇടപെടാന്‍ കഴിയാത്ത ഘട്ടം വന്നു. ഇതു മുന്‍കൂട്ടിക്കണ്ട മായാവതി, ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി)യുടെ പ്രസിഡന്റായി സ്ഥാനമേറ്റു. ഭാവിയില്‍ ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് അദ്ദേഹത്തിനു സജീവമായി ഇടപെടാന്‍ കഴിഞ്ഞേക്കില്ലെന്നതിന്റെ സൂചനയായിരുന്നു അത്.
ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹികരംഗത്ത് കാന്‍ഷി റാമിന്റെ പങ്ക് എന്താണെന്നു പഠിക്കേണ്ട സമയമാണിത്. അംബേദ്കറിനു ശേഷം ദലിതരുടെ മിശിഹയായി കാന്‍ഷി റാം മാറി. അംബേദ്കറെപ്പോലെ അദ്ദേഹം രാഷ്ട്രീയക്കാരനും പണ്ഡിതനും ആയിരുന്നില്ല. മറിച്ച്, അംബേദ്കറേക്കാള്‍ വലിയ രാഷ്ട്രീയ ആശയപ്രചാരകനായിരുന്നു കാന്‍ഷി റാം. 20 വര്‍ഷമെന്ന ചെറുകാലയളവിനുള്ളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാന്‍ഷി റാം ഉണ്ടാക്കിയ പ്രഭാവം ശ്രദ്ധേയമാണ്. പൂനെയിലെ ആയുധനിര്‍മാണ ഫാക്ടറിയില്‍ സാധാരണ തൊഴിലാളിയായാണ് അദ്ദേഹം ജീവിതം ആരംഭിക്കുന്നത്. പിന്നീട് ദലിത് തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്കു നീങ്ങി. അതിനു വേണ്ടി തുടക്കത്തില്‍ തന്നെ അദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ചു. ദലിത് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനിടയില്‍ തന്നെ, 80കളുടെ തുടക്കത്തില്‍ ദലിത് തൊഴിലാളിക്കൂട്ടങ്ങളെ സംഘടിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹം ഉത്തര്‍പ്രദേശില്‍ സ്ഥിരതാമസമാക്കി. അവിടെവച്ചാണ് ഒരു രാഷ്ട്രീയകക്ഷിയായി സ്വയം മാറാനുള്ള രാഷ്ട്രീയബോധ്യം ദലിതര്‍ കൈവരിച്ചിട്ടുണ്ടെന്ന കാഴ്ചപ്പാടില്‍ അദ്ദേഹം എത്തുന്നത്.
ഇന്ദിരാഗാന്ധി ഭരണത്തിന്റെ പ്രഥമഘട്ടത്തില്‍, കോണ്‍ഗ്രസ്സിന്റെ തണലിലാണു ദലിതര്‍ ഒരു രാഷ്ട്രീയകക്ഷിയായി സംഘടിപ്പിക്കപ്പെട്ടത്. ഗ്രാംഷിയന്‍ ശൈലിയില്‍ പറഞ്ഞാല്‍, ദലിതര്‍ക്കു വേണ്ടിയല്ല മറിച്ച്, വോട്ടിനു വേണ്ടിയായിരുന്നു ദലിത് പാര്‍ട്ടി രൂപവല്‍ക്കരണത്തിനു കോണ്‍ഗ്രസ് മുന്‍കൈയെടുത്തത്. ദലിതരുടെ ചരിത്രപരമായ തൊട്ടുകൂടായ്മയും അര്‍ധ അടിമമനോഭാവവും മാറേണ്ടതിന് അത്തരമൊരു പാര്‍ട്ടി രൂപവല്‍ക്കരണം അനിവാര്യ ഉപാധിയായിരുന്നു.
