കര്‍ണാടകയില്‍ ബിജെപിക്കൊപ്പമില്ലെന്ന് ജെഡിഎസ്

ബംഗളൂരു: കര്‍ണാടകയില്‍ തൂക്കുസഭയുണ്ടായാല്‍ തങ്ങള്‍ ബിജെപിക്കൊപ്പം പോവില്ലെന്ന് ജനതാദള്‍ സെക്യുലര്‍. കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ തങ്ങളെ കൂട്ടണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. അത് അവരുടെ ഉത്തരവാദിത്തമാണെന്നും ജനതാദള്‍ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പറഞ്ഞു. പാര്‍ട്ടി ബിജെപിക്കെതിരേ കോണ്‍ഗ്രസ്സിനെ സഹായിക്കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും അവരുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായിട്ടില്ലെന്നും ഡാനിഷ് അലി പരാതിപ്പെട്ടു.
അതേസമയം, കര്‍ണാടകയില്‍ വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെ ജെഡിഎസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നു.
കോണ്‍ഗ്രസ്സിനും ബിജെപിക്കും ഒറ്റയ്ക്കു ഭരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ ലഭിക്കില്ലെന്നും തൂക്കുസഭയാവും രൂപപ്പെടുകയെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. അങ്ങനെയെങ്കില്‍  ജെഡിഎസ് നിര്‍ണായക ശക്തിയാവും. വോട്ടെണ്ണല്‍ ദിനമായ നാളെ വൈകീട്ടോടെയേ കുമാരസ്വാമി തിരിച്ചുവരാനിടയുള്ളൂ. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായാണ് സിംഗപ്പൂരിലേക്ക് പോയതെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തില്‍ ജെഡിഎസിന്റെ പിന്തുണ തേടുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it