കരിപ്പൂര്‍: സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി ഡിജിസിഎ സംഘം ഇന്ന് മടങ്ങും

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ)ഉന്നതതല സംഘം ഇന്ന് മടങ്ങും. ഡല്‍ഹിയില്‍ നിന്ന് പരിശോധനയ്ക്കായി ഡിജിസിഎ ഡെപ്യൂട്ടി ഡയറക്ടര്‍മരായ സുവൃത സച്ചേന, ദ്വരൈ രാജ് എന്നിവരാണ് കരിപ്പൂരിലെത്തിയിട്ടുള്ളത്. ഇരുവരുടേയും പരിശോധന ഇന്ന് പൂര്‍ത്തിയാവും.
സുരക്ഷാ പരിശോധനയാണ് ഇവര്‍ നേരിട്ട് വീക്ഷിക്കുന്നത്. വിമനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. പരിശോധനയുടെ ഭാഗമായി തയ്യാറാക്കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഡിജിസിഎ വിമാനത്താവളത്തിന് സുരക്ഷാ സര്‍ട്ടിഫക്കറ്റ് നല്‍കുക. കരിപ്പൂരില്‍ വിമാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ പ്രവര്‍ത്തനങ്ങള്‍, വിമാനങ്ങളുടെ സുരക്ഷിത ലാന്‍ഡിങിനെ സഹായിക്കുന്ന ഐഎല്‍എസ് പ്രവര്‍ത്തനം എന്നിവയുടെ പരിശോധന ഇന്നലെ പൂര്‍ത്തിയായി. അറ്റകുറ്റപണിയെ തുടര്‍ന്ന് റണ്‍വെയുടെ 400 മീറ്റര്‍ ഭാഗം ഉപയോഗിക്കാനാവാത്തതിനാല്‍ പടിഞ്ഞാറ് ഭാഗത്തുള്ള ഐഎല്‍എസ് താല്‍ക്കാലികമായി പിന്‍വലിച്ചിരുന്നു. ഇത് പിന്നീട് സ്ഥാപിക്കുകയും ചെയ്തു. കിഴക്കുഭാഗത്ത് പുതിയ ഐഎല്‍എസ് നിര്‍മിക്കുന്നതിനുളള നടപടികള്‍ നടന്നുവരികയാണ്. മഴക്കാലത്തും മഞ്ഞുകാലത്തും വിമാന പൈലറ്റിന് റണ്‍വേയുടെ നേര്‍രേഖ കാണിക്കുന്നത് ഐഎല്‍എസ് ആണ്. അതിനാലാണ് ഐഎല്‍എസ് പരിശോധന.
Next Story

RELATED STORIES

Share it