കുറച്ചു ഭൂമി, അല്ലെങ്കില്‍ മറ്റു സാമ്പത്തിക ആസ്തി എന്നിവയായിരുന്നു അന്നു വടക്കേ ഇന്ത്യയിലെ ദലിതരുടെ ആവശ്യം. കര്‍ഷകത്തൊഴിലാളികളില്‍ വലിയ ഭാഗം അവരായിരുന്നു. 1971ലെ ഭൂപരിഷ്‌കരണ അജണ്ട ചിലയിടങ്ങളില്‍ അവരുടെ പ്രസ്തുത ആവശ്യങ്ങള്‍ നിറവേറ്റിനല്‍കി. ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തെ സംബന്ധിച്ചിടത്തോളം പോളിങ് ബൂത്തില്‍ പോലും സ്വന്തം കാലില്‍ എഴുന്നേറ്റുനില്‍ക്കണമെങ്കില്‍ അടിസ്ഥാന സാമ്പത്തികശേഷി അനിവാര്യമായിരുന്നു.
ദലിത് വോട്ടുകളും ഒബിസി വോട്ടുകളും ഏകോപിപ്പിക്കുന്ന കാര്യത്തില്‍ ആശയവ്യക്തതയോടെ കാന്‍ഷി റാം ബിഎസ്പി രൂപവല്‍ക്കരിക്കുന്ന സമയത്ത്, ഒബിസി വിഭാഗക്കാര്‍ ചെറിയതോതില്‍ ഭൂസ്വത്ത് നേടിയെടുത്തുകഴിഞ്ഞിരുന്നു. എന്നാല്‍, ഭൂവുടമാവകാശത്തിന്റെ കാര്യത്തില്‍ ദലിതര്‍ ഒബിസികളേക്കാള്‍ ബഹുദൂരം പിന്നിലായിരുന്നെങ്കിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പട്ടികജാതിക്കാരേക്കാള്‍ പിറകിലായിരുന്നു ഒബിസി വിഭാഗക്കാര്‍ എന്നു കാണാന്‍ കഴിയും. ദലിതരെയും ഒബിസികളെയും ഒരൊറ്റ രാഷ്ട്രീയപ്പാര്‍ട്ടിയുടെ കീഴില്‍ ഒരുമിച്ചുനിര്‍ത്താന്‍ ആവശ്യമായ ഭാഷ വികസിപ്പിച്ചെടുത്ത ആദ്യത്തെ രാഷ്ട്രീയക്കാരനായിരുന്നു കാന്‍ഷി റാം.
പ്രസ്തുത ലക്ഷ്യസാക്ഷാല്‍ക്കാരത്തിനു വേണ്ടി, ദലിത് എന്ന ആശയത്തിനു പകരം 'ബഹുജന്‍' എന്ന ആശയം അദ്ദേഹം വികസിപ്പിച്ചെടുത്തു. ജ്യോതിബാ ഫൂലേ അവതരിപ്പിച്ച ബുദ്ധിസ്റ്റ് ആശയമായിരുന്നു അതെങ്കിലും കാന്‍ഷി റാം അതിനെ രാഷ്ട്രീയ ഭാഷയിലേക്ക് അവതരിപ്പിച്ചു വിവര്‍ത്തനം ചെയ്തു. ദലിതരെ ന്യൂനപക്ഷമായല്ല മറിച്ച്, ഭൂരിപക്ഷത്തിന്റെ ഭാഗമായി തന്നെ ആഖ്യാനപരമായി ഉയര്‍ത്തിക്കാണിക്കുന്നതിനു വേണ്ടിയായിരുന്നു അത്. അംബേദ്കറൈറ്റ് വ്യവഹാരത്തില്‍, ഒരുമിച്ചുചേര്‍ക്കാന്‍ കഴിയാത്ത ന്യൂനപക്ഷം എന്ന നിലയിലാണ് ദലിതര്‍ എല്ലായ്‌പ്പോഴും മനസ്സിലാക്കപ്പെട്ടത്. ഒബിസി വിഭാഗക്കാരും പുലര്‍ത്തിവന്നിരുന്ന തൊട്ടുകൂടായ്മയായിരുന്നു അതിനു കാരണം. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തു നടന്ന സാമൂഹിക ജനാധിപത്യ പ്രക്രിയയുടെ ഫലമായി തൊട്ടുകൂടായ്മയ്ക്കു പുറത്തുനില്‍ക്കുന്ന സമൂഹത്തിന്റെ ഉറച്ച മനസ്സില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
