കരുണയ്ക്കായി യാചിക്കുന്ന ഖദ്ദാഫിയുടെ അവസാന നിമിഷ വീഡിയോ പുറത്ത്
BY Sumeera SMR7 Feb 2016 4:25 AM GMT
Sumeera SMR7 Feb 2016 4:25 AM GMT
ട്രിപ്പോളി: ലിബിയന്‍ ആഭ്യന്തരസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഏകാധിപതി മുഅമ്മര്‍ അല്‍ ഖദ്ദാഫി മരണത്തിനു തൊട്ടുമുമ്പ് ജീവനുവേണ്ടി യാചിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമതസേനയുടെ പിടിയിലായ ഖദ്ദാഫി തന്നെ വധിക്കരുതെന്നു യാചിക്കുന്ന ദൃശ്യങ്ങളാണ് ബിബിസി പുറത്തുവിട്ടത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഖദ്ദാഫിയും ആയുധധാരികളായ വിമത സേനാംഗങ്ങളുമാണ് വീഡിയോയില്‍ ഉള്ളത്.
ഒരാള്‍ ഖദ്ദാഫിയുടെ തലയ്ക്കു നേരെ തോക്കുചൂണ്ടി നില്ക്കുന്നതും ഖദ്ദാഫി തന്നെ വെടിവയ്ക്കരുതെന്ന് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. അയ്മന് അല്‍മാനി എന്ന പ്രക്ഷോഭകാരി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിവ. ഇസ്ലാമിന് നിരക്കാത്ത കാര്യങ്ങളാണ് ഖദ്ദാഫി ചെയ്തത്. അയാള്‍ മരണം അര്‍ഹിച്ചിരുന്നുവെന്നാണ് അയ്മന് പറയുന്നത്. തടവുകാരോട് മാന്യമായി പെരുമാറണമെന്നും വിദ്വേഷം മനസ്സില്‍ സൂക്ഷിക്കരുതെന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. പലരും ജന്മനാട്ടില് നിന്നു നാടുകടത്തപ്പെട്ടു.
അതിന്റെയെല്ലാം ഫലം തന്നെയാണ് അയാള്‍ അനുഭവിച്ചത്- അയ്മന് കൂട്ടിച്ചേര്‍ത്തു. ലിബിയന്‍ രാജഭരണത്തെ 1969ല്‍ പട്ടാള അട്ടിമറിയിലൂടെ അട്ടിമറിച്ച ഖദ്ദാഫി 42 വര്‍ഷക്കാലമാണ് ലിബിയയെ അടക്കിഭരിച്ചത്.
ഏകാധിപതിയായ ഖദ്ദാഫിയുടെ ജനദ്രോഹനടപടികളില്‍ ഉടലെടുത്ത നീണ്ട ആഭ്യന്തരകലാപം ഒടുവില്‍ ഖദ്ദാഫി യുഗത്തിന് അന്ത്യം കുറിക്കുകയായിരുന്നു.
പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമതസേനയുടെ പിടിയിലായ ഖദ്ദാഫി തന്നെ വധിക്കരുതെന്നു യാചിക്കുന്ന ദൃശ്യങ്ങളാണ് ബിബിസി പുറത്തുവിട്ടത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഖദ്ദാഫിയും ആയുധധാരികളായ വിമത സേനാംഗങ്ങളുമാണ് വീഡിയോയില്‍ ഉള്ളത്.
ഒരാള്‍ ഖദ്ദാഫിയുടെ തലയ്ക്കു നേരെ തോക്കുചൂണ്ടി നില്ക്കുന്നതും ഖദ്ദാഫി തന്നെ വെടിവയ്ക്കരുതെന്ന് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. അയ്മന് അല്‍മാനി എന്ന പ്രക്ഷോഭകാരി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിവ. ഇസ്ലാമിന് നിരക്കാത്ത കാര്യങ്ങളാണ് ഖദ്ദാഫി ചെയ്തത്. അയാള്‍ മരണം അര്‍ഹിച്ചിരുന്നുവെന്നാണ് അയ്മന് പറയുന്നത്. തടവുകാരോട് മാന്യമായി പെരുമാറണമെന്നും വിദ്വേഷം മനസ്സില്‍ സൂക്ഷിക്കരുതെന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. പലരും ജന്മനാട്ടില് നിന്നു നാടുകടത്തപ്പെട്ടു.
അതിന്റെയെല്ലാം ഫലം തന്നെയാണ് അയാള്‍ അനുഭവിച്ചത്- അയ്മന് കൂട്ടിച്ചേര്‍ത്തു. ലിബിയന്‍ രാജഭരണത്തെ 1969ല്‍ പട്ടാള അട്ടിമറിയിലൂടെ അട്ടിമറിച്ച ഖദ്ദാഫി 42 വര്‍ഷക്കാലമാണ് ലിബിയയെ അടക്കിഭരിച്ചത്.
ഏകാധിപതിയായ ഖദ്ദാഫിയുടെ ജനദ്രോഹനടപടികളില്‍ ഉടലെടുത്ത നീണ്ട ആഭ്യന്തരകലാപം ഒടുവില്‍ ഖദ്ദാഫി യുഗത്തിന് അന്ത്യം കുറിക്കുകയായിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT