കശ്മീരില്‍ സൈനികര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം നാലായി
BY swapna en13 April 2016 10:26 AM GMT
X
swapna en13 April 2016 10:26 AM GMT
[related]
ശ്രീനഗര്‍:കശ്മീരില്‍ സൈനികര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെ നടന്ന വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം നാലായി. ചൊവ്വാഴ്ച നടന്ന വെടിവയ്പ്പില്‍ പരിക്കേറ്റ രണ്ടുപേരാണ് ഇന്ന് മരിച്ചത്. ദര്ഗമുള്ളയിലെ ജഹാഗിര്‍(25), രാജാ ബീഗം(54)എന്നിവരാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന വെടിവയ്പ്പില്‍ രണ്ടു പേര് തല്‍ക്ഷണം മരിച്ചിരുന്നു. ഹന്ദ്വാരയിലെ ഇക്ബാല്‍ അഹ്മദ്, നയിം ഭട്ട് എന്നിവരാണു മരിച്ചത്.
അതിനിടെ ഹന്ദ്വാരയില് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
സൈനികര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് കല്ലേറ് നടത്തിയവരെ പിരിച്ചുവിടാനായിരുന്നു വെടിവയ്പ്.
നഗരത്തിലെ സൈനിക പിക്കറ്റില്‍ നിയമിച്ച സൈനികര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നാരോപിച്ചാണു നാട്ടുകാര്‍ പ്രതിഷേധിച്ചത്. നാട്ടുകാര്‍ സൈനിക പിക്കറ്റിന് കല്ലെറിഞ്ഞപ്പോള്‍ സൈനികര്‍ വെടിവയ്ക്കുകയായിരുന്നു. സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാരെ കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും സൈനികോദ്യോഗസ്ഥന് പറഞ്ഞു. യുവാക്കള്‍ മരിച്ചതോടെ സൈനികര്‍ സ്ഥലംവിട്ടെന്ന് പോലിസ് പറഞ്ഞു.
കൊലപാതകത്തില്‍ പ്രതിഷേധിച്ചവര്‍ സൈനിക ബങ്കര്‍ കത്തിച്ചു. പോലിസ് സ്റ്റേഷന് കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ തുരത്താന്‍ പോലിസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിച്ചു. കൊലപാതകത്തിനെതിരേ ശ്രീനഗറിലും പുല്‍വാമയിലും പ്രതിഷേധം അലയടിച്ചു. ശ്രീനഗറിലെ പ്രശ്നമേഖലകളില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. കൊലപാതകം അന്വേഷിക്കണമെന്ന് നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു. സയ്യിദ് അലിഷാ ഗിലാനിയുടെ നേതൃത്വത്തിലുള്ള ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് ഇന്ന് ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMTഅബ്ദുന്നാസിര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍
29 March 2024 6:07 AM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTസിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
28 March 2024 3:04 PM GMT