kozhikode local

കല്യാണവീട്ടില്‍ ചീട്ടുകളി ചോദ്യം ചെയ്തവര്‍ക്ക് മര്‍ദ്ദനം

നാദാപുരം: കല്യാണ വീട്ടില്‍ നടന്ന ചീട്ടുകളിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മര്‍ദ്ദനത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റു. പുറമേരി വെള്ളൂരിലാണ് സംഭവം.
നെല്ലിമുക്ക് പീടികക്കടുത്ത് കല്ല്യാണത്തലേന്ന് ചീട്ട് കളിച്ചവരും തടയാന്‍ ശ്രമിച്ചവരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
അക്രമത്തില്‍ പരുക്കേറ്റ വെള്ളാര്‍ ഷാജിത്ത് (30), എടവലത്ത് മീത്തല്‍ രമിത്ത്(17), കുളങ്ങരകത്ത് നിധിന്‍(21),എടവലത്തറമല്‍ രമീഷ് (22),നെല്ലോളി മീത്തല്‍ വിജീഷ് (29), ചാമക്കാലില്‍ ശ്രീജിന്‍(21),ചിറ്റങ്ങാരി വിഷ്ണു (20), ചിറ്റങ്ങാരി വിജയന്‍(42), ചാലുപറമ്പത്ത് നിഖില്‍(27), നെല്ലോളി മീത്തല്‍ രജീഷ് (29), നെല്ലോളി മീത്തല്‍അഭിജിത്ത് (23), ഉണ്ണിയച്ചാന്‍കണ്ടി ശാലിനി (38), എടവലത്തറമല്‍കമല (46), എടവലത്ത് മീത്തല്‍ ലത (42) എന്നിവരെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി വാക്കേറ്റവും കയ്യാങ്കളിയും നടന്നെങ്കിലും പ്രശ്‌നം പരിഹരിച്ചു. പിറ്റേദിവസം കോടഞ്ചേരി-മലബാര്‍ ഭാഗത്തുള്ള മുപ്പതോളം പേര്‍ മാരകായുധങ്ങളുമായി തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it