kozhikode local

കാണാതായ മൊബൈല്‍ ഷോപ്പ് ഉടമയും ജീവനക്കാരിയും പിടിയില്‍

വടകര: ഓര്‍ക്കാട്ടേരിയില്‍ നിന്നു  ദുരൂഹ സാഹചര്യത്തില്‍ കാണാതായ മൊബൈല്‍ ഷോപ്പ് ഉടമയേയും യുവതിയേയും പോലിസ് കണ്ടെത്തി. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ അന്വേഷണം നടക്കവേയാണ്  കോഴിക്കോട്ട് വച്ച് ഇവരെ കണ്ടെത്തിയത്. സപ്തംബര്‍ 11 മുതലാണ്  മൊബൈല്‍ ഷോപ്പ് ഉടമയായ യുവാവിനെ കാണാതായത്. ഇയാള്‍ക്കായി പോലിസ് അന്വേഷണം നടത്തുന്നതിനിടയിലാണ്  കടയിലെ ജീവനക്കാരിയെ  നവംബര്‍ 13 മുതല്‍ കാണാതായത്.   രണ്ടു പേരുടെയും ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് സമര്‍പിക്കുകയും ചെയ്തു. ഏഴു വയസുള്ള കുട്ടിയുടെ അമ്മയാണ് യുവതി. യുവതിയുടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയി ല്‍ വടകര സാന്റ്ബാങ്ക്‌സില്‍ കണ്ടെത്തിയത് ദുരൂഹതയ്ക്ക് ആക്കം കൂട്ടി. ഇരുവരേയും പോലിസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it