ഒബിസികളെയും പട്ടികജാതിക്കാരെയും ഏകോപിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരുന്നു. ഈ തുടര്‍പ്രക്രിയയുടെ പ്രാധാന്യം കാന്‍ഷി റാം തിരിച്ചറിഞ്ഞു. ദലിതരുടെയും ഒബിസികളുടെയും പൗരാവകാശങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം തന്റെ രാഷ്ട്രീയ സിദ്ധാന്തം വികസിപ്പിച്ചു. ഒരു പ്രത്യയശാസ്ത്ര വര്‍ഗമെന്ന നിലയിലാണ് അദ്ദേഹം ജാതിയെ വിശദീകരിച്ചത്. ചരിത്രപരമായ യഥാര്‍ഥ വര്‍ഗമെന്ന നിലയില്‍ അതിനെ ഉയര്‍ത്തിക്കാട്ടാന്‍, അംബേദ്കറുടെ ചിത്രത്തിന്റെ കൂടെ മഹാത്മാ ഫൂലെ, സാഹു മഹാരാജ്, പെരിയാര്‍ എന്നിവരുടെ ചിത്രങ്ങളും കാന്‍ഷി റാം ഉയര്‍ത്തിപ്പിടിക്കാന്‍ തുടങ്ങി. അതുവരേയും വടക്കേ ഇന്ത്യന്‍ യാഥാസ്ഥിതിക, രാഷ്ട്രീയ സമൂഹത്തിനു മുമ്പാകെ പ്രസ്തുത ചരിത്ര വ്യക്തിത്വങ്ങള്‍ പരിചയപ്പെടുത്തപ്പെട്ടിരുന്നില്ല. കൂടാതെ ചരിത്രത്തിലെ മറ്റ് ഒബിസി സൈദ്ധാന്തികരുമായി അംബേദ്കറും വ്യവസ്ഥാപിതമായി ബന്ധിപ്പിക്കപ്പെട്ടിരുന്നില്ല. തന്ത്രപരമായി ഒരുമിച്ചുചേര്‍ക്കപ്പെട്ട ശക്തിയെന്ന നിലയില്‍ തിരഞ്ഞെടുപ്പു യുദ്ധത്തില്‍ പട്ടികജാതിക്കാരെയും ഒബിസികളെയും അണിനിരത്താനുള്ള നീക്കമാണ് കാന്‍ഷി റാം നടത്തിയത്. തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനും സ്വന്തമായി ഭരണനിര്‍വഹണം നടത്താനുമുള്ള ഘട്ടത്തിലേക്കു പ്രവേശിക്കാന്‍ ഈ മനശ്ശാസ്ത്രപരമായ നീക്കം അനിവാര്യ ഉപാധിയും സുപ്രധാനവുമായിരുന്നു.
അംബേദ്കര്‍, 'റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ' രൂപവല്‍ക്കരിച്ചെങ്കിലും ദലിത് ന്യൂനപക്ഷവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ കാരണം തിരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാന്‍ ആ പാര്‍ട്ടിക്ക് സാധിച്ചില്ല. അതൊരു സമ്മര്‍ദഗ്രൂപ്പായി ഒതുങ്ങി.
പ്രസ്തുത ന്യൂനപക്ഷ വീക്ഷണത്തെ കാന്‍ഷി റാം ഭൂരിപക്ഷ വീക്ഷണത്തിലേക്കു മാറ്റി. ഈ മനശ്ശാസ്ത്രപരമായ പ്രയോഗം ഒബിസികളിലേക്കാള്‍ കൂടുതല്‍ പ്രാവര്‍ത്തികമായത് ദലിതരിലാണ്. യുപി സാഹചര്യത്തില്‍, ചുരുങ്ങിയത് ബിഎസ്പിക്കു വോട്ട് ചെയ്യുക എന്ന ദൃഢനിശ്ചയത്തോടെ, ദലിതരെ മുഴുവന്‍ പോളിങ് ബൂത്തുകളിലേക്ക് എത്തിക്കാനെങ്കിലും കാന്‍ഷി റാമിനു കഴിഞ്ഞു. അതൊരു വലിയ നേട്ടം തന്നെയായിരുന്നു.
