kasaragod local

കര്‍ഷകരുടെ സ്വപ്നങ്ങള്‍ പിഴുതെറിഞ്ഞ് അടക്ക കൊഴിഞ്ഞുപോക്കു രൂക്ഷം

ബദിയടുക്ക: അതിര്‍ത്തി ഗ്രാമങ്ങളില്‍ അടയ്ക്ക കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ പിഴുതെറിഞ്ഞ് അടയ്ക്ക കൊഴിഞ്ഞു പോക്ക് രൂക്ഷമാകുന്നു. ഇത് മൂലം അടയ്ക്ക കര്‍ഷകര്‍ ദുരിതത്തിലായി. കാലവസ്ഥാ വ്യതിയാനം മൂലം കമുകിന്‍ തോട്ടങ്ങളില്‍ പച്ച അടക്ക അപ്പാടെ നിലംപൊത്തുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കര്‍ഷകര്‍ക്ക് കണ്ണീരോടെ നോക്കിനില്‍ക്കാനെ കഴിയുന്നുള്ളു. നേരത്തെ തുടങ്ങിയ മഴയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുംസബ്‌സിഡിയിനത്തില്‍ ലഭിക്കേണ്ട തുരിശ് ചുണ്ണാമ്പും യഥാ സമയം ലഭാക്കാത്തത് മൂലവും കര്‍ഷകരില്‍ പലര്‍ക്കും സമയ ബന്ധിതമായി കമുകിന് മരുന്ന് തെളിക്കാന്‍ കഴിയാതെ വന്നു.
അത് കൊണ്ട് തന്നെ കമുകിന് കീടബാധ പിടിപ്പെട്ടതായി കര്‍ഷകര്‍ പറയുന്നു. ഒരു വശത്ത് മഹാളിരോഗമൂലവും മറ്റൊരു വശത്ത് പ്രത്യേകതരം കീടബാധ മൂലവും അടയ്ക്ക പച്ചക്ക് തന്നെ കൊഴിഞ്ഞുപോവുകയാണ്. അതോടൊപ്പം തന്നെ വേനല്‍ ചൂട് കാരണവും അടയ്ക്ക കൊഴിഞ്ഞുപോക്കിന് മറ്റൊരു കാരണമായി അധികൃതര്‍ ചൂണ്ടികാട്ടുന്നു.കേരള-കര്‍ണാടക അതിര്‍ത്തി പഞ്ചായത്തുകളായ ബദിയടുക്ക, എണ്‍മകജെ, കുമ്പഡാജെ, ബെള്ളുര്‍, കാറഡുക്ക, ദേലംപാടി പഞ്ചായത്ത് പരധിയിലും കര്‍ണാടകയിലെ വിട്ടഌ സുള്ള്യ തുടങ്ങിയ സ്ഥലങ്ങളിലും പകര്‍ച്ച വ്യാധി പോലെയാണ് അടയ്ക്കകൊഴിഞ്ഞു പോകുന്നത്. ഇത് മൂലം ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകരാണ് വായ്പ തിരിച്ചടക്കുവാന്‍ കഴിയിതെ ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്നു.
നാശ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Next Story

RELATED STORIES

Share it