'കാക്കി; നിയമങ്ങള്‍ തെറ്റിക്കാനുള്ള അധികാരമാണെന്നു കരുതരുത്'

തൃശൂര്‍: കാക്കിയിടുന്നത് ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കാനുള്ള അധികാരമാണെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പോലിസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 381 പോലിസ് ഡ്രൈവര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പോലിസുകാരുടെ ഭാഗത്തുനിന്ന് ഒരു ചെറിയ തെറ്റുണ്ടായാല്‍ അത് പോലിസ് സേനയുടെ തെറ്റായി കാണുമെന്നും അതു സേനയ്ക്ക് ഒന്നാകെ നാണക്കേടുണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം രീതിക്ക് മാറ്റം വേണമെന്നും പോലിസ് സേനയുടെ യശ്ശസ് ഉയര്‍ത്തുന്ന രീതിയിലായിരിക്കണം പ്രവൃത്തിയെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഡ്രൈവര്‍മാരുടെ കുറവുമൂലം നാളിതുവരെ അത്തരം ജോലികള്‍ പോലിസുകാര്‍ ചെയ്യേണ്ട അവസ്ഥയായിരുന്നു. അതിനു മാറ്റംവരുത്തുകയെന്ന ലക്ഷ്യംവച്ചാണ് 1,160 പുതിയ തസ്തിക അനുവദിച്ചത്. അതിന്റെ ഭാഗമായി 400 പേരെയാണ് ഇപ്പോള്‍ നിയമിച്ചതെന്നും ആധുനിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹനക്കമ്പനികളില്‍ പരിശീലനം ലഭ്യമാക്കാന്‍ സാധിച്ചത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ബെസ്റ്റ് ഷൂട്ടറായി തിരഞ്ഞെടുത്ത കെ യു അനീഷ്, ബെസ്റ്റ് ഓള്‍റൗണ്ടര്‍ കെ ഹരി, ബെസ്റ്റ് ഔട്ട്‌ഡോര്‍ പി സുരാജ്, ഇന്‍ഡോറായി കെ ജിനിഷ് എന്നിവര്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ നല്‍കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി ബി സന്ധ്യ, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it