1984ലെ തിരഞ്ഞെടുപ്പില്‍, യുപിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താനുള്ള ചരടുവലികള്‍ കാന്‍ഷിറാം നടത്തി. 'ബഹുജന്‍' ആശയത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തക്ക ആത്മവിശ്വാസമുള്ള സംഘമായി അദ്ദേഹം ദലിതരെ സംഘടിപ്പിച്ചു. ഒരുപാടു മണ്ഡലങ്ങളില്‍, ദലിതരെ കൂടാതെ, ഒബിസി വിഭാഗങ്ങളില്‍ നിന്നോ മുസ്‌ലിംകളില്‍ നിന്നോ ഒരു വിഭാഗം പതുക്കെപ്പതുക്കെ ബിഎസ്പിയുമായി ചേരുന്നത് അദ്ദേഹം ഉറപ്പുവരുത്തി. ഇത് ചില മണ്ഡലങ്ങളില്‍ ബിഎസ്പിക്കു തിരഞ്ഞെടുപ്പു വിജയം പ്രദാനം ചെയ്യാന്‍ തുടങ്ങി. ബഹുജന്‍ സമാജത്തിന്റെ രൂപവല്‍ക്കരണത്തില്‍ കേന്ദ്രീകരിക്കപ്പെട്ടവയായിരുന്നു അദ്ദേഹത്തിന്റെ സൈദ്ധാന്തിക വിശദീകരണങ്ങള്‍. പലരും കരുതിയപോലെ കേവലം തിരഞ്ഞെടുപ്പു വിജയങ്ങള്‍ക്കു പിറകെ മാത്രം പായുകയായിരുന്നില്ല അദ്ദേഹം. ജാതി ഉന്മൂലനത്തിന് ഇറങ്ങിപ്പുറപ്പെടും മുമ്പ് അംബേദ്കര്‍ പ്രാവര്‍ത്തികമാക്കിയ അജണ്ട- കുത്തനെ നില്‍ക്കുന്ന ജാതിഗോവണി- നിര്‍ബന്ധമായും നെടുകെ വയ്‌ക്കേണ്ടതുണ്ട് എന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. അപ്പോള്‍ മാത്രമേ ജാതിഗോവണിയുടെ പടികള്‍ നാശോന്മുഖമാവുകയുള്ളൂ. രാഷ്ട്രീയശക്തിയെ പ്രധാന താക്കോലായി കാന്‍ഷി റാം പരിഗണിച്ചിരുന്നെങ്കിലും പ്രസ്തുത രാഷ്ട്രീയശക്തി നേടിയെടുക്കാനുള്ള പ്രക്രിയ, ബഹുജനങ്ങളുടെ സാമൂഹിക ശാക്തീകരണവുമായി ബന്ധപ്പെട്ടു പോവേണ്ടതുണ്ട്.
ബഹുജന്‍ സമാജ് കേവലമൊരു രാഷ്ട്രീയ സമാജമല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. അതൊരു സാമൂഹിക സമാജം കൂടിയാണ്. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ നിന്നു വ്യത്യസ്തമായി സാമൂഹിക ശാക്തീകരണത്തിന്റെ ഏജന്റായി രാഷ്ട്രീയശാക്തീകരണത്തെ അദ്ദേഹം തിരഞ്ഞെടുത്തു. രാഷ്ട്രീയ പരിഷ്‌കരണം സാമൂഹിക പരിഷ്‌കരണത്തിലേക്കും നയിക്കുമെന്ന സൂത്രവാക്യമാണ് അദ്ദേഹം ഉപയോഗിച്ചത്. പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍, ഒബിസികള്‍ എന്നിവരുടെ ഇടയില്‍ നിന്ന് ഉയര്‍ന്നുവരുന്ന വരേണ്യവര്‍ഗം അധികാരത്തെക്കുറിച്ചു കൂടുതല്‍ ബോധമുള്ളവരായി മാറുകയാണെന്നും അധികാര രാഷ്ട്രീയവുമായി അടുക്കുകയാണെന്നും കാന്‍ഷി റാം തിരിച്ചറിഞ്ഞു.
