kozhikode local

കാണാതായ 34 മല്‍സ്യത്തൊഴിലാളികളും മൂന്ന് ബോട്ടുകളും സുരക്ഷിതരെന്ന് വിവരം

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയി കടലില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് വിവരം. മൂന്ന് ബോട്ടുകളാണ് കഴിഞ്ഞ 27ന് മല്‍സ്യബന്ധനത്തിന് പോയത്. കൃപ, സിയോണ്‍, ധനലക്ഷ്മി എന്നീ ബോട്ടുകളാണ് തിരിച്ചുവരുന്നതിനിടെ കടലില്‍ കുടങ്ങിയത്. ആരുടെയും സഹായം കൂടാതെ സ്വന്തം നിലയ്ക്ക് തന്നെ ബോട്ടുകള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഏതാനും മണിക്കൂറുകള്‍ക്കകം ഇവര്‍ കരയിലെത്തുമെന്ന് ബോട്ടുടമ സംഘം പ്രസിഡന്റ് കരിച്ചാലില്‍ പ്രേമന്‍ അറിയിച്ചു. 34 പേരാണ് ബോട്ടുകളില്‍ ഉണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണ്. ബോട്ടിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും വിവരം ലഭിച്ചു. ബേപ്പൂരില്‍ ഫിഷറീസ് ക ണ്‍ട്രോള്‍ റൂമിന്റെ സുരക്ഷാബോട്ട് ഉണ്ടെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ കഴിഞ്ഞില്ല. ബോട്ടുകള്‍ ആഴക്കടലിലായതും പ്രശ്‌നമായിരുന്നു. വയര്‍ലെസ് സെറ്റ് വഴി മല്‍സ്യത്തൊഴിലാളികളുമായി തീരത്തുള്ളവര്‍ ബന്ധപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it