kozhikode local

കര്‍ണാടക തിരഞ്ഞടുപ്പ്: എപി വിഭാഗം ബിജെപിയെ സഹായിച്ചെന്ന് കെ എം ഷാജി എംഎല്‍എ

കോഴിക്കോട്: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗം ബിജെപിയെ സഹായിച്ചുവെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി എംഎല്‍എ. മംഗാലാപുരത്തിന് സമീപമുള്ള നിയമസഭാ മണ്ഡലങ്ങളില്‍ എ പി സുന്നികള്‍ ബിജെപിയെ സഹായിച്ചതിനാലാണ് കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞതെന്നും ഷാജി പറഞ്ഞു. കെ പി കേശവ മേനോന്‍ ഹാളില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഖജാഞ്ചിയായിരുന്ന പി എം ഹനീഫ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ചില സംഘടനകളുടെ നിലപാടുകളും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര മുന്നേറ്റത്തെ ക്ഷീണിപ്പിച്ചിട്ടുണ്ട്. സമുദായ നേതാക്കന്‍മാര്‍ക്കുമുന്നില്‍ മുട്ടുമടക്കുന്ന നേതാക്കള്‍ മതേതര ചേരിയെ ദുര്‍ബലപ്പെടുത്തുകയെയുള്ളു. കോടിക്കണക്കിന് ജനങ്ങളുള്ള നാട്ടില്‍ അന്‍പതിനായിരമോ അറുപതിനായിരമോ ആളുകളെ സംഘടിപ്പിച്ച് സമ്മേളനങ്ങള്‍ സംഘടിപ്പിച്ച്് ലക്ഷങ്ങള്‍ പങ്കെടുത്തുവെന്ന്് അവകാശപ്പെടുന്ന സമൂദായ സംഘടനാ നേതാക്കള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്്്. ഇത്തരക്കാരെകൊണ്ട് രാജ്യത്തെ ഫാഷിസത്തെ ചെറുക്കാനാവില്ലെന്നും ഷാജി പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം എന്‍ കാരശ്ശേരി, ഡോ. പി ജെ വിന്‍സെന്റ്, പി കെ ഫിറോസ്, സി കെ സുബൈര്‍, നജീബ് കാന്തപുരം പങ്കെടുത്തു.
Next Story

RELATED STORIES

Share it