ഭരണകൂട സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അനുഭവസമ്പത്തു നേടിയ പട്ടികജാതിക്കാരായ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനു രഹസ്യമായി സഹായങ്ങള്‍ നല്‍കി. കാന്‍ഷി റാമിന്റെ മഹത്തായ നേട്ടമായിരുന്നു അത്. അതേസമയത്തു തന്നെ ഉയര്‍ന്നുവരാന്‍ തുടങ്ങിയ ഒബിസി രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ പോരായ്മയും അതുന്നെയായിരുന്നു. മുലായം സിങ്, ലാലുപ്രസാദ് യാദവ് എന്നിവരില്‍ നിന്നു വ്യത്യസ്തമായി, തിരഞ്ഞെടുപ്പ് അജണ്ടയും സാമൂഹിക പരിഷ്‌കരണ അജണ്ടയും കാന്‍ഷി റാം പരസ്പരം സംയോജിപ്പിച്ചു.
തന്റെ മതകാഴ്ചപ്പാട് അദ്ദേഹം തന്ത്രപരമായി മറച്ചുസൂക്ഷിച്ചു. സാമുദായികവാദത്തോട് അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നില്ല. കാരണം, അംബേദ്കറൈറ്റ് എന്ന നിലയില്‍, മതമെന്ന നിലയില്‍ ഹിന്ദുയിസത്തിനെയും വര്‍ഗീയ പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഹിന്ദുത്വത്തെയും വേര്‍തിരിക്കുന്നതില്‍ അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നില്ല. അംബേദ്കറില്‍ നിന്നു വ്യത്യസ്തമായി, രാഷ്ട്രീയത്തിനു ചുറ്റുമാണ് അദ്ദേഹത്തിന്റെ വ്യവഹാരം കേന്ദ്രീകരിക്കപ്പെട്ടിരുന്നത്. 'വോട്ട് ഹമാരാ, രാജ് തുമാര: നഹി ചലേഗാ' (ഞങ്ങളുടെ വോട്ടും നിങ്ങളുടെ ഭരണവും: അതു നടക്കില്ല) എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മുദ്രാവാക്യം. ദലിതരുടെ പൗരാവകാശ പ്രഖ്യാപനമായിരുന്നു അത്.
തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ കാന്‍ഷി റാമിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു മുമ്പ്, ദലിത് നേതാക്കളായ ജഗ്ജീവന്‍ റാം, രാംവിലാസ് പാസ്വാന്‍ തുടങ്ങിയവരെപ്പോലുള്ളവര്‍ മന്ത്രിമാരായി മാറുകയും ജഗ്ജീവന്‍ റാമിനെപ്പോലുള്ള ഒരാള്‍ കഴിവുള്ള ഭരണാധികാരിയായി അംഗീകരിക്കപ്പെടുകയും ചെയ്തു. പക്ഷേ, അവരൊന്നും തന്നെ സ്വന്തമായൊരു തിരഞ്ഞെടുപ്പു മണ്ഡലം ഒരിക്കലും ഉണ്ടാക്കിയെടുത്തില്ല. ജഗ്ജീവന്‍ റാം, അല്ലെങ്കില്‍ പാസ്വാന്‍, അതുമല്ലെങ്കില്‍ മറ്റേതൊരു ദലിത് രാഷ്ട്രീയക്കാരനുമായിക്കൊള്ളട്ടെ, ദലിതര്‍ക്കു വേണ്ടി ഒരു രാഷ്ട്രീയ വിമോചന അജണ്ട അവരൊന്നും തന്നെ ആവിഷ്‌കരിച്ചു നടപ്പാക്കിയില്ല. കാന്‍ഷി റാം അതു നടപ്പാക്കി.
