കല്ലാച്ചി വാണിമേല്‍ റോഡ് ചളിക്കുളമായി; ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നു
BY kasim kzm25 Jun 2018 3:43 AM GMT
kasim kzm25 Jun 2018 3:43 AM GMT
നാദാപുരം: പുനര്‍നിര്‍മിക്കാനായി പൊളിച്ച കല്ലാച്ചി- വാണിമേല്‍ റോഡ് ചളിക്കുളമായി. റോഡ് അടിയന്തരമായി വാഹനഗതാഗതത്തിന് അനുയോജ്യമാക്കാത്ത പക്ഷം ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ഉടമകള്‍ മുന്നറിയിപ്പ്്് നല്കി. അടുത്ത ദിവസം ചേരുന്ന ബസ്സുടമകളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
ഒരു വര്‍ഷം മുമ്പ് ഫണ്ടനുവദിച്ച റോഡിന്റെ പണി ആരംഭിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. നാല് ഓവുപാലങ്ങളുടെ പണി മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. കല്ലാച്ചി മുതല്‍ ചിയ്യൂര് വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരമാണ് ഇനി പണി നടത്താനുള്ളത്. ബാക്കി ഭാഗങ്ങളില്‍ നേരത്തെ പുനര്‍നിര്‍മാണം നടത്തിയിരുന്നു. ഫെബ്രുവരി മുതല്‍ ഒച്ച് ഇഴയുന്ന വേഗതയിലാണ് പണി നടക്കുന്നതെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. കാസര്‍ക്കോട്ടുകാരനായ ഒരാളാണ് റോഡിന്റെ പണി ഏറ്റെടുത്തിട്ടുള്ളത്. റോഡ് വീതി കൂട്ടി പത്ത് മീറ്ററാക്കി ചെയ്യേണ്ട പണിക്ക് ആദ്യ ഘട്ടങ്ങളില്‍ ചില തടസ്സ ങ്ങള് ഉണ്ടായിരുന്നെങ്കിലും മഴക്ക് മുമ്പ് പണി പൂര്‍ത്തിയാക്കാന്‍ കരാറുകാരന് ഉല്സാഹിക്കാതിരുന്നതാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറാവാന്‍ കാരണം. ദിവസേന നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ കുണ്ടും കുഴിയും നിറഞ്ഞ ഭാഗത്ത് ക്വാറി വെയിസ്റ്റിട്ട് താല്‍ക്കാലികമായെങ്കിലും സഞ്ചാര യോഗ്യമാക്കാന്‍ ജനപ്രതിനിധികളും മനസ്സുവെക്കുന്നില്ല. റോഡിന്നിരുവശവും ഇടിച്ചു മാറ്റിയെങ്കിലും ഓവുചാല്‍ പണിയാത്തതിനാല്‍ മഴവെള്ളം മുഴുവന്‍ നടുറോഡിലൂടെ ഒഴുകുകയാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ സ്കൂള്‍ കുട്ടികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ പലപ്പോഴും ചളിയില്‍ കുളിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണ്. ഡീസല്‍ വില വര്‍ധന മൂലം പ്രയാസപ്പെടുന്ന ബസ് സര്‍വീസിന് ഈ റോഡിലൂടെയുള്ള യാത്ര ഏറെ നഷ്ടം വരുത്തിവെക്കുന്നതായി ഉടമകള്‍ പറയുന്നു.
എല്ലാ ദിവസവും അറ്റകുറ്റപ്പണി നടത്തേണ്ടുന്ന അവസ്ഥയാണത്രെ ബസ്സുകള്‍ക്ക്. കിട്ടുന്ന വരുമാനം ബസിന് തന്നെ ചെലവാക്കേണ്ടി വരുന്നതിനാല്‍ ഉടന്‍ സര്‍വീസ് നിര്‍ത്തിവെക്കാനാണ് ബസ്സുടമകള്‍ ആലോചിക്കുന്നത്.
ഒരു വര്‍ഷം മുമ്പ് ഫണ്ടനുവദിച്ച റോഡിന്റെ പണി ആരംഭിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. നാല് ഓവുപാലങ്ങളുടെ പണി മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. കല്ലാച്ചി മുതല്‍ ചിയ്യൂര് വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരമാണ് ഇനി പണി നടത്താനുള്ളത്. ബാക്കി ഭാഗങ്ങളില്‍ നേരത്തെ പുനര്‍നിര്‍മാണം നടത്തിയിരുന്നു. ഫെബ്രുവരി മുതല്‍ ഒച്ച് ഇഴയുന്ന വേഗതയിലാണ് പണി നടക്കുന്നതെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. കാസര്‍ക്കോട്ടുകാരനായ ഒരാളാണ് റോഡിന്റെ പണി ഏറ്റെടുത്തിട്ടുള്ളത്. റോഡ് വീതി കൂട്ടി പത്ത് മീറ്ററാക്കി ചെയ്യേണ്ട പണിക്ക് ആദ്യ ഘട്ടങ്ങളില്‍ ചില തടസ്സ ങ്ങള് ഉണ്ടായിരുന്നെങ്കിലും മഴക്ക് മുമ്പ് പണി പൂര്‍ത്തിയാക്കാന്‍ കരാറുകാരന് ഉല്സാഹിക്കാതിരുന്നതാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറാവാന്‍ കാരണം. ദിവസേന നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ കുണ്ടും കുഴിയും നിറഞ്ഞ ഭാഗത്ത് ക്വാറി വെയിസ്റ്റിട്ട് താല്‍ക്കാലികമായെങ്കിലും സഞ്ചാര യോഗ്യമാക്കാന്‍ ജനപ്രതിനിധികളും മനസ്സുവെക്കുന്നില്ല. റോഡിന്നിരുവശവും ഇടിച്ചു മാറ്റിയെങ്കിലും ഓവുചാല്‍ പണിയാത്തതിനാല്‍ മഴവെള്ളം മുഴുവന്‍ നടുറോഡിലൂടെ ഒഴുകുകയാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ സ്കൂള്‍ കുട്ടികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ പലപ്പോഴും ചളിയില്‍ കുളിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണ്. ഡീസല്‍ വില വര്‍ധന മൂലം പ്രയാസപ്പെടുന്ന ബസ് സര്‍വീസിന് ഈ റോഡിലൂടെയുള്ള യാത്ര ഏറെ നഷ്ടം വരുത്തിവെക്കുന്നതായി ഉടമകള്‍ പറയുന്നു.
എല്ലാ ദിവസവും അറ്റകുറ്റപ്പണി നടത്തേണ്ടുന്ന അവസ്ഥയാണത്രെ ബസ്സുകള്‍ക്ക്. കിട്ടുന്ന വരുമാനം ബസിന് തന്നെ ചെലവാക്കേണ്ടി വരുന്നതിനാല്‍ ഉടന്‍ സര്‍വീസ് നിര്‍ത്തിവെക്കാനാണ് ബസ്സുടമകള്‍ ആലോചിക്കുന്നത്.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT