കലക്ടറെ റാഞ്ചല്‍: വനിത മാവോവാദിക്ക് ജീവപര്യന്തം

മല്‍കാന്‍ഗിരി(ഒഡീഷ): അഞ്ചു വര്‍ഷം മുമ്പു ജില്ലാകലക്ടര്‍ ആര്‍ വിനീല്‍ കൃഷ്ണയെ തട്ടിക്കൊണ്ടുപോയ കേസില്‍ വനിതാ മാവോവാദിക്കും മറ്റൊരാള്‍ക്കും ജീവപര്യന്തം തടവ്. എം ദിവ്യ എന്ന ശാന്തി, തപന്‍ ഷാ എന്നിവരെയാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഭാമ ശങ്കര്‍ മിശ്ര ശിക്ഷിച്ചത്. ഷാ മുന്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്. കേസിലെ മറ്റൊരു പ്രതിയായ ഘാസിറാം പംഗിയെ കോടതി വെറുതെവിട്ടു.
23 സാക്ഷികളെ വിസ്തരിച്ച ശേഷമാണു കോടതി കേസില്‍ വിധി പറഞ്ഞത്. 2011 ഫെബ്രുവരി 16നാണു വിനീല്‍ കൃഷ്ണയെയും ജൂനിയര്‍ എന്‍ജിനീയര്‍ പബിത്ര മാഞ്ചിയെയും ഒരു സംഘം മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്.
Next Story

RELATED STORIES

Share it