കാന്‍ഷി റാം രംഗത്തേക്കു വന്നതിനുശേഷം ഒരുപാട് ദലിത് നേതാക്കള്‍ സ്വയം ഭരണാധികാരികളായി ഉയര്‍ന്നുവരാന്‍ തുടങ്ങി. ലാലുപ്രസാദ് യാദവ്, മുലായംസിങ് യാദവ് തുടങ്ങിയവരെപ്പോലുള്ള ഒബിസി നേതാക്കള്‍ പോലും കാന്‍ഷി റാമിന്റെ നയതന്ത്രങ്ങളോട് ഒരുപാടു കടപ്പെട്ടവരാണ്. ഒരു നയതന്ത്രജ്ഞനെന്ന നിലയില്‍, പ്രധാനമന്ത്രിപദവിയില്‍ കുറഞ്ഞ ഒരു സ്ഥാനവും വഹിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. മുഖ്യമന്ത്രിപദം പോലുള്ള ചെറിയ പദവികള്‍ അദ്ദേഹത്തിന്റെ കഴിവുകളെ ക്ഷയിപ്പിക്കുമെന്നും പ്രധാനമന്ത്രിപദവി കൈയാളുന്ന ഒരാള്‍ക്ക് ഏതൊരു മുഖ്യമന്ത്രിക്കു മേലും കുരുക്കിടാന്‍ സാധിക്കുമെന്നും അദ്ദേഹം എന്നോടൊരിക്കല്‍ സ്വകാര്യമായി പറഞ്ഞിരുന്നു. യുപിയുടെ മുഖ്യമന്ത്രി ആവുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കാതിരുന്നതിനും അക്കാലത്ത് വളരെ ചെറുപ്പമായിരുന്ന മായാവതിക്കു മുഖ്യമന്ത്രിസ്ഥാനം കൈമാറിയതിനും കാരണം അതായിരിക്കാന്‍ സാധ്യതയുണ്ട്.
രാഷ്ട്രപതിയാവാന്‍ അദ്ദേഹത്തിനു താല്‍പര്യമുണ്ടോ എന്നറിയാന്‍ ബിജെപി ആളുകളെ അയച്ചിരുന്നു എന്ന കിംവദന്തി അന്നു പരന്നിരുന്നു. അദ്ദേഹം അതു നിരസിച്ചതായി പറയപ്പെടുന്നു. അതു സത്യമാണെങ്കിലും അല്ലെങ്കിലും ശരി, ദരിദ്രരില്‍ ദരിദ്രരെ ഉദ്ബുദ്ധരാക്കിയ മനുഷ്യന്‍ എന്ന നിലയിലാണ് ഇന്ത്യന്‍ ചരിത്രം അദ്ദേഹത്തെ സ്മരിക്കുക. തന്നെക്കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്ത് എഴുതി, എന്ത് എഴുതിയില്ല എന്നതൊന്നും അദ്ദേഹം കാര്യമാക്കിയില്ല. ഇന്ത്യന്‍ മാധ്യമലോകം എല്ലായ്‌പ്പോഴും അദ്ദേഹത്തോടു ക്രൂരമായാണു പെരുമാറിയത്. പക്ഷേ, അതൊന്നും തന്നെ അദ്ദേഹത്തെ ഒരുതരത്തിലും ബാധിച്ചില്ല.
അവിവാഹിതനായിരുന്ന ആ സാധാരണ മനുഷ്യനാണ് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും കാരണം. ബഹുജനങ്ങളെ (എസ്‌സികളും എസ്ടികളും ഒബിസികളും ചേര്‍ന്ന വിഭാഗത്തെ) ഒരു മഹാ സാമൂഹിക രാഷ്ട്രീയശക്തിയാക്കി അദ്ദേഹം മാറ്റി. എന്റെ വീക്ഷണത്തോടു യോജിച്ചാലും ഇല്ലെങ്കിലും ശരി, ബുദ്ധനും ഫൂലേക്കും പെരിയാറിനും അംബേദ്കറിനും ശേഷം അദ്ദേഹമായിരിക്കും ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹിക രാഷ്ട്രീയ പരിഷ്‌കര്‍ത്താവ്. ി
(കടപ്പാട്: ഉത്തരകാലം ഡോട്ട്‌കോം)
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT