കലയുടെ താളമേളങ്ങളില്‍ ലയിക്കാന്‍ കോഴിക്കോടൊരുങ്ങി
BY kasim kzm7 Feb 2018 3:29 AM GMT
kasim kzm7 Feb 2018 3:29 AM GMT
കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ലിറ്ററേച്ചര്‍ ഫെസ്റ്റിന് നാളെ കോഴിക്കോട്ട് തുടക്കമാവും. ഇന്നു വൈകിട്ട് നടക്കുന്ന ഗവാലിയോടെ കലയുടെ താളമേളങ്ങളിലേക്ക് നഗരം ഊളിയിടും. ചതുര് ദിനങ്ങളിലായി ലോകത്തെ സാഹിത്യ പ്രേമികളുടെ പറുദീസയാവും കോഴിക്കോട്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് കോഴിക്കോട് ബീച്ചിലെ 'എഴുത്തോല'വേദിയില്‍ നാളെ വൈകിട്ട് 5.30ന് എം ടി വാസുദേവന്‍ നായര്‍ തിരിതെളിക്കും.
പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി, ചരിത്രകാരി റെമില ഥാപ്പര്‍, തമിഴ്ചലച്ചിത്ര താരം പ്രകാശ് രാജ്, കവിത ലങ്കേഷ്, രാജ്ദീപ് സര്‍ദേശായി, കനയ്യകുമാര്‍, മഞ്ജുവാര്യര്‍ തുടങ്ങി ഇന്ത്യക്കകത്തും പുറത്തുനിന്നുമായി എഴുത്തുകാരും കലാകാരന്മാരും സാഹിത്യ മാമാങ്കത്തെ സജീവമാക്കുമെന്ന് ഡയറക്ടര്‍ കവി സച്ചിതാദനന്ദന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട് ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ എഴുത്തോല, അക്ഷരം, തൂലിക, വാക്ക്, വെള്ളിത്തിര എന്നിങ്ങനെ അഞ്ചു വേദികളിലായി എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് 9 മണി വരെ ഒരേ സമയം ചര്‍ച്ചകളും സംവാദങ്ങളും നടക്കും.
സമകാലിക വിഷയങ്ങെളക്കുറിച്ചുള്ള ചൂടേറിയ സംവാദങ്ങള്‍ക്ക് ഈ വേദികള്‍ വഴിവയ്ക്കും. സാഹിത്യം, കല, സമൂഹം, ശാസ്ത്രം മതം, വിദ്യാഭ്യാസം, പ്രസാധനം, ചലച്ചിത്രം, നാടകം, ദളിത്, സ്ത്രീ, ചരിത്രം, രാഷ്ട്രീയം, മാധ്യമം, ഡിജിറ്റല്‍ മീഡിയ, പരസ്യം, വിദേശകാര്യം, യാത്ര തുടങ്ങി വിവിധ വിഭാഗങ്ങളിലായി വിവിധ സെഷനുകളില്‍ വിശകലന വിധേയമാക്കും. അമേരിക്കന്‍ എഴുത്തുകാരനും ഭാഷപണ്ഡിതനും നിരൂപകനുമായ നോംചോംസ്—കിയുമായി വീഡിയോ ഇന്റര്‍വ്യൂവും ഉണ്ടാവും. 'വിയോജിപ്പുകളില്ലെങ്കില്‍ ജനാധിപത്യവുമില്ല' എന്നതാണ് കെഎല്‍എഫ് മൂന്നാം പതിപ്പിന്റെ മുഖവാക്യം. അയര്‍ലണ്ടാണ് അതിഥി രാജ്യം.
പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി, ചരിത്രകാരി റെമില ഥാപ്പര്‍, തമിഴ്ചലച്ചിത്ര താരം പ്രകാശ് രാജ്, കവിത ലങ്കേഷ്, രാജ്ദീപ് സര്‍ദേശായി, കനയ്യകുമാര്‍, മഞ്ജുവാര്യര്‍ തുടങ്ങി ഇന്ത്യക്കകത്തും പുറത്തുനിന്നുമായി എഴുത്തുകാരും കലാകാരന്മാരും സാഹിത്യ മാമാങ്കത്തെ സജീവമാക്കുമെന്ന് ഡയറക്ടര്‍ കവി സച്ചിതാദനന്ദന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട് ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ എഴുത്തോല, അക്ഷരം, തൂലിക, വാക്ക്, വെള്ളിത്തിര എന്നിങ്ങനെ അഞ്ചു വേദികളിലായി എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് 9 മണി വരെ ഒരേ സമയം ചര്‍ച്ചകളും സംവാദങ്ങളും നടക്കും.
സമകാലിക വിഷയങ്ങെളക്കുറിച്ചുള്ള ചൂടേറിയ സംവാദങ്ങള്‍ക്ക് ഈ വേദികള്‍ വഴിവയ്ക്കും. സാഹിത്യം, കല, സമൂഹം, ശാസ്ത്രം മതം, വിദ്യാഭ്യാസം, പ്രസാധനം, ചലച്ചിത്രം, നാടകം, ദളിത്, സ്ത്രീ, ചരിത്രം, രാഷ്ട്രീയം, മാധ്യമം, ഡിജിറ്റല്‍ മീഡിയ, പരസ്യം, വിദേശകാര്യം, യാത്ര തുടങ്ങി വിവിധ വിഭാഗങ്ങളിലായി വിവിധ സെഷനുകളില്‍ വിശകലന വിധേയമാക്കും. അമേരിക്കന്‍ എഴുത്തുകാരനും ഭാഷപണ്ഡിതനും നിരൂപകനുമായ നോംചോംസ്—കിയുമായി വീഡിയോ ഇന്റര്‍വ്യൂവും ഉണ്ടാവും. 'വിയോജിപ്പുകളില്ലെങ്കില്‍ ജനാധിപത്യവുമില്ല' എന്നതാണ് കെഎല്‍എഫ് മൂന്നാം പതിപ്പിന്റെ മുഖവാക്യം. അയര്‍ലണ്ടാണ് അതിഥി രാജ്യം.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT